മുഹമ്മദ് റഫീഖ് കാലടി

പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗം മമ്പുറം തങ്ങന്മാരുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണെന്ന് ചരിത്രത്തില്‍നിന്ന് വായിക്കാം. ഇക്കാലയളവില്‍മമ്പുറം തങ്ങന്‍മാര്‍മലബാറില്‍നിര്‍വഹിച്ച വിസ്മയാവഹമായ നവോത്ഥാന പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും മേഖലകളിലേക്ക് ചുരുക്കുക പ്രയാസമാണ്. എല്ലാ മേഖലകളിലും അവര്‍സജീവമായി ഇടപെട്ടു. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയുളള സമരങ്ങളിലെ പ്രൗഢോജ്വല നേതൃത്വവും അതിലുപരി ആത്മീയതയിലൂന്നി ആധ്യാത്മ രംഗത്തെ അപൂര്‍വ സ്ഥാനമായ ഖുതുബുസ്സമാന്‍എന്ന പദവി നേടി സമൂഹത്തെ നിയന്ത്രിച്ചിരുന്ന അല്ലാഹുവിന്റെ വലിയ്യുമായിരുന്നു മമ്പുറം തങ്ങള്‍. ഒരേ സമയം വ്യത്യസ്ത അധികാര കേന്ദ്രങ്ങളായ ബ്രിട്ടീഷ് മേധാവിത്വത്തോടും ഫ്യൂഡല്‍ജന്മി വ്യവസ്ഥിതിയോടും വിജയകരമായി സമരം നടത്താന്‍മലബാറിലെ ജന സമൂഹത്തെ സജ്ജമാക്കിയിരുന്നു മഹാനവര്‍കള്‍.

അധിനിവേശ ശക്തികള്‍ക്കെതിരെ ശക്തമായ നടപടികളാണ് അദ്ദേഹം കൈകൊണ്ടത്. തനിമയാര്‍ന്ന ഇസ്‌ലാമിക പാരമ്പര്യത്തെ തകര്‍ക്കാനും സ്നേഹത്തിലമര്‍ന്ന് ജീവിച്ചിരുന്ന സഹോദര സമുദായങ്ങളെ ഭിന്നിപ്പിച്ച് ഛിദ്രത വളര്‍ത്താനും ലക്ഷ്യമിട്ട് വന്ന സാമ്രാജ്യത്വ ശക്തികളുടെ സ്വപ്നങ്ങളെ അടിവേരോടെ പിഴുതെറിയാന്‍അദ്ദേഹം പദ്ധതികള്‍ആവിഷ്കരിച്ചു. ഹിന്ദുമുസ്‌ലിം എ്യെം സുദൃഢമാക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്ന് മനസ്സിലാക്കിയ തങ്ങള്‍സഹോദര സമുദായങ്ങള്‍ക്കിടയില്‍സൗഹൃദം കെട്ടിപ്പടുക്കുകയും ഒറ്റക്കെട്ടായി തൊളുരുമ്മി നിന്ന് വൈദേശിക ശക്തികള്‍ക്കെതിരെ പോരടിക്കാന്‍ആഹ്വാനം നടത്തുകയും ചെയ്തു.

മലബാറിന്റെ മതസാമൂഹിക പശ്ചാത്തലം വായിക്കുന്പോള്‍മമ്പുറം തങ്ങന്മാര്‍നടത്തിയ നവോത്ഥാന വിപ്ലവത്തിന്റെ ആഴം വലുതാണ്. പക്വമായ ഒരു നേതൃത്വത്തിന്റെ അഭാവത്താല്‍ഉഴറി നടക്കുകയായിരുന്നു ജനസമൂഹം. ജാതി വ്യവസ്ഥയും ജന്മി കുടിയാന്‍പ്രശ്നങ്ങളും ഹൈന്ദവര്‍ക്കിടയില്‍അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെങ്കില്‍ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്നവരായിരുന്നു മുസ്‌ലിംകള്‍. ഈയൊരു അവസ്ഥാവിശേഷത്തിലേക്കാണ് തങ്ങള്‍വന്നത്. സമൂഹത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍സന്പൂര്‍ണമായി മനസ്സിലാക്കിയ മമ്പുറം തങ്ങള്‍വ്യവസ്ഥാപിതമായ പരിഹാരമാര്‍ഗങ്ങളിലൂടെ സമൂഹത്തെ പുനരുജ്ജീവിപ്പിച്ചു. എല്ലാ മതവിഭാഗക്കാരോടും ഒരേ പോലെ സ്നേഹം പുലര്‍ത്തുകയും എല്ലാവരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരകനാവുകയും ചെയ്തു. അതോടൊപ്പം യഥാര്‍ത്ഥ മതത്തിന്റെ വ്യക്തമായ ആശയങ്ങള്‍ധ്യൈപൂര്‍വ്വം തുറന്ന് പറയുകയുമുണ്ടായി.

വിശുദ്ധ ദീനി പ്രബോധന ഗോഥയിലേക്കിറങ്ങുന്ന സാത്വികരായ പണ്ഡിതര്‍പഠിച്ചത് പകര്‍ന്നുകൊടുത്തും പരിശീലിപ്പിച്ചും തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാറുണ്ട്. വശ്യമായ വാഗ്ധോരണികളില്‍മാത്രം ഒതുങ്ങാതെ നിഷ്കളങ്കമായ ആരാധനാ സപര്യകളിലൂടെ കരസ്ഥമാക്കിയ ഇലാഹീ സാമീപ്യം മുഖേന സന്പൂര്‍ണ സമര്‍പ്പിതരായ അവര്‍ക്ക് അല്ലാഹു പ്രത്യേകം നല്‍കുന്ന അദ്ഭുത സിദ്ധികള്‍(കറാമതുകള്‍) പ്രബോധനം സുഗമമാക്കുന്നതില്‍നിസ്തുലമായ പങ്ക് വഹിക്കുന്നുണ്ട്. സയ്യിദ് അലവി തങ്ങളുടെ ജീവിതത്തില്‍ഇതിന്റെ വ്യക്തമായ ചിത്രം ദര്‍ശിക്കാനാവും. ഇലാഹീ സ്മരണയിലും ആരാധനയിലും സദാമുഴുകിയ തങ്ങള്‍തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ദീര്‍ഘനേരം ഖുര്‍ആന്‍പാരായണം, സുന്നത്ത് നോമ്പുകള്‍, സുന്നത്ത് നിസ്കാരങ്ങള്‍, ദാനധര്‍മങ്ങള്‍, സദുപദേശങ്ങള്‍, ഏകാന്തതയിലും അല്ലാതെയുമുള്ള ദിക്റുകള്‍, റാത്തീബുകള്‍തുടങ്ങിയവ പതിവ് തെറ്റാതെ അനുഷ്ഠിച്ചിരുന്നു. ഇതിലൂടെ അതുല്ല്യമായ ഇലാഹി സാമീപ്യം കരഗതമാക്കുകയും കാലഘട്ടത്തിന്റെ ഖുതുബായി (ഖുതുബുസ്സമാന്‍) അവരോധിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍വരെ മമ്പുറം തങ്ങളുടെ ആത്മീയ പ്രഭാവം വെളിച്ചം വീശിയിരുന്നു.

മമ്പുറം തങ്ങളുടെ കാലം മുതല്‍കേരളത്തിലെ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് കൃത്യമായ രീതി കൈവന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ സമൂഹത്തിലേക്കിറങ്ങിയപ്പോള്‍ജനങ്ങള്‍ഗണ്യമായ തോതില്‍ഇസ്‌ലാമിക തീരത്തണഞ്ഞു. പ്രബോധനം സുഗമമാക്കുന്നതില്‍മേല്‍സൂചിപ്പിച്ച അത്ഭുത സംഭവങ്ങള്‍വഹിച്ച പങ്ക് നിസ്തുലമാണ്. ജന്മി കുടിയാന്‍വ്യവസ്ഥയില്‍പെട്ട് അസ്ഥിത്വം നഷ്ടപ്പെട്ട് കൊണ്ടിരുന്ന പിന്നാക്ക വിഭാഗത്തിന് ഇസ്‌ലാം പൂര്‍ണാര്‍ത്ഥത്തിലുള്ള സുരക്ഷാ കേന്ദ്രമായി. ആകുലതകളും ആവലാതികളുമായി അവര്‍തങ്ങളെ സമീപിച്ചു. പ്രശ്നങ്ങള്‍കേട്ടും പരിഹാരങ്ങള്‍നിര്‍ദേശിച്ചും സമാധാനത്തിന്റെ ദൂതനായി തങ്ങളവരില്‍ജീവിച്ചു. വിഷമഘട്ടങ്ങളില്‍മഹാന്മാരെ സമീപിക്കണമെന്നും അത് നിങ്ങള്‍ക്ക് സാന്ത്വനമാണെന്നും പഠിപ്പിച്ച വിശുദ്ധ ഇസ്‌ലാമിന്റെ സുന്ദരമായ പ്രഖ്യാപനങ്ങളെ ജീവിതത്തിലൂടെ സാക്ഷാത്കരിച്ചു സതീര്‍ത്ഥരായ അനുചരര്‍. അതവരെ പഠിപ്പിച്ചതും മമ്പുറം തങ്ങള്‍തന്നെ.

ഇസ്‌ലാമിന്റെ തനതായ അരാധന കര്‍മങ്ങളും വിശ്വാസ സംഹിതകളും ശരിയായി നിര്‍വഹിക്കാന്‍തങ്ങള്‍സമൂഹത്തോട് ആജ്ഞാപിച്ചു കൊണ്ടിരുന്നു. അഹ്ലുസ്സുന്നയുടെ ആശയാദര്‍ശങ്ങള്‍മനസ്സിലാക്കിക്കൊടുക്കുകയും അതേ സമയം മതത്തിന്റെ പേരില്‍തന്നെ ഉടലെടുത്ത അന്ധവിശ്വസങ്ങളെയും അനാചാരങ്ങളെയും ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു. കൊണ്ടോട്ടി തങ്ങന്മാര്‍എന്ന പേരില്‍അറിയപ്പെട്ടിരുന്ന ചില പുത്തന്‍പ്രസ്ഥാനക്കാരെ തങ്ങള്‍നേരിട്ടത് ഇതിന് വ്യക്തമായ ഉദാഹരണമാണ്. ഇവരുടെ വാദങ്ങളിലെ അല്‍പ്പത്തവും അതിയുക്തിയും തിരിച്ചറിഞ്ഞ മമ്പുറം തങ്ങള്‍ഇവരുമായി നേരിട്ട് സംസാരിച്ച് അവരുടെ അനിസ്ലാമിക പ്രവണതകള്‍മനസ്സിലാക്കിയ ശൈഖ് ജിഫ്രിയെ പിന്താങ്ങുകയും ഇവര്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങുകയും ചെയ്തു. “ഫതാവാ റദ്ദു കൊണ്ടോട്ടി’എന്ന ഒരു കൃതി തന്നെ ഇവ്വിഷയകമായി മഹാന്‍രചിക്കുകയുണ്ടായി.

തീര്‍ത്തും മതവിരുദ്ധമായ ആശയങ്ങളായിരുന്നു കൊണ്ടോട്ടി തങ്ങന്മാര്‍പുലര്‍ത്തിയിരുന്നത്. ശിയാക്കളോട് സദൃശ്യമായിരുന്നു അതില്‍പലതും. മുരീദുമാര്‍ശൈഖിന് സുജൂദ് ചെയ്യുക, സ്ത്രീ പുരുഷ സങ്കലനം, ലഹരി ഉപയോഗിക്കുക തുടങ്ങിയവ അതില്‍ചിലതാണ്. സകാത്തും ഹജ്ജും നിര്‍ബന്ധമില്ലെന്നായിരുന്നു മറ്റൊരു വാദം. അന്ന് ഇതിനെതിരെ അഹ്ലുസ്സുന്നയുടെ നേതാവായ പയ്യനാട് ഖാസി ബൈത്താന്‍മുസ്‌ലിയാരുടെ പുത്രന്മാരായ അബ്ദുല്ല മുസ്‌ലിയാര്‍, അഹ്മദ് മുസ്‌ലിയാര്‍എന്നിവര്‍മുസ്‌ലിം പണ്ഡിതരുടെ ഫത്വകളുമായി രംഗത്ത് വന്നു. അവര്‍ക്ക് ഫത്വ നല്‍കിയതില്‍പ്രധാനിയായിരുന്നു സയ്യിദ് അലവി തങ്ങള്‍. ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ക്കു തന്നെ ഇത്തരത്തിലുള്ള ഇത്തിള്‍കണ്ണികള്‍മതത്തിലേക്ക് ചേക്കേറാന്‍ശ്രമങ്ങളാരംഭിച്ചിരുന്നു. ഓരോ കാലഘട്ടത്തിലേയും പണ്ഡിതന്മാരും നവോത്ഥാന നായകരും ഇത് തിരിച്ചറിയുകയും തനിനിറം തുറന്ന് കാട്ടുകയും ചെയ്തിട്ടുണ്ട്. ഉദ്ധൃത നൂറ്റാണ്ടുകളില്‍ഇതിന് നേതൃത്വം നല്‍കിയവര്‍മമ്പുറം തങ്ങന്മാരാണ്.

എന്നാല്‍ചരിത്രത്തെ ബോധപൂര്‍വം വക്രീകരിച്ച് ഉപരിസൂചിത കൊണ്ടോട്ടിക്കാരെയും മറ്റ് ചില പുത്തന്‍പ്രസ്ഥാനക്കാരെയും ആചാരങ്ങളെയും സുന്നികളുടെ പട്ടികയില്‍പെടുത്തി, ഇവര്‍ക്കെതിരായിരുന്നു മമ്പുറം തങ്ങള്‍എന്നു വരുത്തിതീര്‍ക്കാനുള്ള ചില സുന്നി വിരുദ്ധ സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഗൂഢശ്രമം സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

മുസ്‌ലിംകള്‍പാരമ്പര്യമായി അനുഷ്ഠിച്ച് പോരുന്ന മതകീയമായ പല ആചാരങ്ങളെയും നേരത്തെ മമ്പുറം തങ്ങന്മാര്‍എതിര്‍ത്തിരുന്ന അനിസ്ലാമിക ആചാരങ്ങളുമായി കൂട്ടിക്കെട്ടാന്‍ബിദഇകള്‍ഒരുന്പെടുന്നത് ചരിത്രത്തെ അപഹസിക്കലാണ്. ബഹുദൈവ വിശ്വാസിയുടേതിന് തുല്യയമായ സുജൂദ്, പരസ്ത്രീ പുരുഷ സങ്കലനം, ലഹരി ഉപയോഗം ആരാധന വിമുഖത തുടങ്ങിയ മതവിരുദ്ധതകളെയാണ് തങ്ങള്‍എതിര്‍ത്തത്. ഇതുവഴി അഹ്ലുസ്സുന്നയുടെ ആദര്‍ശത്തെയാണ് തങ്ങള്‍സമൂഹത്തില്‍സ്ഥാപിച്ചത്. കള്ളത്വരീഖത്തുകാര്‍ക്കെതിരെയും വ്യാജശൈഖുമാര്‍ക്കെതിരെയും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ചരിത്രമാണ് സുന്നികളുടേത്. മമ്പുറം തങ്ങന്മാരും ഈ പാതയിലായിരുന്നെന്ന് ചരിത്രത്തെ പക്ഷാന്തരമില്ലാതെ വായിക്കുന്ന ആര്‍ക്കും സംശയലേശമന്യേ ബോധ്യപ്പെടും.

സാമൂഹിക നവോത്ഥാനവുമായി മുന്നോട്ട് പോയ സയ്യിദ് അലവി തങ്ങള്‍ആത്മാവ് മറന്നുള്ള മത പരിഷ്കരണത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതിന് വ്യക്തമായ തെളിവാണ് വ്യാജ ആത്മീയ വാദികള്‍ക്കെതിരെ അദ്ദേഹം നടത്തിയ മുന്നേറ്റം. ഇപ്രകാരം മതത്തെ ഭൗതികതയില്‍തളച്ച് യുക്തിക്ക് നിരക്കാത്തവയെ അന്ധവിശ്വാസമായി ചിത്രീകരിച്ച് യഥാര്‍ത്ഥ ഇസ്‌ലാമിനെ വക്രീകരിച്ചു രംഗത്ത് വന്ന പുത്തന്‍പ്രസ്ഥാനക്കാരെയും അദ്ദേഹം തുറന്ന്കാട്ടി.

വൈദേശിക ശക്തികളോട് ഏറ്റുമുട്ടാന്‍പുറപ്പെടുന്നതിന് മുമ്പ് മമ്പുറത്തെ പ്രസിദ്ധമായ നടുവിലത്തെ പള്ളിയിലെ മഖ്ബറ സിയാറത്ത് ചെയ്ത് അനുഗ്രഹം തേടിയിരുന്നു മഹാന്‍. കോഴിക്കോട് തെക്കുംതല ജുമുഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അബുല്‍വഫാ ശംസുദ്ദീന്‍മുഹമ്മദ് എന്ന ആധ്യാത്മിക നായകന്റെ മഖ്ബറയും തങ്ങള്‍പലവുരു സിയാറത്ത് ചെയ്തിട്ടുണ്ട്. മഹാത്മാവിനോടുള്ള വിനയം കാരണം മമ്പുറത്തു നിന്ന് വരുന്ന വഴിയില്‍ചെരുപ്പ് അഴിച്ചു വെച്ചായിരുന്നു സയ്യിദ് അലവി തങ്ങള്‍ഈ പ്രദേശത്തേക്ക് കടന്നു വന്നിരുന്നത്. മഖ്ബറയില്‍ചെന്ന് കുറേ നേരം പ്രാര്‍ത്ഥിക്കും. കേരള മുസ്‌ലിം ചരിത്രത്തില്‍ശ്രദ്ധേയരായ പൊന്നാനി മഖ്ദൂമുമാരുടെ മഖ്ബറയും തങ്ങള്‍സന്ദര്‍ശിക്കാറുണ്ടായിരുന്നു. പൊന്നാനി ജുമുഅത്ത് പള്ളിക്കടുത്തുള്ള മഖാമുകള്‍കാണുന്ന ദൂരമെത്തിയാല്‍പാദരക്ഷകള്‍ഊരി വെച്ച് വളരെ വിനിയാന്വിതനായിട്ടാണ് തങ്ങള്‍അവിടേക്ക് പ്രവേശിച്ചിരുന്നത്. മഖ്ബറകളിലേക്കുള്ള യാത്ര ശിര്‍ക്കും കുഫ്റുമായി മുദ്രയടിക്കുന്ന ബിദഈ പ്രസ്ഥാനങ്ങളോട് തങ്ങള്‍എത്രമാത്രം വിരോധം പുലര്‍ത്തിയിരുന്നു എന്ന് മനസ്സിലാക്കാന്‍ഇതു തന്നെ ധാരാളം. മാത്രമല്ല, ഇസ്‌ലാമിന്റെ ആരംഭം മുതല്‍തുടര്‍ന്ന് വന്ന മഹാന്മാരുടെ ആസാറുകള്‍കൊണ്ട് ബറകത്തെടുക്കുന്ന സന്പ്രദായം തന്റെ അനുചരരെ പഠിപ്പിക്കാനും തങ്ങള്‍മറന്നില്ല.

മമ്പുറം ജുമുഅത്ത് പള്ളി സ്ഥാപിച്ചത് സയ്യിദ് ഫള്ല്‍തങ്ങളാണ്. തുടര്‍ന്ന് ആ പള്ളി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഓരോ വെള്ളിയാഴ്ച്ചയും സന്ദര്‍ഭോചിതമുള്ള പ്രത്യേക ഖുതുബകള്‍എഴുതി ഉണ്ടാക്കി ജനങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കലാണ് പതിവ്. അറബിയില്‍മാത്രമായിരുന്നു തങ്ങള്‍ഖുതുബ നിര്‍വഹിച്ചിരുന്നത്. മമ്പുറം തങ്ങള്‍മലയാളത്തിലാണ് ഖുതുബ ഓതിയതെന്ന ചില ക്ഷുദ്രകൃതികളുടെ കണ്ടെത്തലുകള്‍ചരിത്രത്തോടുള്ള കൊഞ്ഞനം കുത്തലാണ്. മലയാളത്തിലോ ഇതര ഭാഷയിലോ ഉള്ള ഒരു ചരിത്ര ഗ്രന്ഥമോ മറ്റേതെങ്കിലും രൂപത്തിലുള്ള തെളിവുകളോ ഈ ആരോപണം സാധൂകരിക്കുന്നില്ല. ലോകത്ത് ആദ്യമായി അറബിയല്ലാത്ത ഭാഷയില്‍ഖുതുബ നടത്തിയത് തുര്‍ക്കിയിലെ കമാല്‍പാഷയാണ്. ഉല്‍പതിഷ്ണു നേതാവ് രശീദ് രിള തന്നെ അദ്ദേഹത്തിന്റെ തഫ്സീറില്‍ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിക ചിഹ്നങ്ങളോട് വിദ്വേഷം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വാങ്ക് വരെ മാതൃഭാഷയിലാക്കാന്‍പാഷ ശ്രമം നടത്തിയിട്ടുണ്ട്. കേരളത്തില്‍ആദ്യമായി അറേബതര ഭാഷയിലുള്ള ഖുതുബ എന്ന അനാചാരം നടന്നത് കൊച്ചിയിലെ മട്ടാഞ്ചേരി പള്ളിയിലാണ്. അതു മലയാളത്തിലായിരുന്നില്ല, ഉറുദുവിലായിരുന്നു. വഹാബി പ്രസിദ്ധീകരണമായ സല്‍സബീലില്‍ഉമര്‍മൗലവി ഇത് തുറന്ന് പറഞ്ഞിട്ടുണ്ട് (സല്‍സബീല്‍1972 ഫെബ്രുവരി). അപ്പോള്‍ഇതിനു മുമ്പ് കേരളത്തില്‍ഏതെങ്കിലും പള്ളികളില്‍അറബിയല്ലാത്ത ഖുതുബ നടന്നിട്ടില്ലെന്ന് മുജാഹിദ് ഗ്രന്ഥത്തില്‍നിന്ന് തന്നെ വ്യക്തം.

കേരളത്തിലാകമാനം ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അന്ധവിശ്വാസഅനാചാരങ്ങള്‍ക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും ചെയ്ത ഒരു സാത്വികന്റെ പേരില്‍അത് വെച്ച് കെട്ടുന്നത് ചരിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിലപ്പുറം ആ മഹാമനീഷിയുടെ ആത്മാവ് പൊറുക്കാത്ത പാതകവുമാണ്.

എന്നാല്‍ചരിത്രത്തെ വികലമാക്കി, അഹലുസ്സുന്നയുടെ കാവല്‍ഭടന്മാരായി ജീവിതാന്ത്യം വരെ നിലകൊണ്ട മമ്പുറം തങ്ങന്മാരെ സ്വന്തക്കാരായി ചിത്രീകരിക്കാന്‍ചില ഉല്‍പതിഷ്ണുക്കള്‍നടത്തുന്ന ശ്രമം നാം തിരിച്ചറിയണം. മഹാനവര്‍കള്‍പകര്‍ന്നു തന്ന ബിദഈ വിരുദ്ധ ആദര്‍ശആചാരങ്ങള്‍ലോകത്ത് നിലനില്‍ക്കുന്പോള്‍വിശേഷിച്ചും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ