മനുഷ്യന്റെ ജീവനും മാനത്തിനും സ്രഷ്ടാവായ അല്ലാഹു മുന്തിയ സ്ഥാനമാണ് നൽകിയിട്ടുള്ളത്. ജീവനെടുക്കാനോ പരിക്കുകളേൽപ്പിക്കാനോ ഒരാളെയും അല്ലാഹു അനുവദിക്കുന്നില്ല. മതം വിഭാവനം ചെയ്യുന്ന നീതിന്യായ വ്യവസ്ഥയുടെ കൃത്യതയും കണിശതയും നിരീക്ഷിക്കുന്ന ആർക്കും ഇതു ബോധ്യപ്പെടും.
മനുഷ്യനാവട്ടെ ഇതര ജീവിയാവട്ടെ അർഹിക്കാത്തതും അനിഷ്ടകരമായതും അടിച്ചേൽപ്പിക്കപ്പെടുന്നത് ശിക്ഷയാണ്. ചെയ്ത തെറ്റിനുള്ളതാണെങ്കിലും ശിക്ഷക്ക് പരിധികളുണ്ട്. ഒരു വ്യക്തിയുടെയോ മൃഗത്തിന്റെയോ അനുസരണയില്ലാത്തതോ ഇച്ഛിക്കാത്തതോ ആയ പ്രവർത്തിക്കു പ്രതിഫലമായി എന്തെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ വ്യക്തിയിലോ മൃഗത്തിലോ അടിച്ചേൽപ്പിക്കുന്നതാണ് ശിക്ഷ.
കുറ്റത്തിന് ആനുപാതികമായിരിക്കണം ശിക്ഷ എന്ന് മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവാണ് നിശ്ചയിച്ചത്. കണ്ണിന് കണ്ണ്, മൂക്കിനു മൂക്ക്, നാക്കിനു നാക്ക് എന്ന തരത്തിലുള്ള ശിക്ഷ ഇതിനുദാഹരണമാണ്. ബോധപൂർവം മറ്റൊരാളുടെ ജീവനെടുത്താൽ കൊലപാതകിയെ പ്രതികാര നടപടിയായി വധിക്കാൻ ഇസ്‌ലാം അനുവദിക്കുന്നു. പ്രതികാര നടപടിക്കു പകരം ഭീമമായ നഷ്ടപരിഹാരം ആവശ്യപ്പെടാനും അവകാശമുണ്ട്. നൂറ് ഒട്ടകമാണു പിഴയായി ബന്ധുക്കൾക്കു നൽകേണ്ടത്. ഇത് കൊലയാളി സ്വന്തമായി വഹിക്കണം.
കൊലപാതക പരമ്പരകൾ തടയാൻ വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രായോഗികമല്ലെന്നു എക്കാലത്തും ബോധ്യപ്പെട്ടതാണ്. വാടക കൊലപാതകം ജീവിതോപാധിയാക്കിയ ക്വട്ടേഷൻ സംഘങ്ങൾ നാടുവാഴുന്നത് ജയിൽവാസം, ജീവനെടുക്കുന്ന ക്രിമിനലുകൾക്ക് പരിഹാരമല്ലെന്ന് തെളിയിക്കുന്നു.
ബുദ്ധിമാന്മാരേ, തുല്യശിക്ഷ (വധശിക്ഷ) നൽകുന്നതിലാണ് നിങ്ങളുടെ നിലനിൽപ്പ് എന്നും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നവരാകാൻ വേണ്ടിയാണ് ഈ നിയമമെന്നുമാണ് വിശുദ്ധ ഖുർആൻ (അൽബഖറ 179) ഉൽബോധിപ്പിക്കുന്നത്. ഏതക്രമിയും ഏതുതരം ദേഹോപദ്രവും സമാനമായി തിരിച്ചുബാധിക്കുമ്പോൾ മാത്രമാണ് അതിന്റെ ആഘാതം തിരിച്ചറിയുന്നത്.
ശിക്ഷയെന്നാൽ തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ്. ഇസ്‌ലാമിക ശിക്ഷാരീതികൾ അതിക്രമങ്ങൾക്കു കൂച്ചുവിലങ്ങിടുന്ന പഴുതടച്ച സംവിധാനമാണ്. ഇസ്‌ലാമിക രാജ്യത്തെ രാഷ്ട്രത്തലവന്റെയോ രാജ്യാധിപൻ നിയോഗിച്ച ന്യായാധിപന്റെയോ മേൽനോട്ടത്തിൽ ശിക്ഷ നടപ്പാക്കുന്നതാണ് ശരിയായ രീതി. ഇതിനു വിപരീതമായി വ്യക്തികൾ ശിക്ഷ നടപ്പിലാക്കരുത്. വ്യക്തി സ്വയം ശിക്ഷ നടപ്പാക്കുകയാണെങ്കിൽ അത് മറ്റൊരു കുറ്റമാകയാൽ അയാളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ഇസ്‌ലാമിക കർമശാസ്ത്രം (തുഹ്ഫ 8/436-437) പഠിപ്പിക്കുന്നത്.

ശിക്ഷണവും അധ്യാപനവും

‘ശിക്ഷ’ തെറ്റുകൾ ആവർത്തിക്കാതിരിക്കാനായി സ്വീകരിക്കുന്ന നടപടിയാണെങ്കിൽ ‘ശിക്ഷണം’ നേർമാർഗത്തിൽ വളരുവാൻ സ്വീകരിക്കുന്ന നേരിയ നടപടികളാണ്. അധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നതിനു മതപരമായ കർശന നിയന്ത്രണങ്ങളുണ്ട്. ‘പ്രായപൂർത്തി കൈവരിച്ചിട്ടില്ലാത്ത കുട്ടികളെ മതാധ്യാപർക്ക് മതപരമോ പഠനപരമോ ആയ അച്ചടക്കത്തിനായി രക്ഷിതാക്കളുടെ അനുമതിയുണ്ടെങ്കിൽ ശിക്ഷണമാകാം’ (റൗളതുത്വാലിബീൻ 10/175, തുഹ്ഫതുൽ മുഹ്താജ് 9/179). അപ്പോൾ തന്നെ വ്രണപ്പെടുത്താത്ത ക്ഷതമുണ്ടാക്കാത്ത വിധത്തിലുള്ളതു മാത്രമേ ആകാവൂ എന്ന വ്യവസ്ഥയുണ്ട് (തുഹ്ഫതുൽ ഹബീബ് 1/410 കാണുക).
ക്ഷതമോ മുറിയോ ഉണ്ടാക്കാത്ത ശിക്ഷണ രീതി വിദ്യാർത്ഥിയിൽ ഫലം ചെയ്യില്ലെങ്കിൽ ശിക്ഷാ നടപടികൾ പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്. ഇമാം നവവി (റൗളതുത്വാലിബീൻ 10/175)യും ഇബ്‌നു ഹജറും (തുഹ്ഫ 1/451, 9/177) ഇതാണ് പ്രബലപ്പെടുത്തിയത്.
രക്ഷിതാക്കളുടെ അനുമതിയില്ലാതെയുള്ള ശിക്ഷണ നടപടികൾ കുറ്റകരമാണ്. എന്നാൽ രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥ പല പണ്ഡിതരും പറയാത്തതിനാലും അനുമതി ഇല്ലാതെ തന്നെ ഗുരുക്കൾ വ്യാപകമായി ഇത് നിരാക്ഷേപം ചെയ്തുപോരുന്നതിനാലും ആകാമെന്ന് ഇമാം അദ്‌റഇ(റ)വിന് അഭിപ്രായമുണ്ട് (അസ്‌നൽ മത്വാലിബ് 4/162, മുഗ്‌നിൽ മുഹ്താജ് 5/525).
അനാഥാലയങ്ങൾ, ബോർഡിംഗ് മദ്‌റസകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന പ്രായപൂർത്തിയാവാത്ത കുട്ടികളെ, നിസ്‌കാരം, അനുബന്ധ അംഗസ്‌നാനം, ശുചിത്വ കാര്യങ്ങൾ തുടങ്ങിയവയുടെ പേരിൽ രക്ഷാധികാരികളുടെ അനുമതിയില്ലാതെ തന്നെ മതാധ്യാപകർക്ക് ശിക്ഷിക്കാമെന്നൊരു വീക്ഷണം മദ്ഹബിനകത്തുണ്ട്. ശിഹാബുദ്ദീൻ റംലി(റ)യെ ഉദ്ധരിച്ച് ഇബ്‌നു ഖാസിമിൽ അബ്ബാദീ (ഹാശിയതുൽ അബ്ബാദീ അലാ ശർഹിൽ മൻഹജ് കയ്യെഴുത്തു പ്രതി പേ. 87-88, ശബ്‌റാമല്ലിസി 1/392) ഈ പക്ഷത്തെ പ്രതിനിധീകരിക്കുന്നുണ്ട്.
സഹപാഠികളുമായുള്ള കശപിശകളിൽ ഇടപെടുമ്പോൾ അതിക്രമം കാണിച്ച കുട്ടിയെ കയ്യേറ്റം ചെയ്യാൻ അധ്യാപകനവകാശമില്ല. ഉപദേശവും താക്കീതും മാത്രമാണു ശരണം. സഹപാഠികളുടെ പണം, പുസ്തകം തുടങ്ങിയവ കയ്യടക്കിയ കുറ്റവാളിയായ കുട്ടിയെയും മയത്തിൽ ഉപദേശിച്ചു നന്നാക്കാൻ മാത്രമേ മതാനുമതിയുള്ളൂ (ശബ്‌റാമല്ലിസീ 8/31 കാണുക).
പ്രായപൂർത്തിയായ കുട്ടികളെ ശിക്ഷിക്കുന്നതും പ്രബല വീക്ഷണ പ്രകാരം കുറ്റകരമാണ് (ശബ്‌റാമല്ലിസി 8/22).

ശിക്ഷണത്തിനിടയിലെ അപകടം

കുട്ടികളെ മതപരവും സാമൂഹികവുമായ അച്ചടക്കം പരിശീലിപ്പിക്കുന്നതിന് വേണ്ടിയുള്ള ശിക്ഷണ നടപടികൾ വിവരിച്ചപ്പോൾ അതീവ സൂക്ഷ്മതയോടെയാണ് ഇമാമുമാർ വിഷയത്തെ സമീപിച്ചത്. എന്നാൽ ബാലാവകാശ നിയമം നിലനിൽക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വീടകങ്ങളിൽ നടക്കുന്ന ശിക്ഷണങ്ങളെ പോലും വളരെ കരുതലോടെയേ നാം സമീപിക്കാവൂ.
ശിക്ഷണത്തിനിടെ പറ്റുന്ന മരണം, അംഗഭംഗം പോലുള്ള ഏതുതരം കയ്യബദ്ധത്തിനും അധ്യാപകൻ ഉത്തരവാദിയായിരിക്കും. അപകടകരമായ ശിക്ഷാ മുറകളല്ല അനുവർത്തിച്ചതെങ്കിലും വിധിയിൽ ഇളവില്ല (തുഹ്ഫ 6/180, നിഹായ ശബ്‌റാമല്ലിസി സഹിതം 5/311, 8/31).

ശിക്ഷണ പ്രായം

ഏഴു വയസ്സു പൂർത്തിയായ, വിവേചനശേഷി കൈവന്ന കുട്ടികൾക്കു മാത്രമേ മതവിദ്യാഭ്യാസം നൽകാനും മതധർമങ്ങൾ ശീലിപ്പിക്കാനും ഇസ്‌ലാം അനുശാസിക്കുന്നുള്ളൂ. പ്രായത്തെ വെല്ലുന്ന പക്വതയാൽ ഏഴു വയസ്സിനു മുമ്പുതന്നെ വിവേചന ശേഷി പ്രകടിപ്പിച്ച കുട്ടിയെ ഏഴു പൂർത്തിയാവാൻ കാത്തിരിക്കണം. ഏഴു തികഞ്ഞിട്ടും വകതിരിവ് കൈവരിക്കാത്ത കുഞ്ഞിന്റെ കാര്യത്തിലും തിടുക്കമരുത്.
സ്വന്തമായി ആഹരിക്കാനും പാനം ചെയ്യാനും ശൗചം ചെയ്യാനും പ്രാപ്തരായ കുട്ടികളെയാണ് വിവേചനശേഷിയുള്ളവരായി പരിഗണിക്കുക (തുഹ്ഫ 1/450, നിഹായ 1/390).
നിസ്‌കാരം, അനുബന്ധ കാര്യങ്ങൾ തുടങ്ങിയ മതാചാരങ്ങളുടെ മൗലിക പാഠങ്ങൾ നൽകുകയും അവ പരിശീലിപ്പിക്കുകയും ചെയ്യണമെങ്കിലും കൂട്ടാക്കാത്ത കുഞ്ഞുങ്ങളെ പ്രഹരിക്കാൻ പത്തു വയസ്സുവരെ കാത്തിരിക്കണം. പത്തു വയസ്സ് പൂർത്തിയാകണോ അതോ ഒമ്പതു പൂർത്തിയായി പത്താം വയസ്സു തുടങ്ങിയാൽ മതിയോ എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. പത്ത് പൂർണമാകണമെന്നാണ് ഇബ്‌നു ഹജറിന്റെ(തുഹ്ഫ 1/451) പക്ഷം. റംലി (നിഹായ 1/391), ഖത്വീബുശ്ശിർബീനി (മുഗ്‌നി 1/313) എന്നിവർ രണ്ടാം പക്ഷം പ്രബലപ്പെടുത്തിയവരാണ്. ചുരുക്കത്തിൽ, ഒമ്പതു വയസ്സ് പൂർണമാകും മുമ്പ് ‘വടിയെടുക്കുന്ന’തിനു സാധുതയില്ലെന്നാണ് അധിക പണ്ഡിതരുടെയും നിരീക്ഷണം.
ഇതിനപവാദമായി മദ്ഹബിനകത്ത് ഒരു ദുർബല വീക്ഷണമുണ്ട്. മതവിദ്യാഭ്യാസം പകരാനും പഠനപരമായ ശിക്ഷണങ്ങൾക്കും വിവേചനശേഷി മാത്രമാണ് (പ്രായം പരിഗണിക്കാതെ) മാനദണ്ഡമെന്നാണത്. ഇമാം ഇസ്‌നവി (അൽമുഹിമ്മാത്ത് 2/434) ആ പക്ഷത്തെ പ്രമുഖനാണ്. അല്ലാമതു ഉമൈറയും(ഹാശിയതു ഉമൈറ അലാ കൻസിർറാഗിബീൻ 1/139) ഇതുദ്ധരിച്ചിട്ടുണ്ട്. ബാലാവകാശത്തിനു ഇസ്‌ലാമിക കർമശാസ്ത്രം കാവൽ നിൽക്കുന്നത് ഏതൊരു നിഷ്പക്ഷ നയനങ്ങളിലും കുളിരു പകരുന്നതാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ നീന്തൽ അഭ്യസിപ്പിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടാൽ പരിശീലകന് ഉത്തരവാദിത്വമുണ്ട്. മനപ്പൂർവമല്ലാത്ത കൊലപാതകത്തിന്റെ രക്തവില (ദിയത്)യായ നൂറ് ഒട്ടകം കുട്ടിയുടെ രക്ഷിതാവിനു പരിശീലകന്റെ സഹോദരന്മാർ, സഹോദരന്മാരുടെ മക്കൾ, പിതൃസഹോദരന്മാർ എന്നിവർ ഏറ്റെടുത്ത് നൽകുകയാണ് വേണ്ടത്. പരിശീലകന്റെ പിതാവിനോ പിതാവിന്റെ പിതാക്കൾക്കോ മക്കൾക്കോ മക്കളുടെ മക്കൾക്കോ അവർ എത്ര സമ്പന്നരാണെങ്കിലും ബാധ്യത വരുന്നേയില്ല.
മേൽ പറഞ്ഞ വിധം അടുത്ത ബന്ധുക്കളില്ലാത്ത സാഹചര്യങ്ങളിൽ വിശ്വാസികളുടെ പൊതുഫണ്ടിൽ നിന്നു നൽകണം. അങ്ങനെ പൊതുഫണ്ടില്ലാതിരിക്കുകയോ അധികാരികൾ നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്നപക്ഷം പരിശീലകൻ തന്നെ വഹിക്കുകയാണു വേണ്ടത് (തുഹ്ഫ 9/25-29 കാണുക).
അബദ്ധത്തിലോ കൈപ്പിഴ കൊണ്ടോ സംഭവിക്കുന്ന മരണങ്ങളിലെല്ലാം മേൽ പറഞ്ഞ വിധമാണ് വിധി. എന്നാൽ മനപ്പൂർവമുള്ള കൊലപാതകങ്ങൾക്കു പിഴ കൊലപാതകി തന്നെയാണു വഹിക്കേണ്ടത്. ദയയും കരുതലും അർഹിക്കാത്തവനാണ് മനപ്പൂർവം ജീവഭംഗമോ അംഗഭംഗമോ വരുത്തിയ ക്രിമിനൽ. കുടുംബ ബന്ധത്തിന്റെ ഊഷ്മളതയും കടപ്പാടും കരുതലും ഇസ്‌ലാമിലെ ക്രിമിനൽ നിയമങ്ങളിൽ വരെ പ്രകടമാണെന്നു സാരം.
എന്നാൽ മുതിർന്ന കുട്ടികൾക്ക് നീന്തലിനിടെ പിണയുന്ന മരണത്തിന് പരിശീലകന് ഉത്തരവാദിത്വമില്ല. അതേസമയം തന്റെ കൈകളിൽ കിടത്തി നീന്തൽ അഭ്യസിപ്പിക്കുന്നതിനിടെ പരിശീലകൻ കൈകൾ വലിച്ചതു കാരണമാണു മുങ്ങിമരിച്ചതെങ്കിൽ മനപ്പൂർവമുള്ള നരഹത്യയായി കണക്കാക്കും. പ്രതികാര കൊലപാതകത്തിനോ രക്തവില ഈടാക്കാനോ ബന്ധുക്കൾക്കവകാശവുമുണ്ട് (തുഹ്ഫ 9/67 കാണുക).
കൈകൾ വലിച്ചത് കായിക വിദ്യാർത്ഥിയുടെ പുരോഗതി വിലയിരുത്താനാവുകയും അബദ്ധത്തിൽ മുങ്ങി മരിക്കുകയുമായിരുന്നെങ്കിൽ രക്തവില ഈടാക്കുക മാത്രമാണു ചെയ്യുകയെന്ന് ഇമാം നൂറുദ്ദീനുൽ ഹലബി(റ)യെ ഉദ്ധരിച്ച് ബുജൈരിമി (അത്തജ്‌രീദ് ലി നഫ്ഇൽ അബീദ് 4/177) വിശദീകരിച്ചിട്ടുണ്ട്.

 

ഫിഖ്ഹ്

ശിക്ഷയും ശിക്ഷണവും
മതവീക്ഷണത്തിൽ
ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

മനുഷ്യന്റെ ജീവനും മാനത്തിനും സ്രഷ്ടാവായ അല്ലാഹു മുന്തിയ സ്ഥാനമാണ് നൽകിയിട്ടുള്ളത്. ജീവനെടുക്കാനോ പരിക്കുകളേൽപ്പിക്കാനോ ഒരാളെയും അല്ലാഹു അനുവദിക്കുന്നില്ല. മതം വിഭാവനം ചെയ്യുന്ന നീതിന്യായ വ്യവസ്ഥയുടെ കൃത്യതയും കണിശതയും നിരീക്ഷിക്കുന്ന ആർക്കും ഇതു ബോധ്യപ്പെടും.
മനുഷ്യനാവട്ടെ ഇതര ജീവിയാവട്ടെ അർഹിക്കാത്തതും അനിഷ്ടകരമായതും അടിച്ചേൽപ്പിക്കപ്പെടുന്നത് ശിക്ഷയാണ്. ചെയ്ത തെറ്റിനുള്ളതാണെങ്കിലും ശിക്ഷക്ക് പരിധികളുണ്ട്. ഒരു വ്യക്തിയുടെയോ മൃഗത്തിന്റെയോ അനുസരണയില്ലാത്തതോ ഇച്ഛിക്കാത്തതോ ആയ പ്രവർത്തിക്കു പ്രതിഫലമായി എന്തെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ വ്യക്തിയിലോ മൃഗത്തിലോ അടിച്ചേൽപ്പിക്കുന്നതാണ് ശിക്ഷ.
കുറ്റത്തിന് ആനുപാതികമായിരിക്കണം ശിക്ഷ എന്ന് മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവാണ് നിശ്ചയിച്ചത്. കണ്ണിന് കണ്ണ്, മൂക്കിനു മൂക്ക്, നാക്കിനു നാക്ക് എന്ന തരത്തിലുള്ള ശിക്ഷ ഇതിനുദാഹരണമാണ്. ബോധപൂർവം മറ്റൊരാളുടെ ജീവനെടുത്താൽ കൊലപാതകിയെ പ്രതികാര നടപടിയായി വധിക്കാൻ ഇസ്‌ലാം അനുവദിക്കുന്നു. പ്രതികാര നടപടിക്കു പകരം ഭീമമായ നഷ്ടപരിഹാരം ആവശ്യപ്പെടാനും അവകാശമുണ്ട്. നൂറ് ഒട്ടകമാണു പിഴയായി ബന്ധുക്കൾക്കു നൽകേണ്ടത്. ഇത് കൊലയാളി സ്വന്തമായി വഹിക്കണം.
കൊലപാതക പരമ്പരകൾ തടയാൻ വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രായോഗികമല്ലെന്നു എക്കാലത്തും ബോധ്യപ്പെട്ടതാണ്. വാടക കൊലപാതകം ജീവിതോപാധിയാക്കിയ ക്വട്ടേഷൻ സംഘങ്ങൾ നാടുവാഴുന്നത് ജയിൽവാസം, ജീവനെടുക്കുന്ന ക്രിമിനലുകൾക്ക് പരിഹാരമല്ലെന്ന് തെളിയിക്കുന്നു.
ബുദ്ധിമാന്മാരേ, തുല്യശിക്ഷ (വധശിക്ഷ) നൽകുന്നതിലാണ് നിങ്ങളുടെ നിലനിൽപ്പ് എന്നും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നവരാകാൻ വേണ്ടിയാണ് ഈ നിയമമെന്നുമാണ് വിശുദ്ധ ഖുർആൻ (അൽബഖറ 179) ഉൽബോധിപ്പിക്കുന്നത്. ഏതക്രമിയും ഏതുതരം ദേഹോപദ്രവും സമാനമായി തിരിച്ചുബാധിക്കുമ്പോൾ മാത്രമാണ് അതിന്റെ ആഘാതം തിരിച്ചറിയുന്നത്.
ശിക്ഷയെന്നാൽ തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ്. ഇസ്‌ലാമിക ശിക്ഷാരീതികൾ അതിക്രമങ്ങൾക്കു കൂച്ചുവിലങ്ങിടുന്ന പഴുതടച്ച സംവിധാനമാണ്. ഇസ്‌ലാമിക രാജ്യത്തെ രാഷ്ട്രത്തലവന്റെയോ രാജ്യാധിപൻ നിയോഗിച്ച ന്യായാധിപന്റെയോ മേൽനോട്ടത്തിൽ ശിക്ഷ നടപ്പാക്കുന്നതാണ് ശരിയായ രീതി. ഇതിനു വിപരീതമായി വ്യക്തികൾ ശിക്ഷ നടപ്പിലാക്കരുത്. വ്യക്തി സ്വയം ശിക്ഷ നടപ്പാക്കുകയാണെങ്കിൽ അത് മറ്റൊരു കുറ്റമാകയാൽ അയാളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ഇസ്‌ലാമിക കർമശാസ്ത്രം (തുഹ്ഫ 8/436-437) പഠിപ്പിക്കുന്നത്.

ശിക്ഷണവും അധ്യാപനവും

‘ശിക്ഷ’ തെറ്റുകൾ ആവർത്തിക്കാതിരിക്കാനായി സ്വീകരിക്കുന്ന നടപടിയാണെങ്കിൽ ‘ശിക്ഷണം’ നേർമാർഗത്തിൽ വളരുവാൻ സ്വീകരിക്കുന്ന നേരിയ നടപടികളാണ്. അധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നതിനു മതപരമായ കർശന നിയന്ത്രണങ്ങളുണ്ട്. ‘പ്രായപൂർത്തി കൈവരിച്ചിട്ടില്ലാത്ത കുട്ടികളെ മതാധ്യാപർക്ക് മതപരമോ പഠനപരമോ ആയ അച്ചടക്കത്തിനായി രക്ഷിതാക്കളുടെ അനുമതിയുണ്ടെങ്കിൽ ശിക്ഷണമാകാം’ (റൗളതുത്വാലിബീൻ 10/175, തുഹ്ഫതുൽ മുഹ്താജ് 9/179). അപ്പോൾ തന്നെ വ്രണപ്പെടുത്താത്ത ക്ഷതമുണ്ടാക്കാത്ത വിധത്തിലുള്ളതു മാത്രമേ ആകാവൂ എന്ന വ്യവസ്ഥയുണ്ട് (തുഹ്ഫതുൽ ഹബീബ് 1/410 കാണുക).
ക്ഷതമോ മുറിയോ ഉണ്ടാക്കാത്ത ശിക്ഷണ രീതി വിദ്യാർത്ഥിയിൽ ഫലം ചെയ്യില്ലെങ്കിൽ ശിക്ഷാ നടപടികൾ പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്. ഇമാം നവവി (റൗളതുത്വാലിബീൻ 10/175)യും ഇബ്‌നു ഹജറും (തുഹ്ഫ 1/451, 9/177) ഇതാണ് പ്രബലപ്പെടുത്തിയത്.
രക്ഷിതാക്കളുടെ അനുമതിയില്ലാതെയുള്ള ശിക്ഷണ നടപടികൾ കുറ്റകരമാണ്. എന്നാൽ രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥ പല പണ്ഡിതരും പറയാത്തതിനാലും അനുമതി ഇല്ലാതെ തന്നെ ഗുരുക്കൾ വ്യാപകമായി ഇത് നിരാക്ഷേപം ചെയ്തുപോരുന്നതിനാലും ആകാമെന്ന് ഇമാം അദ്‌റഇ(റ)വിന് അഭിപ്രായമുണ്ട് (അസ്‌നൽ മത്വാലിബ് 4/162, മുഗ്‌നിൽ മുഹ്താജ് 5/525).
അനാഥാലയങ്ങൾ, ബോർഡിംഗ് മദ്‌റസകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന പ്രായപൂർത്തിയാവാത്ത കുട്ടികളെ, നിസ്‌കാരം, അനുബന്ധ അംഗസ്‌നാനം, ശുചിത്വ കാര്യങ്ങൾ തുടങ്ങിയവയുടെ പേരിൽ രക്ഷാധികാരികളുടെ അനുമതിയില്ലാതെ തന്നെ മതാധ്യാപകർക്ക് ശിക്ഷിക്കാമെന്നൊരു വീക്ഷണം മദ്ഹബിനകത്തുണ്ട്. ശിഹാബുദ്ദീൻ റംലി(റ)യെ ഉദ്ധരിച്ച് ഇബ്‌നു ഖാസിമിൽ അബ്ബാദീ (ഹാശിയതുൽ അബ്ബാദീ അലാ ശർഹിൽ മൻഹജ് കയ്യെഴുത്തു പ്രതി പേ. 87-88, ശബ്‌റാമല്ലിസി 1/392) ഈ പക്ഷത്തെ പ്രതിനിധീകരിക്കുന്നുണ്ട്.
സഹപാഠികളുമായുള്ള കശപിശകളിൽ ഇടപെടുമ്പോൾ അതിക്രമം കാണിച്ച കുട്ടിയെ കയ്യേറ്റം ചെയ്യാൻ അധ്യാപകനവകാശമില്ല. ഉപദേശവും താക്കീതും മാത്രമാണു ശരണം. സഹപാഠികളുടെ പണം, പുസ്തകം തുടങ്ങിയവ കയ്യടക്കിയ കുറ്റവാളിയായ കുട്ടിയെയും മയത്തിൽ ഉപദേശിച്ചു നന്നാക്കാൻ മാത്രമേ മതാനുമതിയുള്ളൂ (ശബ്‌റാമല്ലിസീ 8/31 കാണുക).
പ്രായപൂർത്തിയായ കുട്ടികളെ ശിക്ഷിക്കുന്നതും പ്രബല വീക്ഷണ പ്രകാരം കുറ്റകരമാണ് (ശബ്‌റാമല്ലിസി 8/22).

ശിക്ഷണത്തിനിടയിലെ അപകടം

കുട്ടികളെ മതപരവും സാമൂഹികവുമായ അച്ചടക്കം പരിശീലിപ്പിക്കുന്നതിന് വേണ്ടിയുള്ള ശിക്ഷണ നടപടികൾ വിവരിച്ചപ്പോൾ അതീവ സൂക്ഷ്മതയോടെയാണ് ഇമാമുമാർ വിഷയത്തെ സമീപിച്ചത്. എന്നാൽ ബാലാവകാശ നിയമം നിലനിൽക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വീടകങ്ങളിൽ നടക്കുന്ന ശിക്ഷണങ്ങളെ പോലും വളരെ കരുതലോടെയേ നാം സമീപിക്കാവൂ.
ശിക്ഷണത്തിനിടെ പറ്റുന്ന മരണം, അംഗഭംഗം പോലുള്ള ഏതുതരം കയ്യബദ്ധത്തിനും അധ്യാപകൻ ഉത്തരവാദിയായിരിക്കും. അപകടകരമായ ശിക്ഷാ മുറകളല്ല അനുവർത്തിച്ചതെങ്കിലും വിധിയിൽ ഇളവില്ല (തുഹ്ഫ 6/180, നിഹായ ശബ്‌റാമല്ലിസി സഹിതം 5/311, 8/31).

ശിക്ഷണ പ്രായം

ഏഴു വയസ്സു പൂർത്തിയായ, വിവേചനശേഷി കൈവന്ന കുട്ടികൾക്കു മാത്രമേ മതവിദ്യാഭ്യാസം നൽകാനും മതധർമങ്ങൾ ശീലിപ്പിക്കാനും ഇസ്‌ലാം അനുശാസിക്കുന്നുള്ളൂ. പ്രായത്തെ വെല്ലുന്ന പക്വതയാൽ ഏഴു വയസ്സിനു മുമ്പുതന്നെ വിവേചന ശേഷി പ്രകടിപ്പിച്ച കുട്ടിയെ ഏഴു പൂർത്തിയാവാൻ കാത്തിരിക്കണം. ഏഴു തികഞ്ഞിട്ടും വകതിരിവ് കൈവരിക്കാത്ത കുഞ്ഞിന്റെ കാര്യത്തിലും തിടുക്കമരുത്.
സ്വന്തമായി ആഹരിക്കാനും പാനം ചെയ്യാനും ശൗചം ചെയ്യാനും പ്രാപ്തരായ കുട്ടികളെയാണ് വിവേചനശേഷിയുള്ളവരായി പരിഗണിക്കുക (തുഹ്ഫ 1/450, നിഹായ 1/390).
നിസ്‌കാരം, അനുബന്ധ കാര്യങ്ങൾ തുടങ്ങിയ മതാചാരങ്ങളുടെ മൗലിക പാഠങ്ങൾ നൽകുകയും അവ പരിശീലിപ്പിക്കുകയും ചെയ്യണമെങ്കിലും കൂട്ടാക്കാത്ത കുഞ്ഞുങ്ങളെ പ്രഹരിക്കാൻ പത്തു വയസ്സുവരെ കാത്തിരിക്കണം. പത്തു വയസ്സ് പൂർത്തിയാകണോ അതോ ഒമ്പതു പൂർത്തിയായി പത്താം വയസ്സു തുടങ്ങിയാൽ മതിയോ എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. പത്ത് പൂർണമാകണമെന്നാണ് ഇബ്‌നു ഹജറിന്റെ(തുഹ്ഫ 1/451) പക്ഷം. റംലി (നിഹായ 1/391), ഖത്വീബുശ്ശിർബീനി (മുഗ്‌നി 1/313) എന്നിവർ രണ്ടാം പക്ഷം പ്രബലപ്പെടുത്തിയവരാണ്. ചുരുക്കത്തിൽ, ഒമ്പതു വയസ്സ് പൂർണമാകും മുമ്പ് ‘വടിയെടുക്കുന്ന’തിനു സാധുതയില്ലെന്നാണ് അധിക പണ്ഡിതരുടെയും നിരീക്ഷണം.
ഇതിനപവാദമായി മദ്ഹബിനകത്ത് ഒരു ദുർബല വീക്ഷണമുണ്ട്. മതവിദ്യാഭ്യാസം പകരാനും പഠനപരമായ ശിക്ഷണങ്ങൾക്കും വിവേചനശേഷി മാത്രമാണ് (പ്രായം പരിഗണിക്കാതെ) മാനദണ്ഡമെന്നാണത്. ഇമാം ഇസ്‌നവി (അൽമുഹിമ്മാത്ത് 2/434) ആ പക്ഷത്തെ പ്രമുഖനാണ്. അല്ലാമതു ഉമൈറയും(ഹാശിയതു ഉമൈറ അലാ കൻസിർറാഗിബീൻ 1/139) ഇതുദ്ധരിച്ചിട്ടുണ്ട്. ബാലാവകാശത്തിനു ഇസ്‌ലാമിക കർമശാസ്ത്രം കാവൽ നിൽക്കുന്നത് ഏതൊരു നിഷ്പക്ഷ നയനങ്ങളിലും കുളിരു പകരുന്നതാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ നീന്തൽ അഭ്യസിപ്പിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടാൽ പരിശീലകന് ഉത്തരവാദിത്വമുണ്ട്. മനപ്പൂർവമല്ലാത്ത കൊലപാതകത്തിന്റെ രക്തവില (ദിയത്)യായ നൂറ് ഒട്ടകം കുട്ടിയുടെ രക്ഷിതാവിനു പരിശീലകന്റെ സഹോദരന്മാർ, സഹോദരന്മാരുടെ മക്കൾ, പിതൃസഹോദരന്മാർ എന്നിവർ ഏറ്റെടുത്ത് നൽകുകയാണ് വേണ്ടത്. പരിശീലകന്റെ പിതാവിനോ പിതാവിന്റെ പിതാക്കൾക്കോ മക്കൾക്കോ മക്കളുടെ മക്കൾക്കോ അവർ എത്ര സമ്പന്നരാണെങ്കിലും ബാധ്യത വരുന്നേയില്ല.
മേൽ പറഞ്ഞ വിധം അടുത്ത ബന്ധുക്കളില്ലാത്ത സാഹചര്യങ്ങളിൽ വിശ്വാസികളുടെ പൊതുഫണ്ടിൽ നിന്നു നൽകണം. അങ്ങനെ പൊതുഫണ്ടില്ലാതിരിക്കുകയോ അധികാരികൾ നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്നപക്ഷം പരിശീലകൻ തന്നെ വഹിക്കുകയാണു വേണ്ടത് (തുഹ്ഫ 9/25-29 കാണുക).
അബദ്ധത്തിലോ കൈപ്പിഴ കൊണ്ടോ സംഭവിക്കുന്ന മരണങ്ങളിലെല്ലാം മേൽ പറഞ്ഞ വിധമാണ് വിധി. എന്നാൽ മനപ്പൂർവമുള്ള കൊലപാതകങ്ങൾക്കു പിഴ കൊലപാതകി തന്നെയാണു വഹിക്കേണ്ടത്. ദയയും കരുതലും അർഹിക്കാത്തവനാണ് മനപ്പൂർവം ജീവഭംഗമോ അംഗഭംഗമോ വരുത്തിയ ക്രിമിനൽ. കുടുംബ ബന്ധത്തിന്റെ ഊഷ്മളതയും കടപ്പാടും കരുതലും ഇസ്‌ലാമിലെ ക്രിമിനൽ നിയമങ്ങളിൽ വരെ പ്രകടമാണെന്നു സാരം.
എന്നാൽ മുതിർന്ന കുട്ടികൾക്ക് നീന്തലിനിടെ പിണയുന്ന മരണത്തിന് പരിശീലകന് ഉത്തരവാദിത്വമില്ല. അതേസമയം തന്റെ കൈകളിൽ കിടത്തി നീന്തൽ അഭ്യസിപ്പിക്കുന്നതിനിടെ പരിശീലകൻ കൈകൾ വലിച്ചതു കാരണമാണു മുങ്ങിമരിച്ചതെങ്കിൽ മനപ്പൂർവമുള്ള നരഹത്യയായി കണക്കാക്കും. പ്രതികാര കൊലപാതകത്തിനോ രക്തവില ഈടാക്കാനോ ബന്ധുക്കൾക്കവകാശവുമുണ്ട് (തുഹ്ഫ 9/67 കാണുക).
കൈകൾ വലിച്ചത് കായിക വിദ്യാർത്ഥിയുടെ പുരോഗതി വിലയിരുത്താനാവുകയും അബദ്ധത്തിൽ മുങ്ങി മരിക്കുകയുമായിരുന്നെങ്കിൽ രക്തവില ഈടാക്കുക മാത്രമാണു ചെയ്യുകയെന്ന് ഇമാം നൂറുദ്ദീനുൽ ഹലബി(റ)യെ ഉദ്ധരിച്ച് ബുജൈരിമി (അത്തജ്‌രീദ് ലി നഫ്ഇൽ അബീദ് 4/177) വിശദീകരിച്ചിട്ടുണ്ട്.

ഫിഖ്ഹ്

ശിക്ഷയും ശിക്ഷണവും
മതവീക്ഷണത്തില്‍
ഇസ്മാഈല്‍ അഹ്‌സനി പുളിഞ്ഞാല്‍

മനുഷ്യന്റെ ജീവനും മാനത്തിനും സ്രഷ്ടാവായ അല്ലാഹു മുന്തിയ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ജീവനെടുക്കാനോ പരിക്കുകളേല്‍പ്പിക്കാനോ ഒരാളെയും അല്ലാഹു അനുവദിക്കുന്നില്ല. മതം വിഭാവനം ചെയ്യുന്ന നീതിന്യായ വ്യവസ്ഥയുടെ കൃത്യതയും കണിശതയും നിരീക്ഷിക്കുന്ന ആര്‍ക്കും ഇതു ബോധ്യപ്പെടും.
മനുഷ്യനാവട്ടെ ഇതര ജീവിയാവട്ടെ അര്‍ഹിക്കാത്തതും അനിഷ്ടകരമായതും അടിച്ചേല്‍പ്പിക്കപ്പെടുന്നത് ശിക്ഷയാണ്. ചെയ്ത തെറ്റിനുള്ളതാണെങ്കിലും ശിക്ഷക്ക് പരിധികളുണ്ട്. ഒരു വ്യക്തിയുടെയോ മൃഗത്തിന്റെയോ അനുസരണയില്ലാത്തതോ ഇച്ഛിക്കാത്തതോ ആയ പ്രവര്‍ത്തിക്കു പ്രതിഫലമായി എന്തെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വ്യക്തിയിലോ മൃഗത്തിലോ അടിച്ചേല്‍പ്പിക്കുന്നതാണ് ശിക്ഷ.
കുറ്റത്തിന് ആനുപാതികമായിരിക്കണം ശിക്ഷ എന്ന് മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവാണ് നിശ്ചയിച്ചത്. കണ്ണിന് കണ്ണ്, മൂക്കിനു മൂക്ക്, നാക്കിനു നാക്ക് എന്ന തരത്തിലുള്ള ശിക്ഷ ഇതിനുദാഹരണമാണ്. ബോധപൂർവം മറ്റൊരാളുടെ ജീവനെടുത്താൽ കൊലപാതകിയെ പ്രതികാര നടപടിയായി വധിക്കാൻ ഇസ്‌ലാം അനുവദിക്കുന്നു. പ്രതികാര നടപടിക്കു പകരം ഭീമമായ നഷ്ടപരിഹാരം ആവശ്യപ്പെടാനും അവകാശമുണ്ട്. നൂറ് ഒട്ടകമാണു പിഴയായി ബന്ധുക്കൾക്കു നൽകേണ്ടത്. ഇത് കൊലയാളി സ്വന്തമായി വഹിക്കണം.
കൊലപാതക പരമ്പരകൾ തടയാൻ വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രായോഗികമല്ലെന്നു എക്കാലത്തും ബോധ്യപ്പെട്ടതാണ്. വാടക കൊലപാതകം ജീവിതോപാധിയാക്കിയ ക്വട്ടേഷൻ സംഘങ്ങൾ നാടുവാഴുന്നത് ജയിൽവാസം, ജീവനെടുക്കുന്ന ക്രിമിനലുകൾക്ക് പരിഹാരമല്ലെന്ന് തെളിയിക്കുന്നു.
ബുദ്ധിമാന്മാരേ, തുല്യശിക്ഷ (വധശിക്ഷ) നൽകുന്നതിലാണ് നിങ്ങളുടെ നിലനിൽപ്പ് എന്നും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നവരാകാൻ വേണ്ടിയാണ് ഈ നിയമമെന്നുമാണ് വിശുദ്ധ ഖുർആൻ (അൽബഖറ 179) ഉൽബോധിപ്പിക്കുന്നത്. ഏതക്രമിയും ഏതുതരം ദേഹോപദ്രവും സമാനമായി തിരിച്ചുബാധിക്കുമ്പോൾ മാത്രമാണ് അതിന്റെ ആഘാതം തിരിച്ചറിയുന്നത്.
ശിക്ഷയെന്നാൽ തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ്. ഇസ്‌ലാമിക ശിക്ഷാരീതികൾ അതിക്രമങ്ങൾക്കു കൂച്ചുവിലങ്ങിടുന്ന പഴുതടച്ച സംവിധാനമാണ്. ഇസ്‌ലാമിക രാജ്യത്തെ രാഷ്ട്രത്തലവന്റെയോ രാജ്യാധിപൻ നിയോഗിച്ച ന്യായാധിപന്റെയോ മേൽനോട്ടത്തിൽ ശിക്ഷ നടപ്പാക്കുന്നതാണ് ശരിയായ രീതി. ഇതിനു വിപരീതമായി വ്യക്തികൾ ശിക്ഷ നടപ്പിലാക്കരുത്. വ്യക്തി സ്വയം ശിക്ഷ നടപ്പാക്കുകയാണെങ്കിൽ അത് മറ്റൊരു കുറ്റമാകയാൽ അയാളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ഇസ്‌ലാമിക കർമശാസ്ത്രം (തുഹ്ഫ 8/436-437) പഠിപ്പിക്കുന്നത്.

ശിക്ഷണവും അധ്യാപനവും

‘ശിക്ഷ’ തെറ്റുകൾ ആവർത്തിക്കാതിരിക്കാനായി സ്വീകരിക്കുന്ന നടപടിയാണെങ്കിൽ ‘ശിക്ഷണം’ നേർമാർഗത്തിൽ വളരുവാൻ സ്വീകരിക്കുന്ന നേരിയ നടപടികളാണ്. അധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നതിനു മതപരമായ കർശന നിയന്ത്രണങ്ങളുണ്ട്. ‘പ്രായപൂർത്തി കൈവരിച്ചിട്ടില്ലാത്ത കുട്ടികളെ മതാധ്യാപർക്ക് മതപരമോ പഠനപരമോ ആയ അച്ചടക്കത്തിനായി രക്ഷിതാക്കളുടെ അനുമതിയുണ്ടെങ്കിൽ ശിക്ഷണമാകാം’ (റൗളതുത്വാലിബീൻ 10/175, തുഹ്ഫതുൽ മുഹ്താജ് 9/179). അപ്പോൾ തന്നെ വ്രണപ്പെടുത്താത്ത ക്ഷതമുണ്ടാക്കാത്ത വിധത്തിലുള്ളതു മാത്രമേ ആകാവൂ എന്ന വ്യവസ്ഥയുണ്ട് (തുഹ്ഫതുൽ ഹബീബ് 1/410 കാണുക).
ക്ഷതമോ മുറിയോ ഉണ്ടാക്കാത്ത ശിക്ഷണ രീതി വിദ്യാർത്ഥിയിൽ ഫലം ചെയ്യില്ലെങ്കിൽ ശിക്ഷാ നടപടികൾ പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്. ഇമാം നവവി (റൗളതുത്വാലിബീൻ 10/175)യും ഇബ്‌നു ഹജറും (തുഹ്ഫ 1/451, 9/177) ഇതാണ് പ്രബലപ്പെടുത്തിയത്.
രക്ഷിതാക്കളുടെ അനുമതിയില്ലാതെയുള്ള ശിക്ഷണ നടപടികൾ കുറ്റകരമാണ്. എന്നാൽ രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥ പല പണ്ഡിതരും പറയാത്തതിനാലും അനുമതി ഇല്ലാതെ തന്നെ ഗുരുക്കൾ വ്യാപകമായി ഇത് നിരാക്ഷേപം ചെയ്തുപോരുന്നതിനാലും ആകാമെന്ന് ഇമാം അദ്‌റഇ(റ)വിന് അഭിപ്രായമുണ്ട് (അസ്‌നൽ മത്വാലിബ് 4/162, മുഗ്‌നിൽ മുഹ്താജ് 5/525).
അനാഥാലയങ്ങൾ, ബോർഡിംഗ് മദ്‌റസകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന പ്രായപൂർത്തിയാവാത്ത കുട്ടികളെ, നിസ്‌കാരം, അനുബന്ധ അംഗസ്‌നാനം, ശുചിത്വ കാര്യങ്ങൾ തുടങ്ങിയവയുടെ പേരിൽ രക്ഷാധികാരികളുടെ അനുമതിയില്ലാതെ തന്നെ മതാധ്യാപകർക്ക് ശിക്ഷിക്കാമെന്നൊരു വീക്ഷണം മദ്ഹബിനകത്തുണ്ട്. ശിഹാബുദ്ദീൻ റംലി(റ)യെ ഉദ്ധരിച്ച് ഇബ്‌നു ഖാസിമിൽ അബ്ബാദീ (ഹാശിയതുൽ അബ്ബാദീ അലാ ശർഹിൽ മൻഹജ് കയ്യെഴുത്തു പ്രതി പേ. 87-88, ശബ്‌റാമല്ലിസി 1/392) ഈ പക്ഷത്തെ പ്രതിനിധീകരിക്കുന്നുണ്ട്.
സഹപാഠികളുമായുള്ള കശപിശകളിൽ ഇടപെടുമ്പോൾ അതിക്രമം കാണിച്ച കുട്ടിയെ കയ്യേറ്റം ചെയ്യാൻ അധ്യാപകനവകാശമില്ല. ഉപദേശവും താക്കീതും മാത്രമാണു ശരണം. സഹപാഠികളുടെ പണം, പുസ്തകം തുടങ്ങിയവ കയ്യടക്കിയ കുറ്റവാളിയായ കുട്ടിയെയും മയത്തിൽ ഉപദേശിച്ചു നന്നാക്കാൻ മാത്രമേ മതാനുമതിയുള്ളൂ (ശബ്‌റാമല്ലിസീ 8/31 കാണുക).
പ്രായപൂർത്തിയായ കുട്ടികളെ ശിക്ഷിക്കുന്നതും പ്രബല വീക്ഷണ പ്രകാരം കുറ്റകരമാണ് (ശബ്‌റാമല്ലിസി 8/22).

ശിക്ഷണത്തിനിടയിലെ അപകടം

കുട്ടികളെ മതപരവും സാമൂഹികവുമായ അച്ചടക്കം പരിശീലിപ്പിക്കുന്നതിന് വേണ്ടിയുള്ള ശിക്ഷണ നടപടികൾ വിവരിച്ചപ്പോൾ അതീവ സൂക്ഷ്മതയോടെയാണ് ഇമാമുമാർ വിഷയത്തെ സമീപിച്ചത്. എന്നാൽ ബാലാവകാശ നിയമം നിലനിൽക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വീടകങ്ങളിൽ നടക്കുന്ന ശിക്ഷണങ്ങളെ പോലും വളരെ കരുതലോടെയേ നാം സമീപിക്കാവൂ.
ശിക്ഷണത്തിനിടെ പറ്റുന്ന മരണം, അംഗഭംഗം പോലുള്ള ഏതുതരം കയ്യബദ്ധത്തിനും അധ്യാപകൻ ഉത്തരവാദിയായിരിക്കും. അപകടകരമായ ശിക്ഷാ മുറകളല്ല അനുവർത്തിച്ചതെങ്കിലും വിധിയിൽ ഇളവില്ല (തുഹ്ഫ 6/180, നിഹായ ശബ്‌റാമല്ലിസി സഹിതം 5/311, 8/31).

ശിക്ഷണ പ്രായം

ഏഴു വയസ്സു പൂർത്തിയായ, വിവേചനശേഷി കൈവന്ന കുട്ടികൾക്കു മാത്രമേ മതവിദ്യാഭ്യാസം നൽകാനും മതധർമങ്ങൾ ശീലിപ്പിക്കാനും ഇസ്‌ലാം അനുശാസിക്കുന്നുള്ളൂ. പ്രായത്തെ വെല്ലുന്ന പക്വതയാൽ ഏഴു വയസ്സിനു മുമ്പുതന്നെ വിവേചന ശേഷി പ്രകടിപ്പിച്ച കുട്ടിയെ ഏഴു പൂർത്തിയാവാൻ കാത്തിരിക്കണം. ഏഴു തികഞ്ഞിട്ടും വകതിരിവ് കൈവരിക്കാത്ത കുഞ്ഞിന്റെ കാര്യത്തിലും തിടുക്കമരുത്.
സ്വന്തമായി ആഹരിക്കാനും പാനം ചെയ്യാനും ശൗചം ചെയ്യാനും പ്രാപ്തരായ കുട്ടികളെയാണ് വിവേചനശേഷിയുള്ളവരായി പരിഗണിക്കുക (തുഹ്ഫ 1/450, നിഹായ 1/390).
നിസ്‌കാരം, അനുബന്ധ കാര്യങ്ങൾ തുടങ്ങിയ മതാചാരങ്ങളുടെ മൗലിക പാഠങ്ങൾ നൽകുകയും അവ പരിശീലിപ്പിക്കുകയും ചെയ്യണമെങ്കിലും കൂട്ടാക്കാത്ത കുഞ്ഞുങ്ങളെ പ്രഹരിക്കാൻ പത്തു വയസ്സുവരെ കാത്തിരിക്കണം. പത്തു വയസ്സ് പൂർത്തിയാകണോ അതോ ഒമ്പതു പൂർത്തിയായി പത്താം വയസ്സു തുടങ്ങിയാൽ മതിയോ എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. പത്ത് പൂർണമാകണമെന്നാണ് ഇബ്‌നു ഹജറിന്റെ(തുഹ്ഫ 1/451) പക്ഷം. റംലി (നിഹായ 1/391), ഖത്വീബുശ്ശിർബീനി (മുഗ്‌നി 1/313) എന്നിവർ രണ്ടാം പക്ഷം പ്രബലപ്പെടുത്തിയവരാണ്. ചുരുക്കത്തിൽ, ഒമ്പതു വയസ്സ് പൂർണമാകും മുമ്പ് ‘വടിയെടുക്കുന്ന’തിനു സാധുതയില്ലെന്നാണ് അധിക പണ്ഡിതരുടെയും നിരീക്ഷണം.
ഇതിനപവാദമായി മദ്ഹബിനകത്ത് ഒരു ദുർബല വീക്ഷണമുണ്ട്. മതവിദ്യാഭ്യാസം പകരാനും പഠനപരമായ ശിക്ഷണങ്ങൾക്കും വിവേചനശേഷി മാത്രമാണ് (പ്രായം പരിഗണിക്കാതെ) മാനദണ്ഡമെന്നാണത്. ഇമാം ഇസ്‌നവി (അൽമുഹിമ്മാത്ത് 2/434) ആ പക്ഷത്തെ പ്രമുഖനാണ്. അല്ലാമതു ഉമൈറയും(ഹാശിയതു ഉമൈറ അലാ കൻസിർറാഗിബീൻ 1/139) ഇതുദ്ധരിച്ചിട്ടുണ്ട്. ബാലാവകാശത്തിനു ഇസ്‌ലാമിക കർമശാസ്ത്രം കാവൽ നിൽക്കുന്നത് ഏതൊരു നിഷ്പക്ഷ നയനങ്ങളിലും കുളിരു പകരുന്നതാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ നീന്തൽ അഭ്യസിപ്പിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടാൽ പരിശീലകന് ഉത്തരവാദിത്വമുണ്ട്. മനപ്പൂർവമല്ലാത്ത കൊലപാതകത്തിന്റെ രക്തവില (ദിയത്)യായ നൂറ് ഒട്ടകം കുട്ടിയുടെ രക്ഷിതാവിനു പരിശീലകന്റെ സഹോദരന്മാർ, സഹോദരന്മാരുടെ മക്കൾ, പിതൃസഹോദരന്മാർ എന്നിവർ ഏറ്റെടുത്ത് നൽകുകയാണ് വേണ്ടത്. പരിശീലകന്റെ പിതാവിനോ പിതാവിന്റെ പിതാക്കൾക്കോ മക്കൾക്കോ മക്കളുടെ മക്കൾക്കോ അവർ എത്ര സമ്പന്നരാണെങ്കിലും ബാധ്യത വരുന്നേയില്ല.
മേൽ പറഞ്ഞ വിധം അടുത്ത ബന്ധുക്കളില്ലാത്ത സാഹചര്യങ്ങളിൽ വിശ്വാസികളുടെ പൊതുഫണ്ടിൽ നിന്നു നൽകണം. അങ്ങനെ പൊതുഫണ്ടില്ലാതിരിക്കുകയോ അധികാരികൾ നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്നപക്ഷം പരിശീലകൻ തന്നെ വഹിക്കുകയാണു വേണ്ടത് (തുഹ്ഫ 9/25-29 കാണുക).
അബദ്ധത്തിലോ കൈപ്പിഴ കൊണ്ടോ സംഭവിക്കുന്ന മരണങ്ങളിലെല്ലാം മേൽ പറഞ്ഞ വിധമാണ് വിധി. എന്നാൽ മനപ്പൂർവമുള്ള കൊലപാതകങ്ങൾക്കു പിഴ കൊലപാതകി തന്നെയാണു വഹിക്കേണ്ടത്. ദയയും കരുതലും അർഹിക്കാത്തവനാണ് മനപ്പൂർവം ജീവഭംഗമോ അംഗഭംഗമോ വരുത്തിയ ക്രിമിനൽ. കുടുംബ ബന്ധത്തിന്റെ ഊഷ്മളതയും കടപ്പാടും കരുതലും ഇസ്‌ലാമിലെ ക്രിമിനൽ നിയമങ്ങളിൽ വരെ പ്രകടമാണെന്നു സാരം.
എന്നാൽ മുതിർന്ന കുട്ടികൾക്ക് നീന്തലിനിടെ പിണയുന്ന മരണത്തിന് പരിശീലകന് ഉത്തരവാദിത്വമില്ല. അതേസമയം തന്റെ കൈകളിൽ കിടത്തി നീന്തൽ അഭ്യസിപ്പിക്കുന്നതിനിടെ പരിശീലകൻ കൈകൾ വലിച്ചതു കാരണമാണു മുങ്ങിമരിച്ചതെങ്കിൽ മനപ്പൂർവമുള്ള നരഹത്യയായി കണക്കാക്കും. പ്രതികാര കൊലപാതകത്തിനോ രക്തവില ഈടാക്കാനോ ബന്ധുക്കൾക്കവകാശവുമുണ്ട് (തുഹ്ഫ 9/67 കാണുക).
കൈകൾ വലിച്ചത് കായിക വിദ്യാർത്ഥിയുടെ പുരോഗതി വിലയിരുത്താനാവുകയും അബദ്ധത്തിൽ മുങ്ങി മരിക്കുകയുമായിരുന്നെങ്കിൽ രക്തവില ഈടാക്കുക മാത്രമാണു ചെയ്യുകയെന്ന് ഇമാം നൂറുദ്ദീനുൽ ഹലബി(റ)യെ ഉദ്ധരിച്ച് ബുജൈരിമി (അത്തജ്‌രീദ് ലി നഫ്ഇൽ അബീദ് 4/177) വിശദീകരിച്ചിട്ടുണ്ട്.

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ