I (1)ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല’ (അമ്പിയാഅ്/107).

തിരുനബി(സ്വ)യെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിന്റെ ഒരു പ്രഖ്യാപനമിങ്ങനെയാണ്. അല്ലാഹു അല്ലാത്ത സര്‍വസ്വവും ഉള്‍കൊള്ളുന്നതാണ് ഈ സൂക്തത്തിലെ ആലം (ലോകം) എന്ന പദം. മനുഷ്യരും മലക്കുകളും ജീവിവര്‍ഗങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന ഈ വിശാല ലോകത്തിന് അനുഗ്രഹമാണെന്നത്, മറ്റാര്‍ക്കും ലഭ്യമല്ലാത്ത ഗുണവിശേഷണമാണ്. തിരുദൂതര്‍(സ്വ) അങ്ങനെയായിരുന്നു. അല്ലാഹു ആ വിധം പ്രവാചകരെ വളര്‍ത്തിക്കൊണ്ടുവന്നു. ലോകത്തിന്റെ ഉണ്‍മയുടെ കാരണം വരെ അവിടുന്നാണെന്ന് മതം പഠിപ്പിച്ചിട്ടുണ്ട്. ഇതിനപ്പുറമൊരു അനുഗ്രഹം മറ്റെന്താണ്?

മനുഷ്യകുലം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങുന്പോഴാണ് അന്ത്യപ്രവാചകന്‍മുഹമ്മദ് നബി(സ്വ) സംസ്കരണ ദൗത്യവുമായി പ്രത്യക്ഷപ്പെട്ടത്. പാശ്ചാത്യ ലോകം വര്‍ണത്തിന്റെ പേരു പറഞ്ഞ് കറുത്തവനെ മാറ്റിനിറുത്തി. പൗരസ്ത്യലോകമോ, ജാതിയുടെ പേരില്‍താഴ്ന്നവനെ അവഗണിച്ചു. മനുഷ്യ നിര്‍മിതമായ ജാതി, വര്‍ഗ, വര്‍ണങ്ങളുടെ പേരില്‍ലോകമെങ്ങും മനുഷ്യര്‍തമ്മില്‍തല്ലുകയായിരുന്നു.

ഈ ജനതയിലേക്കാണ് “ഒരു സ്രഷ്ടാവ്, ഒരൊറ്റജനത’ എന്ന മുദ്രാവാക്യവുമായി പ്രവാചകന്‍കടന്നുവരുന്നത്. “മനുഷ്യ സമൂഹമേ, നാം നിങ്ങളെ സൃഷ്ടിച്ചത് ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ്. പരസ്പരം തിരിച്ചറിയാന്‍വേണ്ടിയാണ് നാം നിങ്ങളെ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത്. ഏറ്റവും ഭക്തിയുള്ളവന്‍തന്നെയാണ് അല്ലാഹുവിന്റെ പക്കല്‍ഏറ്റവും ഉന്നത`ന്‍’ എന്ന ദിവ്യവാക്യം (49/13) പ്രവാചകന്‍പ്രഖ്യാപിച്ചപ്പോള്‍അഹങ്കാരത്തിന്റെയും അസഹിഷ്ണുതയുടെയും കോട്ടകള്‍തരിപ്പണമായി. ബഹുദൈവങ്ങളെ ആരാധിച്ച് പരസ്പരം പോരടിച്ച ജനത്തെ ഒരു ഇലാഹിന്റെ മാര്‍ഗത്തില്‍ഒന്നിപ്പിക്കുകയായിരുന്നു നബി(സ്വ). അതോടെ ഭൂരിപക്ഷം വരുന്ന മര്‍ദിതര്‍ക്ക് നബി(സ്വ) രക്ഷകനായിമാറി.

“നിങ്ങളുടെ നാഥന്‍ഒന്നാണ്; പിതാവ് ഒന്നാണ്, നിങ്ങളെല്ലാം ആദമിന്റെ മക്കളാണ്’ എന്ന നബി(സ്വ)യുടെ പ്രഖ്യാപനം ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമല്ല. മുഴുവന്‍മനുഷ്യസമൂഹത്തോടുമാണ്. സത്യത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള സര്‍വജന സാഹോദര്യത്തിനാണ് പ്രവാചകന്‍പ്രചോദനം നല്‍കിയത്. തന്റെ തത്ത്വങ്ങള്‍അടിസ്ഥാനപരമായി പുതിയതാണെന്നോ, അങ്ങനെയുള്ള പുതിയ മതത്തിന്റെ സൃഷ്ടികര്‍മമാണ് താന്‍നിര്‍വഹിക്കുന്നതെന്നോ റസൂല്‍(സ്വ) പഠിപ്പിച്ചിട്ടില്ല; മറിച്ച് ലോകത്തുള്ള മുഴുവന്‍പ്രവാചകരും പ്രചരിപ്പിച്ച തൗഹീദിന്റെ വെളിച്ചത്തിലുള്ള ആശയങ്ങള്‍ക്ക് ഊര്‍ജം നല്‍കുകയാണ് അവിടുന്ന് ചെയ്തത്.

“പറയുക, ഞങ്ങള്‍അല്ലാഹുവില്‍വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും ഇബ്റാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും(അ) സന്താനങ്ങള്‍ക്കും ഇറക്കപ്പെട്ടതിലും, മൂസാക്കും ഈസാക്കും(അ) അവരുടെ നാഥന്റെ മറ്റു പ്രവാചകന്മാര്‍ക്കും ഇറക്കപ്പെട്ടതിലും ഞങ്ങള്‍വിശ്വസിക്കുന്നു. അവര്‍ക്കിടയില്‍ഞങ്ങള്‍വ്യത്യാസം കല്‍പിക്കുന്നില്ല. അവന് ഞങ്ങള്‍സമര്‍പ്പണം ചെയ്തിരിക്കുന്നു’ (3/84) എന്നു പഠിപ്പിക്കുന്ന ഖുര്‍ആന്‍വാക്യം ഈ വസ്തുത വ്യക്തമാക്കിത്തരുന്നു. ഇസ്ലാമിന്റെ ഈ വിശാല വീക്ഷണമാണ് അതിനെ ഒരു മഹാ പ്രസ്ഥാനമാക്കുന്നത്.

സമാധാനം ആഹ്വാനം ചെയ്ത പ്രവാചകരുടെ പേരില്‍വാള്‍മുന കൊണ്ടും ഭീഷണി കൊണ്ടും മതം പ്രചരിപ്പിച്ചുവെന്ന് പറയുന്നത് നീതികേടാണ്. ആധുനിക പുരോഗമന പ്രസ്ഥാനങ്ങള്‍ഈ മാര്‍ഗമാണ് ഇസ്ലാമിനെതിരില്‍സ്വീകരിക്കുന്നത്. എന്നാല്‍ഇസ്ലാം എവിടെയും അതിന്റെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നു. സത്യവും മിഥ്യയും വ്യക്തമായ സ്ഥിതിക്ക് നിര്‍ബന്ധിച്ച് ചേര്‍ക്കേണ്ട മതമല്ല ഇസ്ലാമെന്നാണ് വിശുദ്ധ ഖുര്‍ആന്‍അനുശാസിക്കുന്നത് (2/256).

ഏക ഇലാഹിനുവേണ്ടി നിലകൊണ്ട നബി(സ്വ) സ്വന്തം ആശയം ഉയര്‍ത്തിപ്പിടിച്ചു തന്നെ മറ്റു വിഭാഗങ്ങളോട് സഹിഷ്ണുത നിലനിറുത്തി. ശത്രുവിനും മിത്രത്തിനും അല്ലാഹുവിന്റെ ഭൂമിയില്‍ജീവിക്കാന്‍അവകാശമുണ്ട്. അവരെ ഉപദ്രവിക്കുന്നത് ഇസ്ലാമിന്റെ കണ്ണില്‍അക്രമമാണ്. ഇങ്ങോട്ടെതിര്‍ക്കാത്ത ഒരു വിഭാഗത്തിനെതിരെയും ആയുധമെടുക്കാന്‍പാടില്ലെന്നതാണ് ഖുര്‍ആനിക നിര്‍ദേശം (2/190). അന്യമതസ്ഥരുടെ ആരാധ്യ വസ്തുക്കളെ ശകാരിക്കരുതെന്ന് വിശുദ്ധ ഖുര്‍ആന്‍കല്‍പിക്കുന്നു. ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കേണ്ടത് വിവേകത്തോടെയും ദയാവായ്പ്പോടും കൂടിയാകണമെന്നു ഇസ്ലാം നിര്‍ദേശിക്കുന്നു (16/125).

“സത്യവിശ്വാസികളേ, നിങ്ങള്‍നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും ആയിരിക്കുക. ഒരു സമുദായക്കാരോടുള്ള വെറുപ്പ് (അവരോട്) അനീതി പ്രവര്‍ത്തിക്കുന്നതിനു നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക, അതാണ് ഇലാഹിനോട് ഏറ്റവും അടുത്തത്’ (5/8).

വിഗ്രഹാരാധകരുടെ ഉരുക്കു കോട്ടയിലാണല്ലോ വിഗ്രഹഭജ്ഞകനായ നബി(സ്വ) പ്രബോധനം നടത്തിയത്. നാലുഭാഗത്തുനിന്നും ശത്രുതയുടെ കൂരന്പുകള്‍നബി(സ്വ)യുടെ നേരെ അയച്ചു. കല്ലെറിഞ്ഞും കല്‍തുറുങ്കിലടക്കാന്‍ശ്രമിച്ചും അക്രമികള്‍പ്രവാചകനെ ദ്രോഹിച്ചുകൊണ്ടിരുന്നു. കള്ളം പറഞ്ഞും കൂക്കിവിളിച്ചും പ്രബോധനം തടസ്സപ്പെടുത്തി. ഊരുവിലക്കു നടത്തി വര്‍ഷങ്ങളോളം പട്ടിണിക്കിട്ടു. ജന്മനാട് വിട്ട് മറുരാജ്യം തേടിപ്പോകേണ്ടി വന്നു. ഇങ്ങനെ ശത്രുക്കളാല്‍മുറിവേറ്റു രക്തമൊഴുകുന്പോഴും നബി(സ്വ) പരമാവധി സഹിഷ്ണുതയും സഹനവും കൈക്കൊണ്ടു. ആ ആപല്‍ഘട്ടത്തിലും “തന്റെ ശത്രുക്കള്‍ക്ക് പൊറുത്തുകൊടുക്കണേ’ എന്നാണ് അവിടുന്ന് പ്രാര്‍ത്ഥിച്ചത്. മര്‍ദനം പരമാവധി സഹിച്ചതിനു ശേഷം നിര്‍ബന്ധിതാവസ്ഥയിലാണ് ശത്രുവിനെതിരെ ആയുധമണിയാന്‍പ്രവാചകര്‍(സ്വ) തയ്യാറായത്.

ഭരണമുണ്ടായിട്ടും ഈ നയങ്ങളില്‍നിന്ന് നബി(സ്വ) തെല്ലും വ്യതിചലിച്ചില്ല. മദീനയില്‍ഇസ്ലാമിക സ്റ്റേറ്റിനു അടിത്തറ പാകിയപ്പോള്‍എതിര്‍ക്കാത്ത ജനവിഭാഗങ്ങള്‍ക്ക് അവിടുന്ന് മതസ്വാതന്ത്ര്യം നല്‍കി. ഇസ്ലാമിനോട് നിസ്സഹകരിച്ചു നിന്ന യഹൂദ സമുദായത്തെ പോലും മറ്റൊരു മതമായി നിലനില്‍ക്കാനനുവദിക്കുകയും അവര്‍ക്ക് സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്തു.

യഹൂദികള്‍പിന്നീട് മുസ്ലിംകളെ വഞ്ചിക്കുകയും ശത്രുപക്ഷത്ത് ചേര്‍ന്ന് നബിയെ വധിക്കാന്‍വരെ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും സഹിഷ്ണുത കൈവിടാതെ തന്നെ അവിടുന്ന് ആശയങ്ങള്‍നിലനിറുത്തി. മുസ്ലിംകളെ ആക്രമിച്ച യഹൂദരെ യുദ്ധം ചെയ്തു തോല്‍പിക്കേണ്ടി വന്നെങ്കിലും അവരുടെ മതസ്വാതന്ത്ര്യത്തില്‍ഒരിക്കലും അവിടുന്ന് കൈവെച്ചില്ല. അവരുമായുള്ള പ്രശ്നങ്ങളില്‍നീതിയുടെ പക്ഷത്ത് ഉറച്ചുനിന്നു. പല ഘട്ടങ്ങള്‍ക്കുശേഷം, നാടുകടത്തിയിട്ടും രണോത്സുകരായ ചിലരെയാണ് ശിക്ഷക്ക് വിധേയരാക്കിയത്.

ഏറെ സ്വാതന്ത്ര്യമനുഭവിച്ചിട്ടും ജൂതരെപ്പോലെ ക്രിസ്തീയരും നന്ദിയില്ലാത്ത വിധമാണ് നബി(സ്വ)യോട് പെരുമാറിയത്. അറേബ്യയെ ആക്രമിക്കാന്‍റോമന്‍രാജാക്കന്മാര്‍ക്ക് ക്രിസ്തീയര്‍ഒളിഞ്ഞും തെളിഞ്ഞും സഹായങ്ങള്‍നല്‍കുകയുണ്ടായി. പില്‍ക്കാലത്ത് മുസ്ലിംക്രിസ്തീയ ബന്ധം വഷളാകാന്‍ഇതു വഴിവെച്ചു.

കഠിന പീഡനങ്ങള്‍ക്കപ്പുറം കൊല്ലാമ്പലയാവര്‍ത്തി ശ്രമിച്ച ഖുറൈശി പ്രമാണിമാരോട്, മക്കാ വിജയവേളയില്‍നബി(സ്വ) സ്വീകരിച്ച നിലപാട് അവിടുത്തെ സഹിഷ്ണുതക്ക് പൊന്‍തൂവല്‍ചാര്‍ത്തുന്നു. അധികാരം മുഴുവന്‍കൈയില്‍വന്നിട്ടും തന്റെ ബദ്ധശത്രുക്കളെ സ്നേഹത്തണലില്‍ചേര്‍ത്തുനിര്‍ത്തുകയാണ് പ്രവാചകന്‍ചെയ്തത്. എല്ലാവരെയും അവിടുന്ന് സ്വതന്ത്രരാക്കി. ആ ഉല്‍കൃഷ്ട സ്വഭാവത്തില്‍ആകൃഷ്ടരായ അറേബ്യന്‍ജനത മുഴുവന്‍ഇസ്ലാം ആശ്ലേഷിക്കാന്‍ഇതെല്ലാം കാരണമായിത്തീര്‍ന്നു.

ഇസ്ലാമിക ഭരണത്തിന്‍കീഴില്‍വരുന്ന അമുസ്ലിംകളെ “ദിമ്മി’കള്‍അഥവാ സംരക്ഷിത പ്രജകള്‍എന്നാണ് നബി(സ്വ) വിളിച്ചത്. ദിമ്മികളെ സംരക്ഷിക്കേണ്ടത് മുസ്ലിംകളുടെ ബാധ്യതയാണ്. അവരോട് അനീതി കാണിക്കുകയോ അവരുമായുള്ള വാഗ്ദത്തം ലംഘിക്കുകയോ അവരുടെ മേല്‍അമിതഭാരം ചുമത്തുകയോ ചെയ്യുന്നവര്‍ക്കെതിരായി അന്ത്യദിനത്തില്‍ താന്‍വാദിക്കുമെന്ന് നബി(സ്വ) പറഞ്ഞു. ഇസ്ലാം അഭയം കൊടുത്ത ദിമ്മിയെ വധിക്കുന്നവനു സ്വര്‍ഗത്തിന്റെ വാസനപോലും ലഭിക്കില്ലെന്നും ഒരിക്കല്‍അവിടുന്ന് അരുള്‍ചെയ്തു. അയല്‍വാസിയെ അവനെ പട്ടിണിക്കിട്ടു വയറുനിറക്കുന്നവന്‍വിശ്വാസ പൂര്‍ണനല്ലെന്ന നബിവാക്യവും പ്രസ്താവ്യമാണ്.

തൗഹീദ് ഇശ്ഖിലധിഷ്ഠിതമാണ്. അല്ലാഹുവോടുള്ള സ്നേഹമാണ് ഇശ്ഖ്. അല്ലാഹുവിന്റെ സൃഷ്ടികളെ നിയമവിധേയമായി സ്നേഹിക്കുന്നവര്‍ക്കേ അല്ലാഹുവിനെ സ്നേഹിക്കാന്‍കഴിയുകയുള്ളൂ. “ഭൂമിയിലുള്ളവരോട് ആര് കരുണ കാണിക്കുന്നുവോ, അവരോട് അല്ലാഹുവും കരുണ കാണിക്കും’ എന്ന ഹദീസ് ലോകത്തെ സര്‍വ ജീവജാലങ്ങളോടും കരുണ കാണിക്കാന്‍ബാധ്യസ്ഥനാണ് മനുഷ്യന്‍എന്നു വ്യക്തമാക്കുന്നു. “മറ്റുള്ളവരോട് നന്മ ചെയ്യാത്തവന് അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍കഴിയില്ലെ’ന്ന നബി(സ്വ)യുടെ തിരുമൊഴിയും ഈ വസ്തുത ആവര്‍ത്തിക്കുന്നു. ഒരു സ്രഷ്ടാവ്, സത്യത്തില്‍ഉറച്ചുനില്‍ക്കുന്ന ഒരു ജനത എന്ന ഉല്‍കൃഷ്ട തത്ത്വത്തിന്റെ വിശാല താല്‍പര്യവും അതുതന്നെ. ഈ തത്ത്വം മുറുകെപ്പിടിച്ചുകൊണ്ടാണ് ഇസ്ലാം സര്‍വ ജനതതിക്കും നന്മ പ്രദാനം ചെയ്യുന്നുവെന്ന് ഹ്രസ്വകാലം കൊണ്ട് റസൂ`ല്‍(സ്വ) തെളിയിച്ചത്.

പക്ഷേ, ജീവിതലക്ഷ്യം വിസ്മരിച്ച് നാശത്തിലേക്കാണ് ലോകചലനം. രക്തബന്ധങ്ങള്‍ക്ക് വിലയില്ലാതെ പിതാവും പുത്രനും അമ്മാവന്മാരുമൊന്നിച്ച് ഒരു കൊച്ചു പെണ്‍കുട്ടിയില്‍കാമാര്‍ത്തി പൂര്‍ത്തീകരണം നടത്തിയതു വരെ വാര്‍ത്തയായി. നന്മ പ്രതീക്ഷിക്കുന്നവര്‍ക്ക് പ്രവാചകാധ്യാപനങ്ങള്‍മാര്‍ഗം കാണിക്കുന്നു. അതാണ് മോചനത്തിന്റെ വഴി.

കാന്തപുരം എ.പി അബൂബക്കര്‍മുസ്ലിയാര്‍

1 comment
  1. സ്പെലിംഗ് മിസ്ടക്ക് ശ്രദ്ധിക്കുമല്ലോ അമ്പിയാ‌അ് എന്നത് അമ്പയാ‌അ് എന്നാണു കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ