പെൺചേലാർകർമം: വിവാദങ്ങളിലെ വസ്തുതയെന്ത്?

chelakrammam-malayalam

ഇസ്‌ലാമിക നിയമങ്ങളെ കരുവാക്കി മുസ്‌ലിംകളെ അലോസരപ്പെടുത്തുക എന്നത് ഇസ്‌ലാം വിരുദ്ധരുടെ എക്കാലത്തെയും രീതിയാണ്. ഇസ്‌ലാമിക നിയമ വ്യവസ്ഥിതിക്കകത്ത് വരുന്ന പെൺചേലാകർമമാണ് ഇപ്പോൾ ചിലർ വിവാദമാക്കിയിരിക്കുന്നത്. ഇസ്‌ലാമിനെ പരിഷ്‌കരിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് ധരിച്ച് വശായവർ ‘കാളപെറ്റൂ എന്ന് കേട്ടപാതി കയറെടുത്ത്’ ചാടിയിരിക്കുന്നത് സഹതാപകരമാണ്. വിവാദമുയർത്തിത്തുടങ്ങിയത് ആരാണെന്നറിയാൻ ശ്രമിക്കാതിരുന്നത് ആവേശം കൊണ്ടായിരിക്കാമെന്ന് കരുതുന്നു.

മുസ്‌ലിം സ്ത്രീകൾ മാന്യമായി ശരീരം മറക്കുന്നതും മറക്കണമെന്ന് നിഷ്‌കർഷിക്കുന്നതും പ്രാകൃതമെന്നും സ്ത്രീവിരുദ്ധമെന്നും പറയുന്നവർ തന്നെയാണ് ചേലാകർമ വിഷയത്തിലും രംഗത്തെത്തിയിരിക്കുന്നത്. അവർക്കാണ് പിന്തുണ നൽകുന്നതെന്ന് ആലോചിക്കാൻ പ്രതിഷേധക്കാർക്ക് കഴിയാതെ പോയത് കാര്യമായ എന്തിന്റെയോ കുറവുമൂലമാണ്. യഥാർത്ഥത്തിൽ ഇസ്‌ലാമിലെ മതപരമായ ചേലാകർമം എന്താണെന്ന് മനസ്സിലാക്കാത്തതിനാലാണ് വിമർശനത്തിൽ ഇവരും പങ്ക് ചേരുന്നത്. സ്ത്രീ ചേലാകർമത്തെ സാധൂകരിക്കുന്നതിനും മതപരിധിയിൽ മനസ്സിലാക്കുന്നതിനും പ്രമാണത്തിന്റെയും പാരമ്പര്യത്തിന്റെയും അംഗീകാരത്തിന്റെയും പിന്തുണയുണ്ട്. മതപരമായ ഒരു ചടങ്ങ് എന്ന നിലയിൽ വിലയിരുത്തപ്പെടേണ്ടതാണത്.

മതം കൽപിച്ചു എന്ന നിലയിലാണ് ആൺ ചേലാകർമത്തിന്റെ വേദന മുസ്‌ലിംകൾ സ്വീകരിക്കുന്നത്. അതേ ന്യായത്തിൽതന്നെ പെൺചേലാകർമവും വേദനയുണ്ടെങ്കിലും മുസ്‌ലിംകൾ സ്വീകരിക്കുന്നു. തണുപ്പുള്ള പുലർക്കാലത്ത് പ്രഭാത നിസ്‌കാരത്തിലും ഉഷ്ണമുള്ളകാലത്താണെങ്കിലും റമളാൻ വ്രതകാര്യത്തിലും ആൾത്തിരക്കുള്ള ഹജ്ജനുഷ്ഠാനത്തിലും മറ്റും വിശ്വാസി സഹനത്തോടെ ആവേശം കാണിക്കുന്നത് മതത്തിന്റെ അനുഷ്ഠാനമായതിനാലാണ്. താരതമ്യേന ലളിതമായ ഒരു കർമത്തിന് വേണ്ടി തയ്യാറാവുന്നതിൽ വിശ്വാസികൾക്ക് വിമുഖതയുണ്ടാവുകയില്ല. അവർ അതേറ്റെടുക്കാൻ സന്നദ്ധരായിരിക്കും. സമൂഹത്തിന്റെ പ്രയോഗശീലങ്ങളിൽ ചിലത് സർവ സാധാരണത്വം കൈവരിക്കാതെ വരാറുണ്ട്. അതിൽപെട്ടതാണ് പെൺചേലാകർമം. അതിനാൽ തന്നെ മതവിരുദ്ധർക്ക് പിന്തുണ നൽകുന്ന രീതി തികച്ചും അനുചിതമായി എന്നു പറയാതെവയ്യ.

ആൺ ചേലാകർമത്തിന് നിരത്തപ്പെടുന്ന ശാസ്ത്രീയവും ആരോഗ്യപരവുമായ ന്യായങ്ങളെ തമസ്‌കരിക്കാനുള്ള ശ്രമം ചില ഇസ്‌ലാം വിരുദ്ധ കേന്ദ്രങ്ങളിൽനിന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിന്റെ മതപരം എന്ന അവസ്ഥ തന്നെയാണ് അതു സ്വീകരിക്കാൻ പ്രേരകം. അതുപോലെതന്നെ മത നിർദേശമുള്ളതിനാൽ പെൺചേലാകർമത്തെ എങ്ങനെ കാണണമെന്നതിനും മറ്റു ന്യായങ്ങൾ വേണ്ടതില്ല. മതപരമായി അംഗീകൃതവും സുസ്ഥിരവുമായ ഒരു നിയമത്തെ വിരുദ്ധവാദങ്ങളോട് മാറ്റുരച്ച് ന്യൂനത കാണുന്നത് വിശ്വാസിക്ക് ഗുണകരമല്ല. ഒരു കർമത്തെ അതിന്റെ മൗലിക സ്വഭാവത്തിൽ അംഗീകരിക്കണമെന്നത് അനുഷ്ഠാനത്തേക്കാൾ അടിസ്ഥാനപരമാണ്. അഥവാ അംഗീകരിക്കൽ അനിവാര്യമാണ്. പ്രയോഗമാവട്ടെ, സാധ്യതയെ അടിസ്ഥാനപ്പെടുത്തിയുമാണ്.

പെൺചേലാകർമവിഷയത്തിൽ അതൊരു ശാരീരിക ക്രിയ എന്നതിനാൽ മതവും ശാസ്ത്രവും കടന്നുവരിക സ്വാഭാവികം. ശാസ്ത്രത്തിന്റെ പൊതുവായതും കേവലവുമായ സ്വഭാവമാണ് മാറ്റങ്ങളും അഭിപ്രായവ്യത്യാസങ്ങളും. ശാസ്ത്ര ഗവേഷകനായി രംഗത്തുവരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സർവാംഗീകാരം പൊതുവെ കുറവായിരിക്കും. ഒരു ന്യൂനപക്ഷമെങ്കിലും തിരുത്തുമായി രംഗത്തുവന്നേക്കാം. സൗകര്യവും സാധ്യതയും മനോഭാവവും ഗവേഷണത്തിൽ പ്രതിഫലിക്കുന്നതുമായിരിക്കും. മതനിയമങ്ങൾക്കെതിരെ ശാസ്ത്രീയ നിഗമനങ്ങൾ മുന്നോട്ട് വെക്കുന്നവരും ഈ അവസ്ഥയിൽ നിന്നൊഴിവല്ല. എന്നാൽ മത നിയമങ്ങളുടെയും കർമങ്ങളുടെയും ശാസ്ത്രീയത മതപക്ഷത്തുനിന്നും പൊതുപക്ഷത്തുനിന്നും പലപ്പോഴും വെളിവാക്കപ്പെട്ടതാണ്. അത്തരം ശാസ്ത്രീയതകൾ പരിഗണിച്ച് മതനിയമത്തെയോ മതത്തെയോ സ്വീകാര്യമാക്കാൻ മറ്റു ശാസ്ത്രകാരന്മാർക്ക് കഴിയുന്നില്ല. ഒരാൾ ശാസ്ത്രീയമെന്ന് തെളിയിക്കുന്നത് തന്നെ മറ്റൊരാൾക്ക് സ്വീകാര്യമാവണമെന്നില്ല എന്നർത്ഥം.

പെൺചേലാകർമത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആൺ-പെൺ ചേലാകർമങ്ങൾകൊണ്ടുള്ള ഗുണങ്ങൾ വിവരിക്കപ്പെട്ടതാണ്. ആരോഗ്യപരമായതും ആത്മീയമായതും അവയിലുണ്ട്. ബ്രിട്ടനിലെ ഝൗലലി െുമൃസ വീുെശമേഹ  യഹമരസ യൗൃിലും സൗദിയിൽ ടലരൗൃ്യേ എീൃരല െഒീുെധശമേഹ ഞശ്യമറവ ലും മറ്റും സേവനം ചെയ്ത, സുഡാനിൽ സ്‌ത്രൈണരോഗ, പ്രസവ വിഭാഗത്തിൽ അഡൈ്വസറുമായിരുന്ന ഡോ. സിത്തുൽബനാത്ത് ഖാലിദ് മുഹമ്മദലി (ഉൃ. ടല േഅഹയമിൗമേ) ഇത് സംബന്ധമായി പ്രമുഖരുടെ പ്രബന്ധങ്ങൾ ക്രോഡീകരിച്ച് ഗവശമേി  ഇൃരൗാശരശീി എന്ന ബൃഹത്തായ ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷയാണതിൽ പ്രധാനം. ഒരു ആചാരത്തിനോ അനുഷ്ഠാനത്തിനോ ഉള്ള അടിസ്ഥാന വിധിവിലക്കുകൾക്ക് നാമൊരു ന്യായം  കണ്ടെത്തിയെന്നാൽ അത് നിലവിലില്ലാതാവുന്നിതിനോടൊപ്പം വിധിവിലക്കുകളും ഇല്ലാതാവുമെന്നല്ല. പ്രത്യേകിച്ചും മതനിയമങ്ങളുടെ അസ്ഥിവാരം നാം നിർദ്ധാരണം ചെയ്യുന്നതും സങ്കൽപിക്കുന്നതമായ ന്യായയുക്തികളായിരിക്കില്ല.

എന്താണ് പെൺചേലാകർമം

കുരുടൻ ആനയെകണ്ടത് പോലെയാണ് ഭഗശിശ്‌നികാ ഛേദ. എലാമശഹല ഏലിശമേഹ ങൗശേഹമശേീി, ജവമൃമീിശര ഇവശൃരൗാരശശെീി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചേലാകർമ(?) രീതികളെ ഉയർത്തിക്കാട്ടിയാണ് ഇസ്‌ലാമിലെ ഖഫ്‌ള് എന്ന പെൺചേലാകർമത്തെ വിമർശിക്കുന്നത്. ഉപരി പേരുകളിലറിയപ്പെടുന്ന പ്രാകൃതവും ക്രൂരവുമായ രീതികൾ ഇസ്‌ലാമിക നിയമ വ്യവസ്ഥിയിൽ സാധൂകരണം നേടാത്തതാണ്. ഇസ്‌ലാമികമായ പെൺ സുന്നത്ത് മനസ്സിലാക്കാത്തതോ കണ്ണടച്ചിരുട്ടാക്കുകയോ ആണ്.

ലോകാരോഗ്യ സംഘടന ഇതിനെ നാല് ടൈപ്പുകളിലായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഒന്ന്. ക്‌ളിറ്റോറിസ് ഭാഗികമോ പൂർണമോ ആയി നീക്കം ചെയ്യുക.

രണ്ട്. ഒന്നാം ടൈപ്പിന്റെ കൂടെ ലാബിയ മിനോറ ലാബിയ മാജറ യും കൂടിയോ, ലാബിയ മിനോറ സ്വന്തമായോ നീക്കം ചെയ്യുക.

മൂന്ന്. മൂത്രനാളി കുടുസ്സാക്കുക. രണ്ട് ലാബിയകളുടെയും വഴിയോ ചിലപ്പോൾ തുന്നിക്കൂട്ടുന്നതോടൊപ്പം ഭഗശിശ്‌നിക നീക്കം ചെയ്തും ചെയ്യാതെയും ഇത് സാധിക്കും.

നാല്. ആരോഗ്യാവശ്യത്തിനല്ലാതെ കള്ളക്കടത്തിനോ മറ്റോ സ്ത്രീ ജനനേന്ദ്രിയം ഉപയോഗപ്പെടുത്തുക.

മുകളിൽ പരാമർശിച്ച വ്യത്യസ്ത രീതികൾ 2017 ഫെബ്രുവരിയിൽ അപ്‌ഡേറ്റ് ചെയ്ത ഫാക്ട് ഷീറ്റിൽ അക്കിമിട്ട് നിരത്തിയതാണ്.

ഈ വിവരിച്ച നാല് രൂപങ്ങളും അവയുടെ വകഭേദങ്ങളും ഇസ്‌ലാമിക നിയമവ്യവസ്ഥയിൽ വിവരിക്കുന്നതല്ല. അനാവശ്യവും അരുതാത്തതുമായ കാര്യങ്ങളാണ്. അതിനാൽ തന്നെ ഇവയെ ഉയർത്തിക്കാട്ടി ഇസ്‌ലാമിനെയും വിശ്വാസി സമൂഹത്തെയും പ്രാകൃതമേൽവിലാസം ചുമത്തുന്നത് അക്രമമാണ്. ക്‌ളിറ്ററിസിന് ഭംഗം വരുത്തുന്ന വിധത്തിൽ പെൺജനനേന്ദ്രിയത്തിൽ ഒരു കൈക്രിയ ഇസ്‌ലാമിലില്ല. അത് ഇസ്‌ലാമിന് മേൽ ചാർത്തുന്നത് അന്ധമായ ഇസ്‌ലാം – മുസ്‌ലിം വിരോധത്തിന്റെ അടയാളമായേ കാണാനാവൂ. പരമ്പരാഗതമായി ഏതെങ്കിലും ജനവിഭാഗങ്ങളോ കുടുംബങ്ങളോ പ്രാകൃതം എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ ഭഗശിശ്‌നികാഛേദമോ അധിലധികമോ നടത്തുന്നുവെങ്കിൽ അവരെയാണ് തിരുത്തേണ്ടത്. പെൺ ചേലാകർമത്തിനെതിരെ എന്ന നിലയിൽ ഉയർത്തിക്കാണിക്കുന്ന ആധുനിക പണ്ഡിതന്മാർതന്നെയും ഈ പ്രാകൃത രീതികളെയാണ് വിമർശിച്ചിരിക്കുന്നത്. യൂനിസെഫും ണഒഛയും പരിഗണിച്ചതും അവയെ തന്നെയാണ് എന്നാണ് മനസ്സിലാക്കാനാവുന്നത്. വിവേചിച്ചറിയാൻ ശ്രമിക്കുന്നതിന്റെ കുറവാണ് അവയെ ഇസ്‌ലാമിക സമൂഹത്തോട് കൂട്ടിക്കെട്ടാൻ എല്ലാവരെയും പ്രേരിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് ഇസ്‌ലാമികമായ പെൺചേലാകർമമെന്നും അതിന്റെ പ്രമാണവും പണ്ഡിത നിലപാടുമെന്നും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഇസ്‌ലാമിക വ്യവസ്ഥ സുതാര്യവും സുവ്യക്തവുമാണ്. ജ്ഞാനികൾ അത് കൃത്യമായി വിവരിച്ചിട്ടുണ്ട്. പടിഞ്ഞാറിന്റെ സ്വാധീനത്തിൽ പരിഷ്‌കാര വികാരം ഭ്രാന്തമായിപ്പോയവർ മാത്രമാണ് കാര്യമറിയാതെ കലഹിക്കുന്നത്. നൂറ്റാണ്ടുകളിൽ  സമൂഹത്തെ വൈജ്ഞാനികമായും ആത്മീയമായും നയിച്ച പൂർവിക പണ്ഡിതർ പെൺചേലാകർമത്തെ കൃത്യമായി വിവരിച്ചിട്ടുണ്ട്. മദ്ഹബുകളുടെ വലയം ഭേദിച്ച് പുറത്തുനിന്ന് സ്വതന്ത്രമായി  മതം പറയുന്ന ആധുനിക പണ്ഡിതരും ഇതെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകാലത്തെ അംഗീകാരമുള്ള ഒരു കാര്യം ആരുടെയെങ്കിലും വികല ചെയ്തികളോട് ചേർത്തുവായിക്കുന്നത് വിവര ദോഷമാണെന്നേ പറയേണ്ടൂ.

ചേലാകർമ വിരോധികൾ പറയുന്നതും ചൂണ്ടിക്കാട്ടുന്നതുമല്ല ഇസ്‌ലാമിലെ ചേലാകർമം. ഖിതാൻ എന്ന സാങ്കേതിക ശബ്ദത്തിന്റെ അർത്ഥം പ്രസിദ്ധ നിഘണ്ടുക്കളിൽ കാണാം. ഇബ്‌നു മൻദൂർ വിവരിക്കുന്നു: ഖതന – ആൺ/പെൺ കുട്ടിയെ ചേലാകർമം ചെയ്തു എന്നാണതിന്റെ അർത്ഥം. ഖത്‌ന് എന്ന് ആൺ ചേലാകർമത്തിനും ഖഫ്‌ള് എന്ന് പെൺ ചേലാകർമത്തിനും പറയും. ഹദീസിൽ വന്നിട്ടുള്ള ഖിതാനാനി എന്നതിലെ ഖിതാൻ ചേലാകർമത്തിൽ ഛേദിക്കപ്പെട്ട സ്ഥലമെന്നാണ്. ഛേദിക്കപ്പെട്ട ഭാഗങ്ങൾ തമ്മിൽ ചേരുകയെന്നാൽ ജനനേന്ദ്രിയത്തിൽ പ്രവേശിക്കുക എന്നാണ്. കാരണം ഛേദിക്കപ്പെടുന്ന ഭാഗം മുകൾ ഭാഗത്താണ്. അതിനാൽ ഛേദിക്കപ്പെട്ട സ്ഥലങ്ങൾ തമ്മിൽ സ്പർശിക്കുക എന്നല്ല (ലിസാനുൽ അറബ്).

പെൺ ചേലാകർമത്തിന് ഖഫ്‌ള് എന്ന പ്രത്യേക പ്രയോഗം തന്നെയുണ്ട്. കർമശാസ്ത്ര പണ്ഡിതരും ഇപ്രകാരം വിശദീകരിച്ചതു കാണാം. ഇമാം നവവി(റ) എഴുതി: സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ മൂത്രനാളിയുടെ മുകളിൽ പൂവൻകോഴിപ്പൂ പോലെയുള്ള തൊലിയിൽ നിന്ന് അൽപം നീക്കലാണ്. മുറിക്കുന്നത് വളരെ ചെറിയ ഭാഗമാകണം, അധികമാക്കരുത്. പ്രവാചകർ(സ്വ) മദീനയിൽ ചേലാകർമം ചെയ്തിരുന്ന ഉമ്മു അത്വിയ്യ(റ)യോട് നീ അധികമാക്കരുത്. അതാണ് പെണ്ണിന് കൂടുതൽ സന്തോഷകരവും ഭർത്താവിന് ഇഷ്ടകരവും എന്ന് കൽപിച്ചിരുന്നു (മജ്മൂഅ്).

ഇമാം സകരിയ്യൽ അൻസ്വാരി(റ) പറയുന്നു: പ്രസ്തുത ചർമം ഛേദിക്കപ്പെട്ടാൽ അതിന് താഴ്ഭാഗം ഒരു ചെറിയ കുരുവിന് സമാനമായി നിലനിൽക്കും (അദ്ദുററുൽ ബഹിയ്യ). അഥവാ ഭഗശിശ്‌നിക യാതൊരു ഛേദനത്തിനും വിധേയമാകുന്നില്ല. കർമശാസ്ത്ര പണ്ഡിതന്മാരുടെ വശദീകരണത്തിൽ നിന്നെല്ലാം ഭഗശിശ്‌നിക  അല്ല അതിന് മുകളിലുള്ളതാണ് ചേലാകർമത്തിൽ ഛേദിക്കുന്നതെന്നും അതുതന്നെ തീരെ ചെറിയ ഒരു അംശമാണെന്നും വ്യക്തമാണ്.

ഇമാം മാവർദി(റ) വിശദീകരിക്കുന്നു: പെൺ ചേലാകർമമായ ഖഫ്‌ള് എന്നാൽ സ്ത്രീയുടെ ജനനേന്ദ്രിയത്തിലെ ഒരു ചർമഭാഗം ഛേദനം നടത്തലാണ്. മൂത്രനാളിയുടെയും ലിംഗപ്രവേശന ദ്വാരത്തിന്റെയും മുകളിലെ ചർമത്തിൽ നിന്നാണ് എടുക്കുന്നത്. അതിന്റെ താഴ്ഭാഗമോ അടിസ്ഥാനമോ അല്ല (അൽ ഹാവിൽ കബീർ). കർമശാസ്ത്ര ജ്ഞാനികൾ നാല് മദ്ഹബിൽ പെട്ടവരും ഇതേ രൂപത്തിലാണ് വിവരിച്ചിട്ടുള്ളത്. പുരുഷ ലിംഗത്തിലെന്ന പോലെ സ്ത്രീ ജനനേന്ദ്രിയത്തിനു മുകളിലെ ചർമമാണത് എന്നാണ് ഗ്രഹിക്കാനാവുന്നത്.

മദ്ഹബിൽ നിന്ന് സ്വതന്ത്ര ചിന്തകളുമായി പുറത്തുകടന്നവരായി ഗണിക്കപ്പെടുന്ന ഇബ്‌നു തൈമിയ്യയും ശിഷ്യൻ ഇബ്‌നു ഖയ്യിമും പെൺ ചേലാകർത്തെ ശരിവെച്ചിട്ടുണ്ട്. ഇബ്‌നുൽ ഖയ്യിം തുഹ്ഫത്തുൽ മൗദൂദിലും ഇബ്‌നു തൈമിയ്യ ഫതാവയിലും പെൺ ചേലാകർമത്തെ സംബന്ധിച്ചു വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അതിന്റെ ന്യായങ്ങളും കാരണങ്ങളും തെളിവുകളും ഉദ്ധരിക്കുന്ന ഇബ്‌നു തൈമിയ്യ ചേലാകർമം ചെയ്യാത്ത സ്ത്രീയെ വിശേഷിപ്പിക്കുന്നത് ഖൽഫാഅ് എന്നാണ്. ഉപരി ചർമം നീക്കാത്തവൾ എന്നാണതിനർത്ഥം.

ആധുനിക പണ്ഡിതനായ മുൻശൈഖുൽ അസ്ഹർ ശൈഖ് ജാദുൽ ഹഖ് അലി ജാദുൽ ഹഖ് നൽകിയ ഒരു ഫത്‌വ ഇങ്ങനെ: ഉമ്മു അത്വിയ്യ(റ)യോട് റസൂൽ(സ്വ) നൽകിയ നിർദേശമടങ്ങുന്ന ഹദീസ് അടിസ്ഥാനപ്പെടുത്തി കർമശാസ്ത്ര പണ്ഡിതർ പെൺ ചേലാകർമത്തെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ശൗകാനി ഉദ്ധരിച്ച അബൂഹുറൈറ നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. ‘നബി(സ്വ) പറഞ്ഞു; അൻസ്വാരി സ്ത്രീകളേ, നിങ്ങൾ ഖിഫാള് ചെയ്യുക. നിങ്ങൾ അമിതമായി ഛേദിക്കരുത്…(നൈലുൽ ഔതാർ). ഇത് പോലെയുള്ള ഹദീസുകളും ഇതിനു തെളിവാണ്… ചെറിയ കുട്ടികൾ മാതാപിതാക്കളുടെ കയ്യിൽ അമാനത്താണ്. അതിനാൽ ശരീഅത്തിന്റെ വിധി നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്. പാഴാക്കാൻ പാടില്ലാത്തതാണ് (ഫതാവ നമ്പർ. 709).

ഡോ. അലി ജുമുഅ ഡ്രീം-2 ചാനലിൽ 2003 സെപ്തംബർ 12-ന് നടത്തിയ പ്രഭാഷണത്തിൽ പെൺ ചേലാകർമത്തെ കുറിച്ച് വിശദമായി ചർച്ച നടത്തുകയുണ്ടായി. ആരോഗ്യ പ്രവർത്തകരിൽ നിന്ന് ഇതു സംബന്ധമായി വന്ന പരാമർശങ്ങൾ ഈ പ്രഭാഷണത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു. ഡോ. മുനീർ മുഹമ്മദ് ഫൗസി, ഡോ. ഹാശിം ശിൽബി, ഡോ. ആദിൽ ഹസൻ അബ്ദുൽ ഫത്താഹ്, ഡോ. യഹ്‌യാ സായിദ്, ഡോ. സൂസനുൽ ഗസ്സാലി, ഡോ. മുഹമ്മദ് അൽ ബാർറ് തുടങ്ങിയ വൈദ്യശാസ്ത്ര വിദഗ്ധരെ ഉദ്ധരിച്ച് ഇതിന്റെ ശാസ്ത്രീയത സമർത്ഥിക്കുന്നതും കാണാം.

നബി(സ്വ) നിയോഗിതരാകുന്ന കാലത്ത് അറബികൾക്കിടയിൽ ചേലാകർമ സംസ്‌കാരം നിലനിന്നിരുന്നു. ഇബ്‌റാഹീമിയ്യ മില്ലത്തിന്റെ തുടർച്ചയായിരുന്നു അത്. നബി(സ്വ) അത് സംബന്ധമായി നിർദ്ദേശം നൽകി സ്ഥിരപ്പെടുത്തുകയാണ് ചെയ്തത്. മദീനയിൽ പെൺ ചേലാകർമം നിലവിലുണ്ടായിരുന്നു. ഉമ്മു അത്വിയ്യ(റ)ക്ക് നബി(സ്വ) നിർദേശം നൽകിയത് ഹദീസിലുണ്ട് (അബൂദാവൂദ്). നബി(സ്വ) പ്രത്യേകമായി അവരുടെ സംശയം തീർത്തതും ചെയ്യാൻ സമ്മതം നൽകിയതും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകരുടെ കാലത്തും ശേഷവും നടന്നുവന്നതാണിതെന്ന് ചരിത്രം വ്യക്തമാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത് ഇടം പിടിച്ചത്. സുന്നത്തും ഹിതവുമായ രീതിയാണ് ഫുഖഹാക്കൾ വിവരിച്ചത്. പ്രാകൃതമായ രീതികൾ ആരെങ്കിലും നടപ്പാക്കിയെങ്കിൽ അതിന് ഇസ്‌ലാമും മുസ്‌ലിംകളും ഉത്തരവാദികളല്ല. ഇപ്രകാരം വ്യവഛേദിച്ചാകണം പരിഛേദന മനസ്സിലാക്കേണ്ടത്.

Exit mobile version