വിശ്രുത ഖുർആൻ-ശാസ്ത്ര പണ്ഡിതനും ഭിഷഗ്വരനും ഗ്രന്ഥകാരനും പ്രഫസറുമാണ് മോറിസ് ബുക്കായ്. മൗറിസ്-മാരി ബുക്കായി ദമ്പതികളുടെ മകനായി ഫ്രാൻസിലെ പോണ്ട്‌ലെ എവുക്വയിൽ 1920-ൽ ജനിച്ചു. 1973-ൽ ഫൈസൽ രാജാവിന്റെ കുടുംബ ഡോക്ടറായി. ആ സമയത്തുതന്നെ ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തിന്റെ കുടുംബാംഗങ്ങളെയും ചികിത്സിച്ചിരുന്നു. ഖുർആനിന്റെ യഥാർത്ഥ്യം മനസ്സിലാക്കുന്നതിനുവേണ്ടി 50-ാം വയസ്സിൽ അറബി ഭാഷ പഠിച്ചു. അതേ തുടർന്ന് 1976-ൽ ‘ഖുർആൻ, ബൈബിൾ, ശാസ്ത്രം’ എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചു. അക്കാദമിക തലത്തിൽ പൊതുവേയും ക്രിസ്ത്യൻ ലോകത്ത് വിശേഷിച്ചും വലിയ സ്വാധീനമുണ്ടാക്കിയ ഈ ഗ്രന്ഥം നിരവധി വഴിത്തിരിവുകൾക്ക് കാരണമായി. ‘ബുക്കായിസം’ എന്ന സംജ്ഞതന്നെ രൂപപ്പെട്ടു. തുടർന്ന് രചിച്ച ംവലൃല റീല ൊമി രീാല ളൃീാ?, ങൗാാാശല െീള ജവമൃമീവ: ാീറലൃി ാലറശരമഹ ശി്‌ലേെശഴമശേീി, ൃലളഹലരശേീി െീി ഝൗൃമി, ങീലെ െമിറ ജവമൃമീവ: വേല ഒലയൃലം െശി ഋഴ്യു േതുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം വേദഗ്രന്ഥങ്ങളിലെ വസ്തുതകളെ ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ഗവേഷണങ്ങളാണ്. 1998 ഫെബ്രു: 17-ന് പാരീസിൽ മരണപ്പെട്ടു.
ഇസ്‌ലാമാശ്ലേഷത്തിനു ശേഷം മോറിസ് ബുക്കായിയുമായി ംംം.ഇലിൗേൃ്യ മീൈരശമശേീി.ീൃഴ നടത്തിയ ഇന്റർവ്യൂവിന്റെ വിവർത്തനമാണ് താഴെ. നവനാസ്തികരുടെ ഖുർആൻ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഈ സംഭാഷണത്തിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ട്.

? ഖുർആനും മറ്റു വേദഗ്രന്ഥങ്ങളുമൊക്കെ പഠിക്കാൻ താങ്കളെ ശക്തമായി പ്രേരിപ്പിച്ചതെന്താണ്?

ഉ: ധിഷണാശാലിയായ മുഹമ്മദ് എന്ന പ്രതിഭയുടെ നിർമിതിയാണ് ഇസ്‌ലാം എന്നായിരുന്നു മറ്റുള്ളവരെപ്പോലെ ഞാനും വിശ്വസിച്ചിരുന്നത്. 50 വർഷങ്ങൾക്ക് മുമ്പ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാൻ ഒരു പ്രൊഫഷണൽ സർജനായി. എന്നോടൊപ്പമുണ്ടാകാറുള്ള സഹപ്രവർത്തകരോടും രോഗികളോടും ഇസ്‌ലാമിനെയും ക്രിസ്ത്യൻ മാർഗത്തെയും കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ശ്രമിച്ചു. ഇസ്‌ലാമിനെയും അതിന്റെ ചട്ടക്കൂടിനെയും പറ്റി ധരിച്ചുവെച്ചിരുന്ന പല കാര്യങ്ങളും തെറ്റാണെന്ന് അവരിൽ ചിലർ എന്നോട് പറഞ്ഞു. തുടക്കത്തിൽ എനിക്ക് സംശയം തോന്നിയെങ്കിലും ചിലർ ഖുർആനിക രേഖകൾ സഹിതം സംവദിക്കാൻ തുടങ്ങിയപ്പോൾ എന്റെ റഫറൻസുകൾക്ക് ഇളക്കം തട്ടി. എന്റെ നിഗമനങ്ങളിൽ മാറ്റംവരുത്താൻ ഞാൻ നിർബന്ധതിനായി. അവർ പറയുന്നത് ശരിയാണെന്നും ഞാൻ ധരിച്ചുവെച്ചതിൽ പിശകുണ്ടെന്നും മനസ്സിലായി.
എന്റെ അധ്യാപകർ ഈ വിഷയത്തിൽ തെറ്റായ സമീപനങ്ങളും വിവരങ്ങളുമാണ് എനിക്ക് നൽകിയിട്ടുള്ളതെന്ന് ഞാൻ ഉറപ്പിച്ചു. അതുവരെ എന്റെ ഇസ്‌ലാമിക വിജ്ഞാനം റേഡിയോ, ടിവി തുടങ്ങിയവയിൽ പ്രസിദ്ധീകരിക്കുന്ന പക്ഷപാതപരമായ സൃഷ്ടികൾ മാത്രമായിരുന്നു. യഥാർത്ഥത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്, എങ്ങനെ തെറ്റ് തിരുത്തണം? ഇക്കാര്യത്തിൽ ഞാൻ ചിന്താകുഴപ്പത്തിലായി.

?ഈ സാഹചര്യത്തെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത്?

ഉ: ആ സമയത്ത് എന്റെ മുന്നിൽ ഒരു വഴി പ്രത്യക്ഷപ്പെട്ടു. അത് അറബി ഭാഷ പഠിക്കുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ പരിശുദ്ധ ഖുർആൻ പഠിക്കാനും അതിന്റെ അർത്ഥം നേരിട്ട് നേടിയെടുക്കാനും ഞാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വിശ്വസനീയമായ എന്നല്ല, അക്കാദമികമായ ആഴത്തിലുള്ള ഖുർആനിക പഠനത്തിന് വേണ്ടി അറബി വ്യാകരണത്തിലും സാഹിത്യത്തിലും വ്യുൽപത്തി നേടാൻ ഞാൻ രണ്ടു വർഷം കഠിനാധ്വാനം ചെയ്തു.

? ഇതിന്റെ അനന്തരഫലമെന്തായിരുന്നു?

ഉ: അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ളതാണ് ഖുർആനെന്നും മാനുഷിക കൈകടത്തലുകൾ അതിലില്ലെന്നും മനസ്സിലാക്കുകയും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ സത്യപ്രവാചകനാണെന്നു ബോധ്യപ്പെടുകയും ചെയ്തു.

? പരിണാമ സിദ്ധാന്തത്തിന്റെ ഒന്നാം നൂറ്റാണ്ട് ആഘോഷിക്കുകയാണ് ലോകം ഇപ്പോൾ. ഡാർവിൻ സിദ്ധാന്തത്തെ നിങ്ങൾ അംഗീകരിക്കുന്നുവോ? വിയോജിക്കുന്നുവോ?

ഉ: ഇല്ല, ഞാൻ അതിനെ ശക്തമായി എതിർക്കുന്നു. ഡാർവിൻ സിദ്ധാന്തം തികച്ചും ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ ഉരുവം കൊണ്ടതാണ്. അതിന് ശാസ്ത്രീയാടിസ്ഥാനമില്ല. എന്റെ പുതിയ പുസ്തകത്തിൽ (മനുഷ്യന്റെ ഉത്ഭവം) ഡാർവിന്റെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും വിമർശനാത്മകമായി വിലയിരുത്തുന്നുണ്ട്.

? ഡാർവിൻ തന്റെ പിഴവിനെ കുറിച്ച് ബോധവാനായിരുന്നെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഉ: തീർച്ചയായും താൻ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ഭൗതികവാദികളോട് ഇഷ്ടമുള്ള പണ്ഡിതന്മാർ അസംഖ്യം സിദ്ധാന്തങ്ങൾ മിക്കപ്പോഴും തെറ്റായാണ് പ്രതിപാദിച്ചിട്ടുള്ളത്. എന്നാൽ അതിലടങ്ങിയിട്ടുള്ള ഒരു തമാശ തങ്ങൾ വഴിതെറ്റിക്കുന്നവരാണെന്നതിൽ അവർ ബോധവാന്മാരാണെന്നതാണ്. എന്നിരുന്നാലും ഭൗതികവാദി എന്ന നിലയിൽ അവർ തെറ്റായ മനോഭാവത്തിൽ തന്നെ ഉറച്ച് നിൽക്കുന്നു. എന്റെ പുസ്തകത്തിൽ ഈ പണ്ഡിതന്മാരിൽ ചിലരെ ഞാൻ വിമർശിക്കുന്നുണ്ട്. അവരിൽ പലരും നോബൽ ജേതാക്കളാണ്.

? ഫ്രാൻസിന് പുറത്തുള്ള ജനങ്ങളിൽ താങ്കളുടെ എഴുത്തുകളുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

ഉ: അതേ. അടുത്ത കാലത്ത് ആഫ്രിക്കൻ, വടക്ക്, തെക്കൻ രാജ്യങ്ങൾ ഞാൻ സന്ദർശിച്ചു. എന്റെ ആദ്യ പുസ്തകം ‘ഖുർആൻ, ബൈബിൾ, ശാസ്ത്രം’ എന്നതിനെ കുറിച്ചും ‘മനുഷ്യന്റെ ഉത്ഭവം’ എന്നതിനെ കുറിച്ചും പുരോഹിതന്മാർ ഉൾക്കൊള്ളുന്ന വിദ്യാസമ്പന്നരുടെ സദസ്സിൽ അഭിസംബോധന ചെയ്യാൻ എന്നെ ക്ഷണിച്ചു. എന്റെ കാഴ്ചപ്പാടുകളെ ഖണ്ഡിക്കാൻ നിപുണന്മാരായ പലരും ശ്രമിച്ചുനോക്കി. പക്ഷേ, നിരവധി വിദ്യാർത്ഥികളും പുരോഹിതന്മാരും എന്നെ അഭിനന്ദിക്കുകയും എന്നോട് സമ്പർക്കം പുലർത്തുകയും ചെയ്തു. മനുഷ്യന്റെ ഉത്ഭവത്തെ കുറിച്ച് ഖുർആനിക പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അവരെ ബോധവാന്മാരാക്കാൻ അവരെന്നെ തിരഞ്ഞെടുത്തു. എന്റെ എഴുത്തുകളും പ്രബന്ധങ്ങളും അവരുടെ വിശ്വാസത്തെ ദൃഢപ്പെടുത്തി. വിശ്വാസത്തിന്റെ മർമം പ്രധാനമായൊരു ഘടകമാണെന്ന കാര്യം അവർ പ്രഖ്യാപിച്ചു. പാശ്ചാത്യൻ പണ്ഡിതന്മാർ എന്ന് വിളിക്കപ്പെടുന്ന ചിലരുടെ തെറ്റായ സിദ്ധാന്തങ്ങളെ വെളിപാടുകളെപ്പോലെ സത്യമായി കണ്ടതാണ് തങ്ങളുടെ അമളിയെന്ന് അവർ തിരിച്ചറിഞ്ഞു.

? ഈ നിഷ്പ്രയോജനമായ സിദ്ധാന്തം പ്രതിപാദിച്ചതിന് ആരാണ് ഉത്തരവാദി?

ഉ: യാഥാർത്ഥ്യമെന്തെന്നാൽ ഡാർവിന്റെ സിദ്ധാന്തങ്ങൾ മുറുകെ പിടിക്കുന്ന ചിലർ വസ്തുതാപരമല്ലാത്ത പ്രസ്താവനകൾ ഡാർവിനിലേക്ക് ചേർത്തി പറഞ്ഞുവെന്നതാണ്. അവയെ നിരാകരിക്കാൻ അദ്ദേഹമൊട്ട് ശ്രമിച്ചതുമില്ല. സ്വഭാവികമായും, മനുഷ്യൻ കുരുങ്ങനിൽ നിന്ന് പരിണമിച്ചു എന്ന ധാരണയിൽ ഡാർവിൻ എത്തിച്ചേരുകയായിരുന്നു.

? ശാസ്ത്രീയ സംവാദങ്ങളും ചർച്ചകളും മറ്റു വേദഗ്രന്ഥങ്ങളിലെ പ്രസ്താവനകളിലെ തെറ്റുകൾ വെളിപ്പെടുത്തുന്നുവെന്ന് താങ്കൾ പറയുന്നു. എന്നാൽ ഖുർആനിക വിഷയങ്ങൾ ശാസ്ത്രീയ കണ്ടെത്തലുകളുമായി താരതമ്യം ചെയ്യുമ്പോൾ എന്തു തോന്നുന്നു?

ഇതര വേദഗ്രന്ഥകൾ വ്യത്യസ്ത വ്യക്തികളിലൂടെ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറി വന്നതാണ്. ഇതിന്റെ എറ്റവും പഴയ രേഖയാണ് ജഹോവ. എഡി 9-ാം നുറ്റാണ്ടിലാണ് ഇത് രചിച്ചത്. ഈ പുസ്തകത്തിന് കൂടുതൽ വാള്യങ്ങളൊന്നുമില്ലെങ്കിലും ഇത് ഏറ്റവും കൂടുതൽ വ്യാപകമായിട്ടുണ്ട്. ബിസി 600-ൽ കടന്നു വന്ന രണ്ടാമത്തെ പുസ്തകം (മെരൃീറീമേഹ). ഇത് ബൈബിളിന്റെ ഒരാമുഖമാണ്. പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ചും പ്രത്യക്ഷതയെ കുറിച്ചും ഇത് കൈകാര്യം ചെയ്യുന്നു. പിന്നീട് ബൈബിൾ വന്നെങ്കിലും പുതിയ നിയമ പുസ്തകങ്ങൾ മനുഷ്യപ്രശ്‌നങ്ങളിലേക്ക് വെളിച്ചം പരത്തിയില്ല. പഴയ നിയമങ്ങളിലെ പ്രസ്താവനകൾ അവ ആവർത്തിക്കുകയായിരുന്നു. അതിനു ശേഷം ഖുർആൻ 600 വർഷങ്ങൾക്ക് ശേഷമാണ് അവതരിച്ചത്. എന്നാൽ ഇത് മറ്റു വേദ ഗ്രന്ഥങ്ങളെപ്പോലെയോ പുതിയ നിയമങ്ങളെ പോലെയോ ആയിരുന്നില്ല. മനുഷ്യനെ കുറിച്ചും അവന്റെ സൃഷ്ടിപ്പിനെ കുറിച്ചും മൂല്യവത്തായ കാര്യങ്ങൾ അത് പ്രതിപാദിച്ചു. ബൈബിളിലെ പുതിയതും പഴയതുമായ നിയമത്തെക്കാൾ ഖുർആനിനെ വേറിട്ട് നിർത്തുന്ന മുഖ്യഘടകം ഖുർആൻ തെറ്റുകളിൽ നിന്നും കൂടിച്ചേർക്കലിൽ നിന്നും മുക്തമാണെന്നതാണ്.

? താങ്കളുടെ അഭിപ്രായത്തിൽ മറ്റു വേദ ഗ്രന്ഥങ്ങളിൽ കണ്ടുവരുന്ന തെറ്റുകളുടെ പ്രധാന കാരണങ്ങളെന്താണ്?

ഉ: വിശുദ്ധ ഗ്രന്ഥ സമാഹാരങ്ങൾ ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടതാണെന്ന് അവർ കരുതി. എന്നാൽ അവരുടെ എല്ലാ രചനകളും കാലഘട്ടത്തിലെ പ്രതിധ്വനികൾ മാത്രമായിരുന്നു. ദൈവം സ്വയം പ്രസ്താവിച്ചത് പോലെ മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് അവർ അവതരിപ്പിച്ചു. അവയിലെല്ലാം ആ കാലഘട്ടത്തിലെ വിശ്വാസ-ആചാരങ്ങൾ നന്നായി പ്രതിഫലിച്ചു.

? സഭ ഈ കാഴ്ചപ്പാടിനെ അംഗീകരിക്കുന്നുണ്ടോ?

ഉ: അതേ, സഭ സത്യത്തെ അംഗീകരിച്ചു. ബൈബിളിലെ ചില ഭാഗങ്ങളിൽ വികലവും പരസ്പര വിരുദ്ധവുമായ കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അവർ സമ്മതിച്ചു.

? ഇതുമായി ബന്ധപ്പെട്ട് ഖുർആനിനെ സംബന്ധിച്ച താങ്കളുടെ കാഴ്ചപ്പാട് പറയാമോ?

ഉ: ഇത് തീർത്തും വ്യത്യസ്തമായ കാര്യമാണ്. ജിബ്‌രീൽ(അ) മുഖേന (വഹ്‌യിന് ഏൽപ്പിക്കപ്പെട്ട മാലാഖ) അവസാന പ്രവാചകർ മുഹമ്മദ് നബി(സ്വ)ക്ക് നൽക്കിയ ദൈവിക വചനമാണ് ഖുർആനെന്ന കാര്യത്തിൽ തർക്കമില്ല. ഖുർആൻ വളരെ ശ്രദ്ധാപൂർവം ഞാൻ പഠിച്ചു. ഇതിൽ എവിടെയെങ്കിലും ശാസ്ത്രീയമായ ഒരബദ്ധവും എനിക്ക് കണ്ടെത്താൻ സാധിച്ചില്ല. മാത്രമല്ല, ഖുർആനിൽ അടങ്ങിയ അത്യുന്നതമായ സത്യങ്ങൾ 1400 വർഷമായി ഒരു മനുഷ്യനും സ്വയമേവ ആർജിക്കാൻ പറ്റാത്തതാണെന്നുള്ള കാര്യം ഖുർആൻ ദൈവിക വചനമാണെന്നതിന്റെ പ്രത്യക്ഷ തെളിവായി എനിക്ക് ബോധ്യപ്പെട്ടു. ജീവൻ വ്യത്യസ്ത വർഗങ്ങളിലായി രൂപപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ പ്രവർത്തനങ്ങളിൽ യാതൊരു പുരോഗതിയും പരിണാമവും ഉണ്ടായിട്ടില്ല എന്ന ബൈബിൾ നിലപാട് ശാസ്ത്രീയ സത്യങ്ങളുമായി കലഹിക്കുന്നുണ്ട്. എന്നാൽ മനുഷ്യൻ നിരവധി മാറ്റങ്ങളിലൂടെ കടന്നുവരുന്നതായാണ് ഖുർആനിൽ നിന്ന് മനസ്സിലാകുന്നത്.

? താങ്കൾ ഇസ്‌ലാം സ്വീകരിച്ചുവോ?

ഉ: ബിസ്മില്ല എന്നതിലെ ഒന്നാമത്തെ അക്ഷരം പഠിക്കുന്നതിന് മുമ്പുതന്നെ ദൈവം അതുല്യനും സർവശക്തനുമാണെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ ഖുർആൻ പഠിക്കാൻ എനിക്ക് വഴി തുറന്നപ്പോൾ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)ക്ക് ദൈവം അവതരിപ്പിച്ചുകൊടുത്ത വെളിപാട് തന്നെയാണ് ഖുർആനെന്ന് എന്റെ ആത്മാവ് വിളിച്ചാർത്തു.
‘ഖുർആൻ, ബൈബിൾ, സയൻസ്’ എന്ന എന്റെ പുസ്തകത്തിൽ ഇതിന്റെ സത്യങ്ങൾ ഞാൻ പ്രസ്താവിച്ചിട്ടുണ്ട്. ഈ പുസ്തകം ക്രൈസ്തവ ലോകത്ത് വളരെയെധികം പ്രസിദ്ധിയാർജിച്ചിട്ടുണ്ട്. ഒരു വിശ്വാസി എന്നതിലുപരി പരിപൂർണമായും ഒരു അക്കാദമിക് പരിപ്രേക്ഷ്യത്തിലൂടെ വിഷയങ്ങളെ വിശകലനം ചെയ്യാനാണ് ഈ പുസ്തകത്തിലുടനീളം ഞാൻ ശ്രമിച്ചിട്ടുള്ളത്.

? ഇസ്‌ലാമിക ദൗത്യത്തെ കുറിച്ചും പാശ്ചാത്യൻ രാജ്യത്ത് അതിന്റെ ഭാവിയെ കുറിച്ചുമുള്ള താങ്കളുടെ കാഴ്ച്ചപ്പാട് വിശദമാക്കാമോ?

ഉ: ആ ജനതയുടെ ഭാഷയിലൂടെ സമീപിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല മാർഗം. ‘ഖുർആൻ, ബൈബിൾ, സയൻസ്’ എന്ന എന്റെ പുസ്തകത്തിൽ ഖുർആനിക സത്യങ്ങളെ പരിചയപ്പെടുത്താനും ഖുർആനിന്റെ ആന്തരിക മൂല്യത്തെ കുറിച്ച് മനസ്സിലാക്കാനും ഞാൻ പുതിയ ശൈലിയാണ് സ്വീകരിച്ചത്. എന്റെ ഈ പുസ്തകത്തിന്റെ വ്യത്യസ്തവും നിഷ്പക്ഷവുമായ നിലപാട് അതിന്റെ വിശാലമായ പ്രചാരണത്തിന് കാരണമായി.
ഈ പുസ്തകം പ്രസിദ്ധീകരിച്ചതിന് ശേഷം സാധാരണക്കാരിൽ നിന്നും വിദ്യാഭ്യാസ വിചക്ഷണരിൽ നിന്നും ശാസ്ത്ര ഗവേഷകരിൽ നിന്നും വിലമതിക്കാനാവാത്ത നിരവധി കത്തുകളെനിക്കു ലഭിച്ചു. ഖുർആനിനെ കുറിച്ച് പഠിക്കാൻ അവർ വളരെയെധികം ഉത്സാഹം കാണിക്കുകയും അതിനെ അഭിനന്ദിക്കുകയും ചെയ്തു. ബൈബിളിനെ പറ്റിയുള്ള എന്റെ വീക്ഷണത്തിൽ സംതൃപ്തരായിരുന്നു അവർ. ഞാൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ അവരംഗീകരിച്ചു. ഒരിക്കൽ എന്റെ വീട്ടിലേക്ക് കുറച്ച് ക്രിസ്ത്യാനികളെ ക്ഷണിക്കുകയുണ്ടായി. ഇസ്‌ലാമിനെ കുറിച്ച് ഞാൻ തയ്യാറാക്കിയ സാഹിത്യ സൃഷ്ടിയിൽ അവർ അതിശയിച്ചു. തുടർ പഠനങ്ങൾക്കായി ചില വ്യാഖ്യാന ഗ്രന്ഥങ്ങളുടെ പേരുകൾ അന്വേഷിക്കുകയുമുണ്ടായി.

മോറിസ് ബുക്കായ് / സി.വി സൽമാനുൽ ഫാരിസ്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ