mugamozhi copyറമളാനിന്‍റെ തിരുമുഖത്തുനിന്ന് സ്വന്തത്തോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്; ജീവിതത്തില്‍ കഴിഞ്ഞുപോയ എത്ര റമളാനുകള്‍ പരലോകത്ത് നമുക്ക് അനുകൂലമായി സാക്ഷി നില്‍ക്കും? ഇതിന് അഭിമാനപൂരിതമായൊരു മറുപടി നല്‍കാന്‍ ഈ വര്‍ഷം നമുക്കാവണം.
ശരിക്കും പറഞ്ഞാല്‍ മനുഷ്യന്‍ എന്തു വിഡ്ഢിയാണ്! ചെറിയൊരു ആനുകൂല്യം ലഭിക്കാന്‍ എന്തുമാത്രം ത്യാഗം ചെയ്യാനും നാം തയ്യാറാണ്. ചില്ലിക്കാശ് കുറവുകിട്ടുമെന്നതിനാല്‍ മാവേലി സ്റ്റോറുകള്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ കാത്തുകെട്ടി നില്‍ക്കുന്നു. വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ മുദ്രപത്രം വാങ്ങാന്‍ അതിരാവിലെ വരിയിലെത്തുന്നു. അങ്ങനെ പലതും. ചെറിയൊരു കാല ജീവിതത്തിനിടയില്‍ ലാഭം നേടാനുള്ള ത്വര.
മരണാനന്തരമോ? പിന്നെ അവസാനിക്കാത്ത ജീവിതം. അവിടെ വിജയം നേടാനുള്ള ഓഫറുകളുടെ പ്രളയം റമളാന്‍ കാലത്ത് നിലനില്‍ക്കുന്പോള്‍ അതിലൊരു താല്‍പര്യവുമില്ലാതാവാമോ? ആത്മാവിനെ വഴിപ്പെടുത്തി നാളേക്കുവേണ്ടി അധ്വാനിച്ചവരാണ് ശക്തരെന്ന് തിരുവചനം.
നന്മകള്‍ക്ക് പതിന്മടങ്ങു പ്രതിഫലമുള്ള വിശുദ്ധ മാസത്തില്‍ എപ്പോഴും ഓര്‍ക്കേണ്ടതാണിത്. ഓരോ ദിനവും കൊഴിഞ്ഞുതീര്‍ന്ന് അവസാനം പതിവുപോലൊരു റമളാനായി തീര്‍ന്നുപോവാന്‍ കയ്യിലെത്തിയതിനെ അനുവദിക്കരുത്. ഊര്‍ജസ്വലതയോടെ നേരിട്ട് പരലോക പ്രതിഫലം വാരിക്കൂട്ടാന്‍ ബോധപൂര്‍വം തയ്യാറാവുക. അനുകൂലമായ സാക്ഷിനില്‍ക്കുന്നതായി ഈ പുണ്യകാലം മാറട്ടെ.

1 comment
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…

റമളാന്‍: പുണ്യങ്ങള്‍ പുണ്യവചനങ്ങള്‍

ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം.…

സ്വര്‍ഗം സല്‍സ്വഭാവിക്ക്

സന്തോഷത്തിലും സന്താപത്തിലും ചെലവഴിക്കുന്നവരും ദ്യേത്തെ അടക്കിപ്പിടിക്കുന്നവരും ജനങ്ങള്‍ക്ക് മാപ്പ് കൊടുക്കുന്നവരുമാണ് ഭയക്തിയുള്ളവര്‍ എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു.…