ഹജ്ജനുഷ്ഠാനംഇസ്‌ലാമികപഞ്ചസ്തംഭങ്ങളിൽഅഞ്ചാമത്തേതുംപ്രധാനമായൊരുആരാധനയുമാണ്. മറ്റുഇബാദത്തുകളിൽനിന്നുംവ്യത്യസ്തമായപ്രത്യേകതകൾഹജ്ജനുഷ്ഠാനത്തിലുംഅതിന്റെലക്ഷ്യത്തിലുംപ്രതിഫലത്തിലുമുണ്ട്. ശരീരവുംസമ്പത്തുംസമയവുംഒന്നിച്ചാണ്ഹജ്ജിൽഏർപ്പെടുന്നത്. അതിനാൽതന്നെസാഹചര്യങ്ങൾഎത്രഅനുകൂലമായിരുന്നാലുംജീവിതത്തിൽഒരുപ്രാവശ്യംമാത്രമേഇത്നിർബന്ധമാകുന്നുള്ളൂ. ഈഅർത്ഥത്തിൽമറ്റുശാരീരികമായഇബാദത്തുകളുമായിതാരതമ്യംചെയ്യുമ്പോൾഹജ്ജിന്വേണ്ടിവിനിയോഗിക്കുന്നസമയംയഥാർത്ഥത്തിൽകുറവായിരിക്കാം.

ജീവിതകാലംമുഴുവനുംനിസ്‌കാരത്തിനായിവിനിയോഗിക്കുന്നസമയത്തോളംവരില്ലഹജ്ജിനായിഎടുക്കുന്നസമയം. ശാരീരിക-സാമ്പത്തികവിനിയോഗവുംഅങ്ങനെതന്നെ. പക്ഷേ, ഹജ്ജനുഷ്ഠാനത്തിൽഇവയെല്ലാംഒന്നിച്ച്വിനിയോഗിക്കേണ്ടിവരുന്നു. ഹജ്ജിനായിതയ്യാറാവുന്നവിശ്വാസിനാടുംവീടുംകുടുംബവുമായികുറച്ചുനാളത്തേക്ക്അകലംസ്വീകരിക്കുകയാണ്. അപ്പോൾഅവന്റെമനസ്സുംശരീരവുംതേടുന്നത്ഒരുദിശമാത്രം. ഹജ്ജുൽബൈത്! അല്ലാഹുവിന്റെഭവനത്തിൽഅതിപ്രധാനമായകഅ്ബയെലക്ഷ്യംവെക്കുകയാണവൻ. ഹജ്ജ്എന്നാൽനിശ്ചിതകർമങ്ങൾക്കായികഅ്ബയെലക്ഷ്യമിടുകഎന്നതാണ്.

ഹജ്ജിനെക്കുറിച്ച്ജിഹാദ്എന്നുവിശേഷിപ്പിച്ചനിരവധിഹദീസുകളുണ്ട്. ആഇശ(റ) നബി(സ്വ)യോട്ചോദിച്ചു: അല്ലാഹുവിന്റെദൂതരേ, ജിഹാദ്വളരെശ്രേഷ്ഠകരമാണെന്ന്ഞങ്ങൾമനസ്സിലാക്കിയിട്ടുണ്ട്. ഞങ്ങളുംജിഹാദിന്പോന്നോട്ടേ? നബി(സ്വ) പറഞ്ഞു: ശ്രേഷ്ഠമായജിഹാദ്മബ്‌റൂറായഹജ്ജാണ്’ (ബുഖാരി).

ആഇശ(റ) ഇത്വിവരിച്ചതിങ്ങനെ: ഞാന്നബി(സ്വ)യോട്ജിഹാദിനുസമ്മതംതേടിയപ്പോൾഅവിടുന്ന്പറഞ്ഞു: നിങ്ങളുടെജിഹാദ്ഹജ്ജാണ് (ബുഖാരി). ദുർബലരുടെയുംവൃദ്ധരുടെയുംസ്ത്രീകളുടെയുംജിഹാദ്ഹജ്ജാണ് (ബൈഹഖി) എന്നഹദീസ്അബൂഹുറൈറ(റ)യിൽനിന്നുംഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഹജ്ജ്-ഉംറജിഹാദായിത്തീരുന്നത്സാമ്പത്തികവുംശാരീരികവുംമാനസികവുമായിഅനുഭവിക്കുന്നത്യാഗത്തിന്റെപേരിലാണ് (ലത്വാഇഫുൽമആരിഫ്).

താബിഈപ്രമുഖനായജാബിറുബ്‌നുസൈദ്(റ) പറയുന്നു: ‘മനുഷ്യരുടെസൽപ്രവർത്തനത്തെക്കുറിച്ച്ഞാൻചിന്തിച്ചു. അപ്പോൾനിസ്‌കാരംശരീരത്തെബാധിക്കുന്നതാണെന്ന്ബോധ്യമായി. സമ്പത്തിനെഅത്ബാധിക്കുന്നില്ല. നോമ്പുംഇപ്രകാരംതന്നെ. സ്വദഖസമ്പത്തിനെബാധിക്കുന്നു. ശരീരത്തെബാധിക്കുന്നില്ല. ഹജ്ജിനേക്കാൾശരീരത്തിനെയുംസമ്പത്തിനെയുംഒരുമിച്ച്ബാധിക്കുന്നമറ്റൊരുസൽകർമവുംഎനിക്ക്കാണാനായില്ല. അതിനാൽതന്നെഹജ്ജിനെഞാൻസൽകർമത്തിൽഏറ്റവുംശ്രേഷ്ഠകരമായിഗണിക്കുന്നു’ (ഹിൽയതുൽഔലിയാഅ്, അദ്ദുർറുൽമൻസൂർ).

മക്കയിലുള്ളവരല്ലാത്തവരാണ്ഹജ്ജിനുവേണ്ടിയാത്രചെയ്യേണ്ടിവരുന്നത്. യാത്രഎത്രതന്നെസൗകര്യപ്രദവുംആധുനികവാഹനങ്ങളിലായാലുംത്യാഗംതന്നെയാണ്. അതുകൊണ്ടാണ്യാത്രക്കാരന്പ്രത്യേകആനുകൂല്യങ്ങളുംഅവകാശങ്ങളുംനിശ്ചയിക്കപ്പെട്ടത്. കുടുംബത്തിൽനിന്നുംനാട്ടിൽനിന്നുംസുഹൃത്തുക്കളിൽനിന്നുംഉത്തരവാദിത്തമേഖലകളിൽനിന്നുംകർമമണ്ഡലങ്ങളിൽനിന്നുംതാൽക്കാലികമായഒരകൽച്ചയാത്രകളിൽപൊതുവെയുംഹജ്ജ്യാത്രയിൽപ്രത്യേകിച്ചുംഅനിവാര്യമാണ്.

ഹജ്ജിന്റെചടങ്ങുകളുംഘടകങ്ങളുംകർമങ്ങളുംപൂർത്തീകരിക്കുന്നതിന്റെഅടിസ്ഥാനഉപാധികളായിശരീരം, സമ്പത്ത്, സമയം, യാത്രതുടങ്ങിയവമാറുന്നു. കേവലമായഹജ്ജനുഷ്ഠാനംസാധ്യമാകണമെങ്കിൽതന്നെഇത്രയുംഘടകങ്ങൾഒത്തിണങ്ങേണ്ടതുണ്ട്.

കൗതുകമാണ്ഹജ്ജുണർത്തുന്നചിന്തകൾ. പ്രവിശാലമായഈപ്രപഞ്ചത്തിൽനിന്ന്, അല്ലാഹുനിശ്ചയിച്ചറിയിച്ചഉമ്മുൽഖുറായിലെയുംപരിസരത്തെയുംചിലയിടങ്ങൾകേന്ദ്രീകരിച്ച്നിശ്ചയിക്കപ്പെട്ടകർമാനുഷ്ഠാനത്തിനാണീയാത്ര. കഅ്ബഅല്ലാഹുവിന്റെഭവനമാണല്ലോ. അത്നിലകൊള്ളുന്ന, ഭൂമിയിലെഇടത്തെക്കുറിച്ച്മകാനുല്ലാഹി (അല്ലാഹുവിന്റെപ്രത്യേകസ്ഥലം) എന്ന്പ്രയോഗിക്കാം. അല്ലാഹുനിശ്ചയിച്ചഭൂമിയിലെഒരിടത്ത്അവന്റെസൃഷ്ടികളിൽനിന്നുംകുറേയാളുകൾഎത്തണം. അവർഅല്ലാഹുവിന്റെഅടിമകൾഎന്നവിശേഷണത്തെമനസ്സാഅംഗീകരിക്കുന്നവരുംഅത്സാധൂകരിക്കുന്നതിന്വേണ്ടിപരിശ്രമിക്കുന്നവരുമായിരിക്കും. അബ്ദുല്ലാഹി (അല്ലാഹുവിന്റെഅടിമ), മകാനുല്ലാഹി (അല്ലാഹുനിശ്ചയിച്ചസ്ഥലം)യിൽബൈത്തുല്ലാഹി(തിരുഭവനം)യുടെപരിസരത്ത്ഇബാദുല്ലാഹി (അല്ലാഹുവിന്റെഅടിമ) കൾക്കൊപ്പംഒരുമിക്കുകയാണ്. കൂട്ടമായികർമങ്ങളനുഷ്ഠിക്കാനുംപ്രാർത്ഥനനടത്താനുമാണീസാഹസം. ഹാജിയുടെസൗഭാഗ്യത്തിന്റെമഹത്ത്വമത്രെയിത്.

ഹജ്ജിന്റെഒരുചടങ്ങനുഷ്ഠിക്കുന്നതിന്തന്നെഏറെസഹനമാവശ്യമാണ്. അപ്പോൾസമ്പൂർണമായഹജ്ജനുഷ്ഠാനത്തിനുംഅതിന്റെപ്രതിഫലലഭ്യതക്കുംഎത്രത്യാഗവുംപാകപ്പെടലുംവേണ്ടിവരും. ഹജ്ജിന്റെസ്വീകാര്യമായഅവസ്ഥയെവിശേഷിപ്പിച്ചത്മബ്‌റൂർആയിരിക്കുകഎന്നാണ്. ഹജ്ജ്യാത്രികനുംഹജ്ജുമായിബന്ധപ്പെട്ടപരാമർശങ്ങളുംആവശ്യങ്ങളുംമബ്‌റൂറായഹജ്ജ്എന്നതിൽകേന്ദ്രീകരിച്ചിരിക്കുന്നു. ഹജ്ജ്മബ്‌റൂറാകുന്നത്ധാരാളംഘടകങ്ങളെയുംഅനിവാര്യതകളെയുംആശ്രയിച്ചാണ്.

മബ്‌റൂർഎന്നപദംസ്വീകാര്യമായത്എന്നഅർത്ഥത്തിലാണ്പൊതുവെഉപയോഗിക്കുന്നത്. എന്നാൽസ്വീകാര്യമാകുന്നതെങ്ങനെ, എന്തുകൊണ്ട്എന്നുകൂടിആപദംസൂചിപ്പിക്കുന്നുണ്ട്. ഭാഷാപരമായിഗുണസമ്പന്നമായത്എന്ന്അതിന്അർത്ഥംപറയാം. ഹജ്ജ്അതിന്റെകേവലമായഘടകങ്ങൾപൂർത്തിയാക്കിയാൽസ്വീകാര്യമാകുമെങ്കിലുംചിലഗുണങ്ങൾഅതിനോട്ഒട്ടിച്ചേർന്നുവരേണ്ടതുണ്ട്. അപ്പോഴേമബ്‌റൂർആകൂ. ഫർളുകൾ, വാജിബാതുകൾ, സുന്നത്തുകൾഎന്നിത്യാദിഘടകങ്ങൾഹജ്ജിനെപ്രത്യക്ഷമായിബാധിക്കുന്നവയാണ്. അതിനുപുറമെചിലനന്മകൾകൂടിഹജ്ജിനോട്ചേർന്നുവരേണ്ടതുണ്ട്. യഥാർത്ഥത്തിൽഹജ്ജനുഷ്ഠാനത്തിന്റെഘടകങ്ങളല്ലെങ്കിലുംആനന്മകളാണ്ഹജ്ജിന്റെമബ്‌റൂർഎന്നഅവസ്ഥസൃഷ്ടിച്ചെടുക്കുന്നത്. നിത്യജീവിതത്തിൽഅനിവാര്യമായുംപാലിക്കേണ്ടവിധിവിലക്കുകളുംനിർദേശങ്ങളുംഹജ്ജിലുംയാത്രയിലുംപ്രത്യേകംസൂക്ഷിക്കേണ്ടതുണ്ട്. ഹജ്ജ്എന്നഅതിമഹത്തായആരാധനപോറലേൽക്കാത്തതുംഅന്യൂനവുംആയിത്തീരുന്നതിനുവേണ്ടരക്ഷാകവചങ്ങളാണവ.

നന്മകൾഹജ്ജിന്റെമഹത്ത്വവർധനവ്നേടിത്തരുന്നതുപോലെ, തിന്മകളുംദൂഷ്യങ്ങളുംഅതിന്റെപവിത്രതനഷ്ടപ്പെടുത്താൻകാരണമാകും. ചുരുക്കത്തിൽഹജ്ജ്ചെയ്യുകഎന്നതോഅതിനുവേണ്ടിയാത്രചെയ്യുക, പണംചെലവഴിക്കുകഎന്നതോമാത്രമല്ലഹജ്ജിനെമബ്‌റൂറാക്കുന്നത്. ഹജ്ജിന്റെഘടകങ്ങളെയുംഉപാധികളെയുംനേരിട്ടോഅല്ലാതെയോബാധിക്കുന്നധാരാളംകാര്യങ്ങൾഗൗരവപൂർവംശ്രദ്ധിക്കേണ്ടതുണ്ട്. കർമംസ്വീകരിക്കണമെന്നവിചാരവുംനിർബന്ധബുദ്ധിയുംഹജ്ജ്യാത്രികർക്കുണ്ടാവുമ്പോൾമാത്രമേഹജ്ജിനുവേണ്ടിചെയ്തതെല്ലാംപൂർണമായുംഫലപ്രദമായിത്തീരൂ.

മബ്‌റൂറായഹജ്ജിന്റെപ്രതിഫലംസ്വർഗമാണെന്ന്നബി(സ്വ) സന്തോഷമറിയിച്ചിട്ടുണ്ട്. ഒരുഉംറമറ്റൊരുഉംറവരെയുള്ളപിഴവുകൾക്ക്പരിഹാരമാണ്. മബ്‌റൂറായഹജ്ജിന്സ്വർഗമല്ലാതെപ്രതിഫലമില്ല (ബുഖാരി, മുസ്‌ലിം). ഉംറയുംഹജ്ജുംകഅ്ബയെകേന്ദ്രീകരിച്ചുള്ളതാണല്ലോ. ഉംറയേക്കാൾഹജ്ജ്ഉന്നതമായിത്തീരാൻഒരുപാട്കാരണങ്ങളുണ്ട്. ഉംറനിർബന്ധമാകുന്നത്തന്നെഹജ്ജിനോടനുബന്ധിച്ചാണ്. പക്ഷേ, ഉംറവർഷത്തിലെപ്പോഴുമാകാം. ഹജ്ജ്നിശ്ചിതദിവസങ്ങളിൽമാത്രമേപറ്റൂ. ഉംറകൊണ്ട്പാപപരിഹാരംനേടുമ്പോൾഹജ്ജ്മൂലംസ്വർഗപ്രവേശനമാണ്ലഭിക്കുന്നത്. സ്വർഗപ്രവേശനമെന്നവലിയഗുണംനേടിത്തരുന്നഒരുസദ്കർമത്തിന്അതിനനുരൂപമായപ്രയാസങ്ങൾസ്വാഭാവികം. അനുഷ്ഠാനങ്ങൾസുദീർഘമാക്കിയോകൂടുതൽസമയമെടുത്തോനേടാവുന്നതല്ലഅവയൊന്നും. ത്വവാഫ്ഏഴുചുറ്റലിൽഅധികമാക്കിപുണ്യംനേടൽസാധ്യമല്ലെന്ന്ഉദാഹരണം. മിനായിലെതാമസംഒരുദിവസംകൂട്ടാനുംവകുപ്പില്ല. ജംറകളിലെഏറുംസഅ്‌യുമെല്ലാംഅങ്ങനെതന്നെ. നിസ്‌കാരത്തിൽഓതലുംദിക്‌റുകളുംകർമങ്ങളുംനീട്ടിനിർവഹിച്ച്പുണ്യംനേടാനവസരമുണ്ട്. എന്നാൽഹജ്ജിൽതാരതമ്യേനനീട്ടാനുള്ളസാധ്യതയുംസൗകര്യവുംകുറവാണ്. അനുമതിയില്ലാത്തതുംഅനാവശ്യമായതുമായചിലത്ചെയ്യുന്നത്മൂലംഹജ്ജിന്റെപ്രതിഫലംനഷ്ടപ്പെടുകയോമേന്മകുറയുകയോചെയ്യും.

ചുരുക്കത്തിൽഹജ്ജിന്റെമേന്മയുംഗുണവുംനേടിത്തരുന്നത്നീട്ടലുംകുറക്കലുമായിബന്ധപ്പെട്ടതല്ല, മറിച്ച്അനുഷ്ഠിക്കുന്നകർമങ്ങളിൽസന്നിവേശിപ്പിക്കപ്പെടുന്നസംശുദ്ധിയുംസദ്‌വിചാരവുംപരിപോഷകങ്ങളായപ്രവർത്തനങ്ങളുംസേവനങ്ങളുമാണ്. അത്ഹജ്ജല്ല, ഹജ്ജിൽപെട്ടതുമല്ല. പക്ഷേ, ഹജ്ജ്കർമത്തെസമ്പുഷ്ടമാക്കുന്നതവയാണ്. അത്തരംകാര്യങ്ങൾശ്രദ്ധിച്ചുകൊണ്ടായിരിക്കണംനമ്മുടെഹജ്ജനുഷ്ഠാനം. ഖുർആനിലുംഹദീസിലുംമഹദ്വചനങ്ങളിലുംവിശദീകരിക്കപ്പെട്ടതാണവ.

മനസ്സുംശരീരവുംസമ്പത്തുംയാത്രോപാധികളുംസംശുദ്ധമായിരിക്കുകഎന്നത്അതിൽപ്രധാനമാണ്. അവകൊണ്ടെല്ലാംസേവനവുംസഹായവുംചെയ്യുകഎന്നത്രണ്ടാമത്തേതും. അഥവാസംശുദ്ധിയുംസേവനവുംഹാജിയുടെയുംഅവന്റെഅനുഷ്ഠാനത്തിന്റെയുംമേമ്പൊടിയായിരിക്കണം. ജീവിതത്തിൽമുഴുവനുംപാലിച്ചിരിക്കേണ്ടസേവനസന്നദ്ധതഹജ്ജ്വേളയിലുംയാത്രയിലുംകൂടുതൽവേണം. ഹജ്ജനുഷ്ഠാനവുംസംശുദ്ധിയുംഒപ്പംസേവനവുംഒന്നിച്ചുചേർന്ന്വിശ്വാസിയെആത്മീയമായസാഫല്യത്തിലെത്തിക്കും. അതുവഴിതന്റെനാഥനെദർശിക്കാനവസരംലഭിക്കുന്നസ്വർഗീയവാസംനേടാം.

മനസ്സിന്റെശുദ്ധിസത്യവിശ്വാസത്തിലടിസ്ഥാനപ്പെട്ടതാണ്. അതിന്റെപ്രചോദനങ്ങൾസൽപ്രവർത്തനങ്ങളുടെസ്രോതസ്സാക്കിമനസ്സിനെമാറ്റുന്നു. ഹജ്ജനുഷ്ഠാനമെന്നസൽകർമത്തിനുള്ളപ്രചോദനവുംസത്യവിശ്വാസമാകണം. ഭൗതികമായപ്രചോദനങ്ങളോതാൽപര്യങ്ങളോഅതിനെമലിനപ്പെടുത്തരുത്. സാമ്പത്തികശേഷിയുംസൗകര്യവുമുണ്ടായിട്ടുംഹജ്ജ്ചെയ്യാത്തതെന്ത്എന്നആളുകളുടെചോദ്യത്തിൽനിന്നുരക്ഷപ്പെടാനാകരുത്നമ്മുടെകർമം.

ഹജ്ജ്അല്ലാഹുവിനുവേണ്ടിഅനുഷ്ഠിക്കണം. ഹജ്ജിന്റെബാധ്യതഅല്ലാഹുവിനോടാണ്. സാധിക്കുന്നവർകഅ്ബയിൽചെന്ന്ഹജ്ജ്ചെയ്യണമെന്നത്മനുഷ്യർക്കുമേൽഅല്ലാഹുവിനുള്ളബാധ്യതയാണ് (ആലുഇംറാൻ/97) എന്നാണ്ഖുർആൻപറഞ്ഞിട്ടുള്ളത്. അല്ലാഹുവിനുവേണ്ടിയാണ്ഹജ്ജ്കർമത്തിനൊരുങ്ങുന്നത്എന്നുവന്നാൽമാത്രംമതിയാകില്ല. അങ്ങനെത്തന്നെഅതായിട്ടുണ്ടെന്ന്ഉറപ്പാക്കുകയുംവേണം. നബി(സ്വ) ഹജ്ജ്വേളയിൽനടത്തിയിരുന്നപ്രാർത്ഥനയിൽഇങ്ങനെകാണാം: ‘അല്ലാഹുവേ, ഞാനീനിർവഹിച്ചഹജ്ജിനെലോകമാന്യവുംപ്രശസ്തിമോഹവുംഇല്ലാത്തതാക്കിനീസ്വീകരിക്കേണമേ’ (ഇബ്‌നുമാജ).

ഹജ്ജിനുവേണ്ടിയുള്ളധനംസംശുദ്ധവുംകലർപ്പില്ലാത്തതുമായിരിക്കണമെന്നുപണ്ഡിതന്മാർവിവരിച്ചിട്ടുണ്ട്. ‘അല്ലാഹുവിനുവേണ്ടിഹജ്ജിനെയുംഉംറയെയുംനിങ്ങൾപൂർത്തിയാക്കുക’ (അൽബഖറ/196). ‘ഇത്മാം’ ചെയ്യുകഎന്നാണിവിടത്തെപ്രയോഗം. എന്താണ്ഇത്മാമെന്ന്സുഫ്‌യാനുസ്സൗരി(റ) പറയുന്നതുകേൾക്കുക: ‘ഹജ്ജ്ഉംറകളെപൂർത്തിയാക്കുകഎന്നാൽഅതുരണ്ടുംമാത്രംഉദ്ദേശിച്ച്യാത്രചെയ്യുകഎന്നാണ്. കച്ചവടംകരുതിയോമറ്റുആവശ്യങ്ങൾലക്ഷ്യമിട്ടോയാത്രആവരുത്. അല്ലാഹുവിന്വേണ്ടിഎന്നപദംശക്തിപകരുന്നആശയമാണിത്’ (തഫ്‌സീർഖുർതുബി).

ഇമാംസഅ്‌ലബി(റ) സുഫ്‌യാനുസ്സൗരി(റ)യെഉദ്ധരിച്ച്കൊണ്ടെഴുതി: ‘സുഫ്‌യാൻ(റ) പറഞ്ഞു. ഹജ്ജിന്റെപൂർണതഎന്നാൽതന്റെനാട്ടിൽനിന്ന്മറ്റൊന്നുംഉദ്ദേശിക്കാതെഅവരണ്ടിനുംവേണ്ടിപുറപ്പെടുകഎന്നാണ്. കച്ചവടമോമറ്റാവശ്യങ്ങളോഉദ്ദേശിക്കരുത്. മക്കയുടെസമീപവാസിയാണെങ്കിൽപോലുംഹജ്ജോഉംറയോനിർവഹിക്കുന്നപക്ഷംഅങ്ങനെയായിരിക്കണം. മറ്റുദ്ദേശ്യങ്ങളുണ്ടെങ്കിൽഹജ്ജുംഉംറയുംസ്വഹീഹാകുമെങ്കിലുംപൂർണതലഭിക്കില്ല. ഹജ്ജ്മാത്രംകരുതിപുറപ്പെടലുംമറ്റൊന്നുംഉദ്ദേശിക്കാതിരിക്കലുമാണ്ഉത്തമം’ (അൽകശ്ഫുവൽബയാൻ).

ഹജ്ജിനോടനുബന്ധിച്ചുള്ളയാത്രവിവിധോദ്ദേശങ്ങൾവെച്ചാകുന്നത്വിരോധിക്കപ്പെട്ടതല്ല. എന്നാലുംആയാത്രമുഴുവനായിഹജ്ജിൽപെടുത്താൻസാധിക്കാതെപോകുന്നത്ന്യൂനതയാണ്. ഹജ്ജിന്റെകർമങ്ങളുടെചൈതന്യംകെടുത്തുന്നഅനുവദനീയകാര്യങ്ങളുംസൂക്ഷിക്കുക. ഒന്നാംപരിഗണനയുംശ്രദ്ധയുംസമീപനവുംഹജ്ജിനാകണം.

നബി(സ്വ) പറഞ്ഞതായിഅനസ്(റ) നിവേദനംചെയ്യുന്നു: ‘ജനങ്ങൾക്ക്ഒരുകാലംവരാനുണ്ട്. അന്ന്അവരിലെസമ്പന്നർഉല്ലാസത്തിനുവേണ്ടിഹജ്ജ്നിർവഹിക്കും. അവരിലെഇടത്തരക്കാർകച്ചവടത്തിനായിഹജ്ജ്യാത്രചെയ്യും. അവരിലെപണ്ഡിതന്മാർലോകമാന്യത്തിനുംപേരിനുംപ്രശസ്തിക്കുംവേണ്ടിഹജ്ജ്ചെയ്യും. അവരിലെദരിദ്രർയാചനക്കായാണ്ഹജ്ജ്യാത്രചെയ്യുക’ (ഖത്വീബ്).

ഇതരആവശ്യങ്ങൾക്ക്മുൻഗണനനൽകിഹജ്ജ്യാത്രനടത്തുന്നത്സൂക്ഷിക്കാനുള്ളസന്ദേശമാണ്ഈഹദീസ്. ഇമാംഗസ്സാലി(റ) ഇതുദ്ധരിച്ചശേഷംവിവരിക്കുന്നു: ‘ഈഹദീസിൽഹജ്ജിനോട്വന്നുചേരുന്നചിലഐഹികമായകാര്യങ്ങളിലേക്കുള്ളസൂചനയുണ്ട്. അവയെല്ലാംകാരണമായിഹജ്ജിന്റെശ്രേഷ്ഠതതടയപ്പെടുകയുംസവിശേഷമായഹജ്ജിന്റെപരിധിയിൽനിന്ന്അതിനെഅവപുറത്ത്കടത്തുന്നതുമാണ്. പ്രതിഫലംവാങ്ങിമറ്റാർക്കെങ്കിലുംവേണ്ടിഹജ്ജ്ചെയ്യുന്നവൻപ്രത്യേകിച്ചും’ (ഇഹ്‌യാഉലൂമുദ്ദീൻ). ഉപരിവിഭാഗങ്ങളിൽപെട്ടഎല്ലാവരുടെയുംഹജ്ജുംയാത്രയുംഇവ്വിധമായിരിക്കുമെന്നല്ല, മറിച്ച്അങ്ങനെയാവാതിരിക്കാൻജാഗ്രതവേണമെന്നുണർത്തുകയാണ്ഈഹദീസ്.

സാമ്പത്തികബാധ്യതയുള്ളതാണ്ഹജ്ജനുഷ്ഠാനം. ഇതിനായിവിനിയോഗിക്കുന്നപണത്തിന്വലിയമൂല്യവുംപ്രതിഫലവുമുണ്ട്. ഹജ്ജിനായിവിനിയോഗിക്കുന്നവഅല്ലാഹുവിന്റെമാർഗത്തിലുള്ളധർമസമരത്തിൽഉപയോഗിക്കുന്നതിന്റെ 700 ഇരട്ടിപ്രതിഫലാർഹമാണ് (അഹ്മദ്). ഹജ്ജിനുവേണ്ടഅവശ്യവസ്തുക്കൾസംഘടിപ്പിക്കുമ്പോഴുംയാത്രയിൽവല്ലതുംവാങ്ങുമ്പോഴുംവിലപേശുന്നത്ഒഴിവാക്കണമെന്നാണ്പണ്ഡിതനിർദേശം. ഇതിനുരണ്ടുകാരണങ്ങളുണ്ട്. ഒന്ന്: ഹജ്ജിന്റെഇടയിൽഒരുതർക്കത്തിന്റെസാഹചര്യംഒഴിവാക്കുക. രണ്ട്: അതുവഴിചെലവഴിക്കപ്പെടുന്നഓരോരൂപയുംവലിയമൂല്യമുള്ളതായതിനാൽഅവസരംനഷ്ടപ്പെടുത്താതിരിക്കുക. ഹജ്ജിനുവേണ്ടിചെലവ്ചെയ്യുന്നപണംലക്ഷങ്ങളായിഅല്ലാഹുപകരംനൽകുമെന്ന് (ബൈഹഖി) ഹദീസിൽവന്നിട്ടുണ്ട്.

ഹജ്ജിനായിചെലവഴിക്കുന്നസമ്പത്ത്വലിയമൂല്യംനേരിടുന്നത്പരലോകത്തുമാത്രമല്ല, ഇഹലോകത്തുംഅങ്ങനെതന്നെ. അതിനാൽപണവുംഅതിന്റെസ്രോതസ്സുംനല്ലതുമാത്രമേആകാവൂ. നല്ലതല്ലാത്തപക്ഷംഉപരിസൂചിതവർധനവ്നഷ്ടപ്പെടുമെന്ന്മനസ്സിലാക്കാം. അവിശുദ്ധമായസമ്പാദ്യമാണെന്നുറപ്പുള്ളതാണ്വിനിയോഗിക്കുന്നതെങ്കിൽഹജ്ജിനെഅത്ബാധിക്കും. അഥവാഹജ്ജ്മബ്‌റൂറായിത്തീരുകയില്ല. ഒരാളുടെകൈയിൽപൂർണഹറാമായസമ്പാദ്യമാണുള്ളതെങ്കിൽഅതെത്രഅധികമുണ്ടെങ്കിലുംഅവന്ഒട്ടുംഹജ്ജ്നിർബന്ധമില്ലെന്ന്ഇമാംഗസ്സാലി(റ) ഇഹ്‌യാഇൽരേഖപ്പെടുത്തിയിട്ടുണ്ട്.

അവിശുദ്ധമായപണംകൊണ്ടുള്ളഹജ്ജ്പാഴ്‌വേലയായിത്തീരുമെന്ന്പറഞ്ഞപണ്ഡിതരുണ്ട്. ‘ഹറാമായസമ്പത്ത്കൊണ്ട്ഹജ്ജ്ചെയ്താൽഅത്നിർബന്ധമായഹജ്ജിന്മതിയാകില്ല’ എന്ന്ഇമാംഅഹ്മദ്(റ) പറഞ്ഞിട്ടുണ്ട്. അവിശുദ്ധമായസമ്പത്ത്കലർന്നതാണെങ്കിൽഅത്സ്വീകാര്യമാകാൻസാധ്യതകുറവാണെന്നാണ്ഇമാംശാഫിഈ(റ), മാലിക്(റ), അബൂഹനീഫ(റ) എന്നിവരുടെനിലപാട്.

അപഹരണം, വഞ്ചന, കൈക്കൂലിതുടങ്ങിയഅവിശുദ്ധമാർഗേണസമ്പാദിച്ചപണംമാത്രമല്ലഇതിന്റെപരിധിയിൽവരികഎന്നാണ്ഇമാംശഅ്‌റാനി(റ) വിവരിക്കുന്നത്. ഹറാമായസമ്പാദ്യമുള്ളവൻനൽകുന്നപണവുംസൗകര്യവുംവർജിക്കേണ്ടതാണെന്ന്അദ്ദേഹംരേഖപ്പെടുത്തുന്നു: ‘തൊഴിലിൽസൂക്ഷ്മതപുലർത്താത്തവരിൽനിന്നുംഹജ്ജിന്റെവിഷയത്തിൽസഹായംസ്വീകരിക്കുന്നത്നീസൂക്ഷിക്കണം’ (ലവാഖിഹുൽഅൻവാരിൽഖുദ്‌സിയ്യ).

അക്രമികൾ, അവിശുദ്ധമായകച്ചവടംചെയ്യുന്നവർതുടങ്ങിയവരുടേതുംഈഗണത്തിൽപെടുത്തിവർജിക്കണമെന്ന്ഇമാമവർകൾവിശദീകരിക്കുന്നു. പണ്ഡിതന്മാരെയുംഗുരുനാഥന്മാരെയുംഇത്തരംആളുകൾസഹായിക്കുകയുംഅതുമുഖേനഹജ്ജിൽസുഖസൗകര്യങ്ങൾകൂടുതലനുഭവിക്കുന്നതുംഇമാംഗൗരവപൂർവംഓർമിപ്പിക്കുന്നുണ്ട്. സുഖസൗകര്യങ്ങൾകൂടണമെന്നാഗ്രഹിക്കുമ്പോഴാണ്ഇത്തരംസമ്പാദ്യങ്ങൾസ്വീകരിക്കാൻപ്രേരിതനാവുന്നത്. ചുരുക്കത്തിൽഅവിശുദ്ധതയുടെകലർപ്പ്വരാത്തസമ്പത്ത്തന്നെഹജ്ജിനായിവിനിയോഗിക്കേണ്ടതുണ്ട്.

എന്നാൽഇക്കാലഘട്ടത്തിൽപൂർണമായുംഹലാലായസമ്പത്ത്കുറവാണ്. അപ്പോൾഎന്താണ്പ്രായോഗികവഴിഎന്ന്ഇമാമുകൾവിവരിച്ചത്കാണാം. ‘സാധിക്കുന്നവിധംസംശുദ്ധമാക്കാൻശ്രമിക്കുക. സാധ്യമല്ലെങ്കിലുംഅത്അവന്റെപരിധിക്കപ്പുറത്തുമാണെങ്കിൽഅതുകൊണ്ട്തന്നെഹജ്ജ്നിർവഹിക്കണം. ഇബ്‌നുഹജർ(റ) വിവരിക്കുന്നു: ‘പൂർണമായുംഹലാൽഎന്ന്ഉറപ്പുള്ളത്ലഭ്യമാവാൻസാധ്യതകുറഞ്ഞകാലത്ത്പരമാവധികലർപ്പ്കുറഞ്ഞതാവാൻപരിശ്രമിക്കണം (കിതാബുശറഹിൽഈളാഹ്).

ഇമാംഗസ്സാലി(റ) പറയുന്നു: ഒരാൾക്ക്കലർപ്പുള്ളസമ്പത്ത്മാത്രംഉണ്ടാവുകയുംഅതുമായിഅവൻഹജ്ജിനുപുറപ്പെടുകയുംചെയ്താൽ, കഴിക്കുന്നഭക്ഷണംഹലാലായത്തന്നെയാവാൻശ്രമിക്കണം. ഇനിഅതിനുസാധ്യമല്ലെങ്കിൽഇഹ്‌റാമിലായിരിക്കെതഹല്ലുൽവരെയുള്ളഭക്ഷണംഹലാലിൽനിന്നാവാൻശ്രദ്ധിക്കണം. അതിനുംസാധ്യമല്ലാത്തപക്ഷംഅറഫയിൽനിൽക്കുന്നദിവസത്തെഭക്ഷണംഹലാലാവാൻപരിശ്രമിക്കണം. അല്ലാഹുവിന്റെമുമ്പിൽനിൽക്കുകയുംഅവനോട്മനമുരുകിപ്രാർത്ഥിക്കുകയുംചെയ്യുന്നസമയമെങ്കിലുംഅവിശുദ്ധസമ്പത്തിൽനിന്നുള്ളഭക്ഷണവുംവസ്ത്രവുംആകാതിരിക്കട്ടെ. വയറ്റിലുംപുറത്തുംഹറാമാകരുത്. ഇങ്ങനെഅനിവാര്യമായഒരുഘട്ടത്തിൽഹജ്ജ്നിർവഹിക്കുന്നതെങ്കിൽതന്നെകുറ്റബോധവുംഉൾക്കിടിലവുംഗൗരവത്തെക്കുറിച്ചവിചാരവുംമനസ്സിലുണ്ടാവണം. കാരണംചെയ്യുന്നകർമംഅതിമഹത്തായതുംഉപയോഗപ്പെടുത്തുന്നത്നിഷിദ്ധമായതുമാണെന്നവൈരുദ്ധ്യംഇവിടെപ്രകടമാണ്. ഇങ്ങനെയൊരുഹജ്ജ്യാത്രനടത്തേണ്ടിവന്നതിലുള്ളമനോദുഃഖവുംസങ്കടവുംഅല്ലാഹുവിന്റെമുമ്പിൽതാഴ്മയോടെവെച്ചാൽഅതുകാരണമായിനാഥൻകാരുണ്യവർഷംനടത്താനുംഇളവ്നൽകാനുംഇടയുണ്ട് (ഇഹ്‌യാഅ്).

നമ്മുടെകൈയിലെത്തിയപണംഎവിടുന്നാണെന്നതിനെകുറിച്ച്നമുക്ക്ധാരണയുണ്ടാവണം. സാഹചര്യത്തിന്റെയുംലോകക്രമത്തിന്റെയുംഭാഗമായിവന്നുചേരാനിടയുള്ളഅവിശുദ്ധതകലർന്നസമ്പത്ത്ഹജ്ജിന്റെആവശ്യത്തിന്ഉപയോഗിക്കാതിരിക്കുകയേവഴിയുള്ളൂ. ഹലാൽഎന്നുറപ്പുള്ളതുമാത്രംവിനിയോഗിക്കുക. നമ്മുടെതൽബിയത്തിന്പ്രത്യുത്തരമായിലബ്ബൈകവസഅദൈകഎന്നുപറയപ്പെടാനുംമബ്‌റൂറായഹജ്ജിന്റെപ്രതിഫലവുംവിജയവുംലഭിക്കാനുംഅത്അനിവാര്യമാണ്. ഹജ്ജിലുംയാത്രയിലുംസ്വീകരിക്കേണ്ടഅച്ചടക്കങ്ങളുംമര്യാദകളുംഏറെയുണ്ട്. അതോടൊപ്പംമബ്‌റൂർഅഥവാഗുണസമ്പന്നമായഹജ്ജാവാൻചെയ്യേണ്ടസേവനങ്ങളുംആചരിക്കേണ്ടശീലങ്ങളുംമനസ്സിലാക്കിപ്രയോഗവൽക്കരിച്ച്വിജയിക്കുവാൻഹാജിശ്രമിക്കണം.

സത്യവിശ്വാസിയെസംബന്ധിച്ചിടത്തോളംഅവന്റെപേരിന്റെകൂടെഒരുവിശേഷണമായിഹാജിയാർഎന്നുചേർക്കലല്ല, സുപ്രധാനമായഈഅനുഷ്ഠാനംകൃത്യമായിനിർവഹിക്കുകയെന്നതാണ്പ്രധാനം.

അലവിക്കുട്ടിഫൈസിഎടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ