മനുഷ്യന്റെ സ്ഥിരവും പാരിസ്ഥിതികവുമായ ആവാസ വ്യവസ്ഥയിലുണ്ടാവുന്ന മാറ്റത്തെയാണ് രോഗം അർത്ഥമാക്കുന്നത്. ശരീരത്തിലെ ബാഹ്യ കാരണങ്ങൾവഴി അകത്തും പുറത്തുമുണ്ടാകുന്ന രോഗങ്ങളും ശരീരത്തിനുള്ളിലെ തന്നെ സംവിധാനങ്ങളുടെ ക്രമമില്ലായ്മ മൂലം ബാഹ്യവും ആന്തരികവുമായി സംഭവിക്കുന്ന രോഗങ്ങളും പൊതുവിൽ കാണാം. വേദനയോ അസ്വസ്ഥതയോ ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് തകരാറോ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം. മനുഷ്യനിലുണ്ടാകുന്ന അസ്വാഭാവികവും അസാധാരണവുമായ വ്യതിചലനങ്ങളും രോഗമായി കണക്കാക്കുന്നു. ഇതെല്ലാം ശാരീരികം മാത്രമായി ഒതുങ്ങണമെന്നില്ല. മനുഷ്യന്റെ വൈകാരിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാനസികമായ ആഘാതങ്ങൾക്ക് കാരണമായേക്കും. അതും ഒരു പ്രധാന രോഗവിഭാഗമാണ്. മിക്കവാറും ഇത്തരം രോഗങ്ങൾ അവന്റെ വ്യക്തിത്വത്തെയാണ് ബാധിക്കുക.

മനോരോഗം

തലച്ചോറിന്റെ പ്രവർത്തനങ്ങളായ ചിന്തകൾ, ഓർമകൾ, വികാരങ്ങൾ, സംവേദനങ്ങൾ എന്നിവയുടെ ആകെത്തുകയാണ് ‘മനസ്സ്.’ മനസ്സിന്റെ പ്രവർത്തനങ്ങൾ പെരുമാറ്റങ്ങളായാണ് (യലവമ്ശീൗൃ) നമുക്ക് പ്രകടമാകുന്നത്. ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും വ്യക്തിബന്ധങ്ങളെയും തൊഴിലിനെയും ബാധിക്കുന്ന രീതിയിൽ അയാളുടെ പെരുമാറ്റം വഷളാകുമ്പോഴാണ് മനോരോഗമുണ്ടാകുന്നത്. ഭയം ഒരു സാധാരണ വികാരമാണ്. എന്നാൽ ചുറ്റുപാടുള്ള എല്ലാം തന്നെ ഉപദ്രവിക്കാൻ വരുന്നു എന്ന് തെറ്റായി ധരിച്ച് അവയെ ആക്രമിക്കുന്ന അവസ്ഥയെ മനോരോഗ(ാലിമേഹ റശീെൃറലൃ)ത്തിന് ഉദാഹരിക്കാം.

മനോരോഗങ്ങൾ രണ്ടുതരം

1. രോഗിക്ക് താൻ രോഗിയാണെന്ന തിരിച്ചറിവുണ്ടാകില്ല. പ്രധാനമായും ചിത്തഭ്രമ (ജ്യെരവീശെ)െ വിഭാഗത്തിൽ പെടുന്ന സംശയരോഗം, സ്‌കിസോഫ്രീനിയ എന്നിവ ഈ ഗണത്തിൽ പെടുന്നു.
2. താൻ രോഗിയാണെന്ന് രോഗി തിരിച്ചറിയുന്നു. വിഷാദരോഗം, ഉത്കണ്ഠ, പൊരുത്തപ്പെടൽ പ്രശ്‌നങ്ങൾ, ലഹരി ഉപയോഗം മൂലമുണ്ടാകുന്ന പെരുമാറ്റ പ്രശ്‌നങ്ങൾ എന്നിവ ഈ ഇനത്തിൽപെടുന്നു. തലച്ചോറിലെ സിറട്ടോണിൻ എന്ന രാസവസ്തുവിന്റെ വ്യതിയാനം മൂലം സംഭവിക്കുന്ന ഒബ്‌സസീവ് കംപൽസീവ് ഡിസോർഡർ (ഛഇഉ) അഥവാ വസ്‌വാസും ഈ ഗണമാണ്. അനിയന്ത്രിതമായി മനസ്സിൽ അസ്വസ്ഥ ചിന്തകളും ഭയവും വന്ന് ചെയ്തത് ശരിയായില്ലെന്ന് തോന്നി ആവർത്തിക്കുന്ന സ്വഭാവമാണിത്.
ബാഹ്യ-ആന്തരിക ശാരീരിക രോഗങ്ങളും മാനസിക അസുഖങ്ങളും ആധുനിക വൈദ്യശാസ്ത്രവും അംഗീകരിക്കുന്നു. എന്നാൽ മനുഷ്യന് നേരിട്ടോ മാധ്യമം ഉപയോഗിച്ചോ ദൃശ്യമല്ലാത്ത മേഖല കൂടി പരിചയപ്പെടുത്തുന്ന ഇസ്‌ലാമിക് തിയോളജി രോഗവിഷയത്തിലും വളരെ മുന്നിലെത്തിയിട്ടുണ്ട്. തിന്മ പ്രേരിതമായ പ്രകൃതത്തെ ആത്മീയ രോഗമായി ഇസ്‌ലാം കാണുന്നു. ആത്യന്തിക സംതൃപ്തിയെ നിർണയിക്കുന്ന കാര്യമായതിനാൽ ആത്മീയ വിശുദ്ധിയും ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ ശരീരവും മനസ്സും ആത്മാവും സന്തുലിതമാകുമ്പോഴാണ് ഇസ്‌ലാമികമായി സമ്പൂർണ ആരോഗ്യാവസ്ഥ കൈവരിക്കുന്നത്.
ഇവയിലോരോന്നിലുമുണ്ടാകുന്ന അസ്വസ്ഥത രോഗാതുരതയായി കണക്കാക്കപ്പെടും.

രോഗവും കാരണങ്ങളും

എന്താണ് രോഗം, രോഗകാരണങ്ങൾ ഏതൊക്കെ, രോഗം എങ്ങനെയാണ് സുഖപ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യത്യസ്ത വീക്ഷണങ്ങൾ നിലവിലുണ്ട്. രക്തം ദുഷിക്കുന്നതാണ് രോഗത്തിന്റെ പ്രധാന കാരണമെന്നാണ് പണ്ടുമുതലേ വിശ്വസിച്ചുപോരുന്നത്. ഇസ്‌ലാമിക തിയോളജിയനുസരിച്ച് രോഗം അല്ലാഹുവിന്റെ സൃഷ്ടിയാണ്. നിശ്ചിത കാരണങ്ങളെ തുടർന്ന് പൊതുവെ അതുണ്ടാകാം. കാരണമൊന്നുമില്ലാതെയും ഇലാഹീ ഹിതമനുസരിച്ച് രോഗം പിടിപെടാം. അതിനാൽ രോഗപ്രതിരോധ രീതി പ്രാധാന്യപൂർവം പാലിക്കുന്നതോടൊപ്പം പ്രാർത്ഥന കൂടി നിർവഹിക്കണമെന്ന് ഇസ്‌ലാം നിർദേശിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രം രോഗങ്ങളെ പൊതുവായി നാല് തരത്തിൽ കാണുന്നു. പോഷകങ്ങളുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗങ്ങൾ, പാരമ്പര്യ രോഗങ്ങൾ, ഫിസിയോളജിക്കൽ രോഗങ്ങൾ, പാത്തോജനിക് (രോഗകാരികൾ ഉണ്ടാക്കുന്ന രോഗം) രോഗങ്ങൾ എന്നിവയാണവ. ഇവയുടെ പരിഹാരത്തിൽ ഒതുങ്ങുന്നതാണ് ആധുനിക ചികിത്സ.
ഏറ്റവും പഴക്കമുള്ളതും ഇപ്പോൾ കൂടുതൽ പ്രചാരമുള്ളതുമായ ഗ്രീക്ക് മെഡിസിനായ യൂനാനി പ്രകാരം മനുഷ്യശരീരം മൂന്നു ഘടകങ്ങൾ ചേർന്നുണ്ടായതാണ്. ഓർഗൻസ് എന്ന ഘരരൂപം, ഹ്യൂമേഴ്‌സ് എന്ന ദ്രാവകരൂപം, ന്യൂമ എന്ന വാതകരൂപം. ശരീരത്തിലെ രക്തം(ദം), കഫം (ബൽഗം), പീതപിത്തം (സഫ്ര), കൃഷ്ണ പിത്തം (സൗദ) എന്നീ ഹ്യൂമേഴ്‌സ് ഘടകങ്ങളുടെ അസന്തുലിതാവസ്ഥയാണ് രോഗ കാരണങ്ങൾ.

വിചിത്ര രോഗങ്ങൾ

പാരമ്പര്യവും ആധുനികവുമായ വിവിധ വൈദ്യശാസ്ത്ര പഠനങ്ങൾ നിരീക്ഷിക്കുന്ന രോഗകാരണങ്ങളെ അംഗീകരിക്കുന്നതോടൊപ്പം തന്നെ സാധാരണയിൽ വിചിത്രമായ ചില ഖണ്ഡിതസാധുതകളും ഇസ്‌ലാമിക് തിയോളജി പ്രതിപാദിക്കുന്നുണ്ട്. ജിന്ന്, പിശാച്, സിഹ്‌റ്, കണ്ണേറ് തുടങ്ങിയ രോഗകാരണങ്ങൾ പ്രാമാണികമായി സ്ഥിരപ്പെട്ടതാണ്. ഇവയുമായി ബന്ധപ്പെട്ട് അതിശയോക്തി കലർത്തിയ കഥകളും തെറ്റായ സങ്കൽപങ്ങളും നിലൽക്കുന്നത് വസ്തുതകളെ നിരാകരിക്കുന്നതിലേക്ക് നയിക്കരുതല്ലോ. മുഅ്തസിലതിനെ പോലെയുള്ള മതയുക്തിവാദികൾ ഇവയെ നിഷേധിക്കുന്നത് പ്രമാണത്തിനപ്പുറം സ്വന്തം വികലയുക്തിയെ ദൈവമാക്കിയതിനാലാണ്.
പ്രേതം/റൂഹാനിയുമായി ബന്ധപ്പെട്ട് പല തെറ്റായ സങ്കൽപങ്ങളും പ്രചാരത്തിലുണ്ട്. ഹിന്ദു വിശ്വാസമനുസരിച്ച് ജീവാത്മാവ് ഒരു ശരീരം വിട്ട് മറ്റൊന്നിലേക്ക് പോകും. മാത്രമല്ല, മരിച്ചവർക്ക് മരണാനന്തര ക്രിയകൾ ചെയ്യാതിരുന്നാൽ പരേതാത്മാക്കൾ പിശാച് രൂപം ബാധിച്ച് സ്വജനങ്ങളെ ബാധിക്കുന്നത് പ്രേതബാധയായി അവർ കരുതുന്നു. പക്ഷേ യഥാർത്ഥത്തിൽ ഒരാളുടെ ആത്മാവ് മറ്റൊരാളുടെ ശരീരത്തിൽ കയറില്ല. എന്നാൽ പിശാച് ശരീരത്തിൽ കയറി ആധിപത്യം സ്ഥാപിക്കും. എല്ലാ മനുഷ്യരുടെയും കൂടെയുള്ള പിശാചായ ‘ഖരീന്’ അയാളെ പോലെ രൂപപ്പെടാനും സംസാരിക്കാനും കഴിയും. അഥവാ, പൈശാചിക രോഗങ്ങൾ വസ്തുതയായിരിക്കെ തന്നെ തീവ്രമായ തോന്നലുകൾ സൃഷ്ടിക്കുന്ന പല വ്യാജ നിർമിതികളും മാനസിക രോഗമായി മാറും.
ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളിൽ നിന്നും വ്യത്യസ്തമായ പ്രകൃതമുള്ള, സാധാരണ കാഴ്ചയിൽ ദൃശ്യമല്ലാത്ത സസൂക്ഷ്മ വർഗമാണ് ജിന്നും പിശാചും. സാധാരണ ജീവികൾക്ക് മനുഷ്യ ശരീരത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധിക്കുന്നതു പോലെ തന്നെ ഈ അസാധാരണ ജീവികൾക്കും കഴിയും. മനുഷ്യന് ജിന്ന് ബാധയേൽക്കുമെന്ന് ഇമാം സുയൂത്വി വിശദീകരിച്ചിട്ടുണ്ട് (ലുഖതുൽ മർജാൻ ഫീ അഹ്കാമിൽ ജാൻ പേ. 134). പിശാച് ബാധ ഖുർആനിൽ തന്നെ പരാമർശിച്ചതാണ് (അൽബഖറ 275). ഇങ്ങനെയുള്ള രോഗങ്ങളാണെങ്കിൽ അതിന് നിർദിഷ്ട ആത്മീയ ചികിത്സയിലൂടെ തന്നെ പരിഹാരം കാണേണ്ടിവരും.
ആഭിചാര കർമങ്ങളിൽ ഒന്നാണ് സിഹ്‌റ് അഥവാ മാരണം. പിശാചിനെ പ്രീതിപ്പെടുത്തുന്ന പ്രത്യേക ജപം, ഹോമം, ബലി എന്നിവയിലൂടെ നടത്തുന്ന സേവയാണ് മാരണ ദോഷത്തിന് പ്രയോഗിക്കുന്നത്. സാധാരണ രോഗകാരണങ്ങൾ ബാധിക്കുമ്പോളുള്ളതുപോലെ ഇത്തരം ദുർകർമങ്ങൾ നടക്കുമ്പോൾ അല്ലാഹു രോഗത്തെ സൃഷ്ടിച്ചേക്കാം. സിഹ്‌റ് ബാധയുമായി ബന്ധപ്പെട്ട് ബുഖാരിയിലടക്കം ഹദീസുണ്ട്.
കണ്ണേറ് വസ്തുതയാണെന്ന് ഹദീസിൽ സ്ഥിരപ്പെട്ടതും ബോധ്യമായ അനുഭവവുമാണ്. യഅ്ഖൂബ് നബി(അ) മക്കളോട് വിവിധ വാതിലുകളിലൂടെ പ്രവേശിക്കാൻ നിർദേശിച്ചത് (യൂസുഫ് 67) ഈ അടിസ്ഥാനത്തിലാണല്ലോ. അത്ഭുതകരമായവ കാണുമ്പോൾ കണ്ണിൽ നിന്നും ചൂടുവായു പുറപ്പെടുന്നത് അനുഭവപ്പെട്ടതായി ദൃഷ്ടിദോഷക്കാർ സാക്ഷ്യപ്പെടുത്തുന്നത് ഫത്ഹുൽബാരി ഉദ്ധരിക്കുന്നുണ്ട്. ഇത്തരക്കാർ നോക്കുമ്പോഴോ പറയുമ്പോഴോ കണ്ണിൽ നിന്നും പുറപ്പെടുന്ന പ്രത്യേക ഊർജമായിരിക്കും (ഋിലൃഴ്യ ഠൃമിാെശശൈീി) ഇതിനു കാരണം. ഇതിന്റെ തത്ത്വം ഇബ്‌നു അറബി(റ) വിശദീകരിക്കുന്നുണ്ട്. ‘കണ്ണേറുകാരൻ അത്ഭുതത്തോടെ നോക്കുന്ന സമയത്ത് അല്ലാഹു ഉദ്ദേശിച്ചതനുസരിച്ച് ഒരു നാശം സൃഷ്ടിക്കപ്പെടുന്നു. കാവൽതേട്ടം കൊണ്ടോ മറ്റോ അതേൽക്കുന്നതിന്റെ മുമ്പ് തന്നെ ചിലപ്പോൾ പ്രതിരോധിക്കപ്പെടാം. ബാധിച്ച ശേഷവും ഇതേ രീതിയിൽ ഒഴിവാക്കപ്പെടുന്നതാണ്.’

അയഥാർത്ഥ രോഗങ്ങൾ

ബാധയേറ്റവനെ പോലെയുള്ള ശാരീരിക-മാനസിക ഭാവങ്ങളും പ്രകടനങ്ങളും ചിലപ്പോൾ ബാധയേൽക്കാതെയും ഉണ്ടാകാം. കഠിനമായ ചിന്തയും തോന്നലും പെട്ടെന്നുള്ള ഭയവും ഞെട്ടലും കാരണമായി ഉണ്ടാകുന്ന മാനസിക രോഗമായിരിക്കും അത്. ഒന്നിലധികം വ്യക്തികളായി സ്വഭാവം പ്രകടിപ്പിക്കുന്ന ഉശീൈൃശേ്‌ല കറലിശേ്യേ ഉശീെൃറലൃ, ദൂരെയായാലും അടുത്ത് നിൽക്കുന്നതു പോലെ തോന്നുന്ന ഠലഹലുമവ്യേ, ശരീരവും മനസ്സും തമ്മിലുള്ള സഹകരണം അസ്വസ്ഥമാക്കുന്ന ഹിസ്റ്റീരിയ തുടങ്ങിയ മാനസിക രോഗങ്ങൾ ഇത്തരത്തിലുള്ളതാണ്.
ഇവയുണ്ടായാൽ മറ്റു മാനസിക രോഗങ്ങളെ പോലെ ചികിത്സിക്കണം. ഇവയുടെ ചില മാനങ്ങളിൽ രോഗനിർണയവും ചികിത്സാ ഫലവും സങ്കീർണമാകുമ്പോഴുള്ള മോഡേൺ മെഡിസിന്റെ പോരായ്മ മറികടക്കുകയാണ് പാരാസൈക്കോളജിയിൽ ചെയ്യുന്നത്. മനുഷ്യ മനസ്സിനെ കൃത്യമായി പരിശോധിക്കുന്നതിനുള്ള പരിമിതിയും സസൂക്ഷ്മ അതിഭൗതിക കാരണങ്ങളെ തള്ളിക്കളയുന്നതുമാണ് ഈ പ്രതിസന്ധിയുണ്ടാക്കുന്നത്. ഇസ്‌ലാമിക വീക്ഷണമനുസരിച്ച് ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് പുറമെ ആത്മീയ രോഗങ്ങളുമുണ്ട്. വൈദ്യശാസ്ത്രങ്ങൾ പറയുന്ന രോഗകാരണങ്ങൾക്കും സൈക്കോളജി അംഗീകരിക്കുന്ന കേവലം തോന്നൽ രോഗങ്ങൾക്കും പുറമേ ജിന്ന്, പിശാച്, സിഹ്‌റ്, കണ്ണേറ് ബാധകളിലൂടെയും ഒരു കാരണവുമില്ലാതെയും രോഗങ്ങൾ വരാമെന്ന് ചുരുക്കം.

ഖുർആനിലെ രോഗവായന

അറബിയിൽ രോഗത്തെ കുറിക്കുന്ന പദം ‘മറള്’ ആണ്. വിശുദ്ധ ഖുർആനിലും ഈ പദം കാണാം. എന്നാൽ നേരത്തെ പറഞ്ഞതുപോലെയുള്ള ഭൗതികമായ ശാരീരിക മാനസിക വൈകല്യങ്ങളെ മാത്രമല്ല ഖുർആനിൽ ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്. മറിച്ച് മനുഷ്യ ജീവിതത്തിന്റെ ദൈനംദിന ചര്യകളിലുണ്ടാകുന്ന ക്രമഭംഗവും സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകളും ഈ പദവ്യാപ്തിയിൽ ഉൾപ്പെടുന്നു. അവിശ്വാസം ഹൃദയരോഗമാവുന്നത് ഇമാം റാസി(റ) വിശകലനം ചെയ്യുന്നുണ്ട്: ‘ഓരോ അവയവവും ചെയ്യേണ്ട പ്രവർത്തനങ്ങളിൽ സംഭവിക്കുന്ന പ്രശ്‌നാവസ്ഥയാണ് രോഗം. ഹൃദയത്തിന്റെ സവിശേഷ ദൗത്യം അല്ലാഹുവിനെ തിരിച്ചറിയലാണ്. അതിന് വിഘാതമാകുന്നത് ഹൃദയരോഗമായി ഗണിക്കും.’
ഖുർആനിലെ രോഗവായന ശ്രദ്ധേയം. ‘അവിശ്വാസികളുടെ ഹൃദയത്തിൽ രോഗമുണ്ട്’ (അൽബഖറ: 10). ഖുർആനിൽ അനേകം സ്ഥലങ്ങളിൽ ഹൃദയരോഗത്തെ എടുത്തുപറയുന്നു. രോഗാതുരമല്ലാത്ത ഹൃദയവാഹകൻ തീർച്ചയായും സമ്പൂർണ വിശ്വാസിയായി സമഗ്രമായ ആരോഗ്യ ജീവിതം നയിക്കും. രോഗപ്രതിരോധ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കും. അവന്റെ സന്തുലിത ഹൃദയം പ്രതിരോധ ശേഷിയെ കൂടുതൽ സഹായിക്കും. ഇനി രോഗിയായാൽ തന്നെ ശരിയായി കൈകാര്യം ചെയ്യാനുള്ള പക്വതയുണ്ടാകും. ഹൃദയ കരുത്ത് രോഗശമനം വേഗമാക്കാനും രോഗമൂർച്ച തടയാനും കാരണമാകും. ഹൃദയാരോഗ്യം സമ്പൂർണ ആരോഗ്യവും ഊർജസ്വലതയും പ്രദാനം ചെയ്യുന്നു. ഇതൊക്കെ സമ്പൂർണമായാലും പരീക്ഷണാർത്ഥവും സ്ഥാനവർധനവിനും നമുക്കറിയാനാവാത്ത മറ്റു കാരണങ്ങളാലും അല്ലാഹു രോഗം നൽകിയേക്കാം.
ഭക്ഷണക്രമവും രോഗവും പരസ്പര പൂരകങ്ങളാണ്. ഖുർആനിൽ ഇബ്‌റാഹീം നബി(അ)യുടെ ‘ഞാൻ രോഗിയായാൽ അവനാണ് ശമനം നൽകുന്നത്’ എന്ന വാചകം ‘അവനാണ് എനിക്ക് ഭക്ഷണവും പാനീയവും നൽകുന്നത്’ എന്നതിനോട് ബന്ധിച്ചതിന്റെ കാരണമായി നിരീക്ഷപ്പെടുന്നത് ഇതാണ് (തഫ്‌സീർ റൂഹുൽ ബയാൻ). അല്ലാഹുവാണ് രോഗദാതാവും ശമിപ്പിക്കുന്നവനുമെന്ന ഇസ്‌ലാമിന്റെ അടിസ്ഥാനാശയം കൂടി പ്രതിഫലിപ്പിക്കുന്നതാണ് ഈ ആയത്ത്. രോഗമുണ്ടാകുമ്പോൾ അതിനോട് സമരസപ്പെടേണ്ടതുണ്ടെങ്കിലും ആരോഗ്യാവസ്ഥയാണ് ശുഭകരമെന്നും അതിനാൽ രോഗി ശമനത്തിനുവേണ്ടി ആഗ്രഹപൂർവം ശ്രമിക്കണമെന്ന് കൂടി ഇബ്‌റാഹീം(അ) പഠിപ്പിക്കുന്നു (തഫ്‌സീർ റാസി).

ഹദീസിലെ രോഗ വിശകലനങ്ങൾ

രോഗത്തെക്കുറിച്ചും അതിന്റെ മൂല കാരണങ്ങളെക്കുറിച്ചും ഹദീസുകളിൽ തിരുദൂതർ സംസാരിച്ചിട്ടുണ്ട്. സ്വഹീഹുൽ ബുഖാരിയിലെ കിതാബുത്ത്വിബ്ബിലെ ചർച്ചകളുടെ ഭാഗമായി ശാരീരിക രോഗവും പ്രതിവിധിയും രണ്ടു തരമായി ഫത്ഹുൽബാരി വിശദീകരിക്കുന്നുണ്ട്. ഒന്ന്, അല്ലാഹു ജീവജാലങ്ങളിൽ നൽകിയിട്ടുള്ള ഫിത്വ്‌റത്ത് (നൈസർഗികത, പ്രകൃതി) കൊണ്ട് മനസ്സിലാകുന്നത്. വിശപ്പും ദാഹവുമെല്ലാം അതിൽ പെട്ടതാണ്. ഇനിയുള്ളത് പഠനങ്ങളും അന്വേഷണങ്ങളും ആവശ്യമായതാണ്. ശരീരത്തെ ബാധിക്കുന്ന രോഗങ്ങളാണ് അവ. അത്തരം രോഗങ്ങളെ തിരിച്ചറിയാൻ ആദ്യം അതിന്റെ കാരണങ്ങൾ മനസ്സിലാക്കണം. നിപുണനായ വൈദ്യൻ ശരീരത്തെ ബാധിക്കുന്ന കാര്യങ്ങൾ വേർതിരിച്ചുവെക്കുന്നു.
ഇത് മൂന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഒന്ന്, ആരോഗ്യ സംരക്ഷണം. ‘നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ അപ്പോൾ നോമ്പനുഷ്ഠിക്കാതെ മറ്റു ദിവസങ്ങളിൽ പകരം ചെയ്യേണ്ടതാണ്’ (അൽബഖറ 184). രോഗിയായിരിക്കെ നോമ്പെടുക്കുമ്പോഴുണ്ടാകുന്ന പ്രയാസം മൂലമാണ് ഈ ഇളവ്.
രണ്ട്, ദോഷകരമായതിൽ നിന്ന് മാറിനിൽക്കുക. ‘നിങ്ങൾ നിങ്ങളെ തന്നെ നശിപ്പിക്കരുത്’ (അന്നിസാഅ് 29). തണുത്ത വെള്ളം ഉപയോഗിക്കുന്നത് പ്രയാസകരമാകുന്ന സമയത്ത് കുളിക്കും വുളൂഇനും പകരം മണ്ണുപയോഗിച്ച് തയമ്മും ചെയ്യൽ അനുവദനീയമാകുന്നത് ശരീരത്തെ ബാധിക്കുന്ന ആപത്ത് ഒഴിവാക്കാനാണ്.
മൂന്ന്, ശരീരത്തിലെ അപകടകരമായ കാര്യങ്ങളെ ഒഴിവാക്കുക. ‘നിങ്ങൾ രോഗിയാവുകയോ തലയിൽ വല്ല പ്രയാസവും അനുഭവപ്പെടുകയോ ആണെങ്കിൽ മുടി നീക്കാം’ (അൽബഖറ 196). ഇഹ്‌റാം ചെയ്ത വ്യക്തിക്ക് മുടി നീക്കൽ നിഷിദ്ധമാണ്. എങ്കിൽ പോലും തലയിൽ നീരുകെട്ടി ബുദ്ധിമുട്ടാകുന്നതുപോലുള്ള വല്ല പ്രയാസവുമുണ്ടാവുമെങ്കിൽ മുടി നീക്കണമെന്നാണ് നിർദേശം. ശരീരത്തിന്റെ ആരോഗ്യത്തെയും സന്തുലിതാവസ്ഥയെയും സംരക്ഷിക്കാനാണ് രോഗത്തെയും കാരണങ്ങളെയും വിശദീകരിക്കുക വഴി ലക്ഷ്യമാക്കുന്നത്.
ആത്മീയതയുമായി രോഗങ്ങൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ? വിശ്വാസിക്ക് രോഗം അനുഗ്രഹമാണെന്ന പ്രവാചക മൊഴിയുടെ വിശാലാർത്ഥം അന്വേഷിച്ചുകൊണ്ടാണ് അത് വിലയിരുത്തേണ്ടത്. ഒപ്പം, സർവശക്തന്റെ തീരുമാനങ്ങളാണ് എല്ലാം എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകൾ.

രോഗിയും വിശ്വാസവും

രോഗം രോഗിക്കും ബന്ധപ്പെട്ടവർക്കും ആത്മീയമായ വലിയ സാധ്യത തുറന്നിടുന്നു. രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചും ആരോഗ്യത്തിനു യാചിച്ചും രോഗബാധിതനായാൽ മതകൽപനയനുസരിച്ച് ചികിത്സിച്ചും പ്രാർത്ഥിച്ചും സഹിച്ചും രോഗി പ്രതിഫലങ്ങൾ നേടുന്നു. മറ്റുള്ളവർക്ക് വേണ്ടി രോഗപ്രതിരോധ, ശമന പ്രാർത്ഥനകൾ നടത്തിയും അപരർക്ക് രോഗബാധയുണ്ടാക്കുന്ന കാര്യങ്ങളുപേക്ഷിച്ചും രോഗികൾക്ക് സഹായമേകിയും തന്റെ ആരോഗ്യാനുഗ്രഹത്തെ തിരിച്ചറിഞ്ഞും പ്രതിഫലം കരസ്ഥമാകുന്നു.
എല്ലാം അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കുന്നവന് രോഗങ്ങളെയും പരീക്ഷണങ്ങളെയും ഉൾക്കൊള്ളാനും അതിൽ സംതൃപ്തി കണ്ടെത്താനും സാധിക്കും. പ്രയാസങ്ങളെ ക്ഷമയോടെ സമീപിച്ചാൽ പ്രതിഫലം ലഭിക്കുമെന്ന ബോധം അവന് വലിയൊരാശ്വാസമാണ്. പരലോകത്തെ അത്യുന്നതിയാണ് വിശ്വാസിയുടെ ഏറ്റവും വലിയ അഭിലാഷം. ഓരോ നിമിഷവും അതിനുള്ള കഠിന ശ്രമത്തിലായിരിക്കുക. രോഗം അതിലൊരു മാർഗമാണെന്ന് വിശ്വസിക്കുക. നിസ്സഹായതയും വെറുപ്പും പൊറുതികേടും ഒന്നും നൽകുന്നില്ല. അടിയുറച്ച ഈമാനിലായി രോഗസന്ദർഭത്തെ മുതലെടുക്കാൻ കഴിയണം.
രോഗം പരീക്ഷണമായതിനാൽ രോഗി തിരിച്ചറിയേണ്ട പ്രധാന കാര്യം അല്ലാഹുവിന്റെ ശ്രേഷ്ഠ അടിമകളിൽ ഉൾപ്പെടാനും അവന്റെ പ്രത്യേക സ്‌നേഹം സമ്പാദിക്കാനുമുള്ള മാർഗമായി അതിനെ കാണുക എന്നതാണ്. ഒരിക്കൽ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തിരുനബി(സ്വ)യെ രോഗസന്ദർശനം നടത്തി. അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങേക്ക് വേദന അൽപം കടുപ്പമാണല്ലോ!’ റസൂൽ(സ്വ) പ്രതികരിച്ചു: ‘അതേ, നിങ്ങൾ രണ്ടുപേർ അനുഭവിക്കുന്ന വേദന ഞാനനുഭവിക്കുന്നു.’ പക്ഷേ, അവിടന്ന് അക്ഷമ പ്രകടിപ്പിച്ചില്ല. അത് നമുക്ക് മാതൃകയാണ്. ഫത്ഹുൽ ഇലാഹിൽ പറയുന്നതായി കാണാം: ‘രോഗിക്ക് എല്ലാ ഗുണങ്ങളും ലഭിക്കുന്നത് അവൻ ക്ഷമിച്ചാൽ മാത്രമാണ്. പൊറുതികേട് കാണിച്ചാൽ പ്രതിഫലമുണ്ടാകില്ല.’
ചുരുക്കത്തിൽ, രോഗിയായാൽ കൂടുതൽ കരുത്തനാകാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. പൈശാചികവും വൈകാരികവുമായ എല്ലാവിധ കുറവുകളിൽ നിന്നും മുക്തി നേടാൻ പ്രാർത്ഥിക്കുക. അതിനെല്ലാം പുറമെ അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗമായി അതിനെ കാണുക. നിസ്സാരമായ മുള്ള് തറക്കൽ പോലും പാപമോചന നിദാനമായാണ് ഹദീസുകൾ വിശദീകരിക്കുന്നത്. രോഗം വിശ്വാസിയെ ആത്മീയമായി വിമലീകരിക്കുകയും മാനസികമായി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

 

ആസഫ് മുഹമ്മദ് നൂറാനി അസ്സഖാഫി വരപ്പാറ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ