ഇസ്‌ലാമിന്റെയും ശരീഅത്ത് നിയമങ്ങളുടെയും പ്രത്യേകത അവ സമഗ്രവും സർവകാലികവും പ്രമാണബദ്ധവുമാണെന്നതാണ്. മതനിയമങ്ങൾ പ്രകൃതിപരമാണെന്നതും എടുത്തുപറയേണ്ട സവിശേഷതയത്രെ. ആധുനിക കാലത്ത് ഏറെ ചർച്ചയാവുകയും ശക്തമായ ലോബിയിംഗ് വഴിയും കുതന്ത്രങ്ങളുപയോഗിച്ചും യൂറോപ്യൻ-അമേരിക്കൻ രാജ്യങ്ങളെ മൊത്തത്തിലും ഇതര ഇടങ്ങളിൽ പൊതുവെയും സ്വാധീനം നേടുകയും ചെയ്ത LGBTQIA+ ആക്ടിവിസത്തെയും അവർ മുന്നോട്ടുവെക്കുന്ന ഹോമോസെക്ഷ്വൽ ഏർപ്പാടുകൾ പ്രകൃതിപരമാണെന്ന ദുർവാദത്തെയും മുൻനിറുത്തി ഇസ്‌ലാമിന്റെ പ്രകൃതിപരത വിലയിരുത്തുമ്പോൾ ഇക്കാര്യം കൂടുതൽ ബോധ്യമാകും. ദൈവിക ദർശനം തീരെ പുരോഗമനാത്മകമല്ല, പുതുകാല പ്രവണതകളോടും മനുഷ്യ താൽപര്യങ്ങളോടും നിരന്തരം കലഹിക്കുന്ന കാടൻ സമ്പ്രദായമാണ് എന്നിത്യാദി വിമർശനങ്ങൾ നടത്തുന്നവരെല്ലാം LGBT ആഭാസത്തെ പ്രണയിച്ചുകൊണ്ടാണ് മതത്തെ ഉന്നംവെക്കുന്നതെന്നതിനാൽ ഇങ്ങനെയൊരു ചർച്ച തീർത്തും പ്രസക്തി അർഹിക്കുന്നുണ്ട്.
സ്ത്രീയും പുരുഷനും തമ്മിലുള്ള എതിർവർഗ(Hetronormative) ലൈംഗികതയാണ് (ഒലൃേീിീൃാമശേ്‌ല) സ്വാഭാവികവും പ്രകൃതിപരവുമെന്ന മനുഷ്യവിചാരത്തെ നശിപ്പിച്ച് സ്വവർഗഭോഗം, ശവരതി, മൃഗഭോഗം ഇത്യാദി വൃത്തികെട്ട ഏതുതരം ലൈംഗികാസ്വാദനങ്ങളും(Queer normanitive/ Queer Sexuality) സ്വാഭാവികമാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാനുള്ള ആഗോള പരിശ്രമങ്ങളെ പൊതുവെ പറയുന്നതാണ് ലിംഗത്വരാഷ്ട്രീയം (Gender politics) അഥവാ LGBTQIA+ ആക്ടിവിസം. ഇവരുടെ ലക്ഷ്യവും മാർഗവും ഇതുകൊണ്ടുള്ള സാമൂഹ്യ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുക ഇവിടെ ലക്ഷ്യമല്ല; പ്രത്യുത ഇവർ മുന്നോട്ടുവെക്കുന്ന ഇസ്‌ലാം വിരുദ്ധമായ ലൈംഗിക അരാജകത്വമാണോ അതോ മതം പ്രോത്സാഹിപ്പിക്കുന്ന സുതാര്യ ലൈംഗിക നിയമങ്ങളാണോ പ്രായോഗികവും ഫലപ്രദവും പ്രകൃതിബന്ധിതവുമെന്ന് പരിശോധിക്കുക മാത്രം. ഇനിയും എണ്ണം വർധിക്കാനുള്ള സാധ്യത പരിഗണിച്ചുകൊണ്ടുതന്നെ പ്ലസ് (+) ചിഹ്നമിട്ട് താൽകാലിക വിരാമം നൽകിയ ഉപരിസൂചിത സപ്താക്ഷരങ്ങളെ ചെറിയ രീതിയിലെങ്കിലും പരിചയപ്പെടേണ്ടത്, ഈ പഠനത്തിന്റെ സുഭഗതക്ക് അനിവാര്യമാകയാൽ ഹ്രസ്വമായി അവയുടെ താൽപര്യങ്ങൾ വിശദീകരിക്കാം.
L (Lesbians- സ്വവർഗ പ്രണയിനി): സ്ത്രീകളോട് ലൈംഗിക ആകർഷണം തോന്നുന്ന/ അത് പ്രയോഗിക്കുന്ന സ്ത്രീ.
G (Gay-സ്വവർഗ പ്രേമി): പുരുഷരോട് ലൈംഗികത തോന്നുന്ന/ ചെയ്യുന്ന പുരുഷൻ.
B (Bisexual- ഉഭയവർഗ പ്രണയി/ പ്രണയിനി): സ്ത്രീകളോടും പുരുഷരോടും ലൈംഗികാകർഷണം വെച്ചുപുലർത്തുന്നവർ.
T (Transgender- അപരലിംഗ വ്യക്തി): ജന്മനാ ലഭ്യമായ ശാരീരിക ലിംഗാവസ്ഥയുടെ വിരുദ്ധ ലിംഗത്വമാണെന്ന് സ്വയം വിചാരിക്കുന്നവർ. സ്ത്രീയായി പിറന്ന് താൻ ആണാണെന്ന് തീരുമാനിക്കുന്നവരും (Transmen) പുരുഷ ശരീരവും സ്ത്രീ സ്വഭാവവും വെച്ചുപുലർത്തുന്നവരും (Transwomen) ഇവരിലുണ്ട്.
Q (Queer- വിചിത്ര ലൈംഗികത): ലൈംഗിക ന്യൂനപക്ഷങ്ങളിൽ ഏതു വിഭാഗമാണെന്ന് വ്യക്തമായി നിർണയിക്കാനാവാത്ത, ലിംഗത്വം മാറിക്കൊണ്ടിരിക്കുന്ന വിചിത്ര സ്വഭാവക്കാർ.
I (Inter sex- മിശ്ര ലിംഗത്വം): ആണിന്റെയും പെണ്ണിന്റെയും ലൈംഗികാവയവങ്ങൾ ഒരുമിച്ചോ, അല്ലെങ്കിൽ അവയിൽ ഒന്നും തീരെയില്ലാത്ത വിസർജനാവശ്യാർത്ഥം ലിംഗരൂപമില്ലാത്ത വെറും ദ്വാരം മാത്രമോ ഉള്ളവർ. ഹിജഡ, നപുംസകം എന്നീ പേരുകളിൽ ഇവർ അറിയപ്പെടുന്നു. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശദമായി പരാമർശിക്കുന്ന ഖുൻസ വിഭാഗമാണ് ഇവർ.
A (Asexual- ലൈംഗിക വിരക്തർ): ലൈംഗിക വൃത്തിക്ക് തീരെ താൽപര്യം പ്രകടിപ്പിക്കാത്തവർ. ഈ ഏഴു വിഭാഗങ്ങളിൽ Intersex, Asexual എന്നിവ അപൂർവമാണെങ്കിലും യാഥാർത്ഥ്യമാണ്.
ക ശരിക്കും ശാരീരിക പ്രശ്‌നമാകയാൽ ചെറിയ സർജറി കൊണ്ട് തന്നെ സ്വാഭാവിക ലൈംഗിക ജീവിതത്തിലേക്ക് ഇവരെ കൊണ്ടുവരാനാകും. അ പൊതുവെ മാനസിക പ്രശ്‌നമാണ്. ഇവർ അങ്ങനെ തന്നെ ജീവിച്ചാലും സാമൂഹികമായി വലിയ പ്രശ്‌നങ്ങൾ വരാനില്ല. പ്രലോഭനങ്ങൾ കൊണ്ടും ചില ജീവിത സാഹചര്യം / അനുഭവം കൊണ്ടും ട്രാൻസ്‌ജെന്റർ പ്രഹേളിക ശരിക്കും അനുഭവിക്കുന്ന ചിലരുണ്ട്. മികച്ച ചികിത്സയും പരിചരണവും അർഹിക്കുന്ന ഈ മൂന്നു വിഭാഗങ്ങളെ മുൻനിറുത്തി, ഇതൊരു സ്വാഭാവിക പ്രവണതയാണെന്നും ഇവർ സഹതാപമർഹിക്കുന്നവരാണെന്നും വ്യാപകമായി പ്രചരിപ്പിച്ച് ഉപരിസൂചിത വിഭാഗത്രയ(I,A,T )ത്തെ മറയാക്കി തികച്ചും മാനവവിരുദ്ധമായ മറ്റു വിഭാഗങ്ങളെയും (LGBT ) അവരുടെ ധർമ വിരുദ്ധ ലൈംഗികതയെയും ന്യായീകരിക്കുകയാണ്, ലോകത്താകെ ഈ സംസ്‌കാര ശൂന്യത പ്രചരിപ്പിക്കുകയാണ് ലിംഗത്വ രാഷ്ട്രീയക്കാർ ചെയ്യുന്നത്. സ്വവർഗ ലൈംഗികതയടക്കമുള്ള വൃത്തികേടുകളാണ് ഇവരുടെ പ്രധാന ആദർശം. ഇത് വ്യാപിപ്പിക്കാനുള്ള തെളിവന്വേഷണത്തിന്റെ ഭാഗമായി ഇസ്‌ലാംമത നിയമങ്ങൾവരെ ഇവർ വളച്ചൊടിക്കാറുണ്ട്. എല്ലാത്തിലുമെന്ന പോലെ സുവ്യക്തമാണ് ഇവിടെയും മതവിധി. നിരവധി ആയത്തുകളും ഹദീസുകളും പ്രഖ്യാപിക്കുന്നത് പ്രകാരം, നിയമവിധേയമായി എതിർലിംഗ വ്യക്തികൾ(ആൺ ഃ പെൺ) തമ്മിൽ നടത്തുന്ന ലൈംഗിക കർമങ്ങൾ മാത്രമേ മതം അനുവദിക്കുന്നുള്ളൂ. ഇതിനു വിരുദ്ധമായ വിവിധ രീതിയിലുള്ള സ്വവർഗരതി, ഗുദഭോഗം, സ്വയംഭോഗം, ഹസ്തമൈഥുനം, വദനസുരതം, ഉപകരണങ്ങളും (Sex tools ) പാവകളും (Sex toys ) ഉപയോഗിച്ച് വികാര നിർവൃതി വരുത്തൽ, മൃഗരതി, ശവഭോഗം തുടങ്ങിയ എല്ലാവിധ വൃത്തികേടുകളും ഇസ്‌ലാം ശക്തമായും കർശനമായും നിരോധിച്ചിട്ടുണ്ട്. ഇവയെല്ലാം പ്രകൃതിവിരുദ്ധവും അപഹാസ്യവുമായതുകൊണ്ടാണിത്. ഈ രംഗത്ത് മതനിയമങ്ങൾ തന്നെയാണ് ബുദ്ധിപരവും മനുഷ്യപ്രകൃതിയോട് യോജിക്കുന്നതും.

സ്വവർഗ ലൈംഗികത
പ്രകൃതിപരമോ?

Homosexuality പ്രണയികൾക്ക് അത്തരം വൈകൃതങ്ങളെ ന്യായീകരിക്കേണ്ടി വരിക സ്വാഭാവികം. അതിനു മാന്യത വരുത്താനാവശ്യമായ കാരണങ്ങൾ കണ്ടെത്താൻ അവർ നടത്തുന്ന വ്യാപക ശ്രമങ്ങൾക്ക് ഏറെ പഴക്കമുണ്ട്. മതങ്ങളുടെ ധാർമിക നിയമങ്ങൾക്ക് പരിഗണന നൽകാത്ത പരിണാമവാദികളിൽനിന്നു പോലും സ്വവർഗഭോഗത്തെ സംബന്ധിച്ച് ആരോഗ്യപരമായ വിമർശനങ്ങളുണ്ടായി. അങ്ങനെയാണ് ഉഭയവർഗ ലൈംഗികതയെ പോലെ ഇതും പ്രകൃതിപരമാണെന്ന വാദവുമായി അവർ രംഗത്തുവരുന്നത്. എന്നു മാത്രമല്ല, തങ്ങളുടെ വികട ലൈംഗിക ശീലങ്ങളോടുള്ള അമിതാവേശം മൂലം ഹെറ്റ്‌റോസെക്ഷ്വാലിറ്റി പ്രകൃതിപരമല്ലെന്നുപോലും അവർ പ്രചരിപ്പിച്ചു.
നിരവധി കാരണങ്ങളാൽ സ്വവർഗ ലൈംഗികത പ്രകൃതി വിരുദ്ധമാണെന്നതാണ് യാഥാർത്ഥ്യം. നമുക്ക് പരിശോധിക്കാം.
ഒന്ന്: വംശനാശം. ജീവവർഗങ്ങൾക്കിടയിൽ ലൈംഗിക താൽപര്യം സ്രഷ്ടാവ് സംവിധാനിച്ചത് അവയുടെ ആസ്വാദനവും ആനന്ദവും മാത്രം പരിഗണിച്ചല്ല. മറിച്ച് വംശവർധനവും ഓരോ വർഗത്തിന്റെ (Species ) നിലനിൽപ്പുകൂടി കണക്കിലെടുത്താണ്. ഇണകൾക്കിടയിൽ സ്‌നേഹവും കാരുണ്യഭാവവും അല്ലാഹു സന്നിവേശിപ്പിച്ചുവെന്ന് ഖുർആൻ പറയുന്നുണ്ട് (30:21). ഇണകൾ ആകൃഷ്ടരാവാനും സംസർഗത്തിലേർപ്പെടാനും വേണ്ടിയാണിത്. അനുബന്ധമായി കുഞ്ഞുങ്ങൾ ജനിക്കുന്നു, തലമുറകൾ സൃഷ്ടിക്കപ്പെടുന്നു. മനുഷ്യന്റേതു മാത്രമല്ല, എല്ലാ ജൈവ വസ്തുക്കളുടെയും പൊതുരീതി ഇതാണ്. ഈയൊരു പ്രകൃതിപരമായ ആവശ്യത്തിന്റെ നേർവിപരീതമാണ് സ്വവർഗലൈംഗികത എന്നു പ്രത്യേകം പറയേണ്ടതുണ്ടോ? ഇങ്ങനെയുള്ള സെക്‌സ് എത്രമേൽ ചമൽക്കരിച്ചവതരിപ്പിച്ചാലും, പ്രയോക്താക്കൾക്ക് വലിയ സംതൃപ്തി നൽകുന്നുവെന്ന് നിരന്തരമായി കളവ് പ്രചരിപ്പിച്ചാലുമൊക്കെ ഉപരിസൂചിത കാരണമൊന്നുകൊണ്ടുതന്നെ പ്രകൃതിവിരുദ്ധമാണെന്നു വരുന്നു. ഒലലേൃീ ടലഃൗമഹശ്യേ മനുഷ്യത്വവിരുദ്ധമാണെന്ന ഇവരുടെ പ്രചാരണത്തിൽ വശംവദരായി സമൂഹം മുഴുവൻ സ്വവർഗ ലൈംഗികത ഏറ്റെടുത്താൽ, ഏതാനും വർഷങ്ങൾകൊണ്ട് വംശനാശം വന്ന് മനുഷ്യവർഗം ഇല്ലാതെയാവും! നിലവിലുണ്ടെന്ന് അവകാശപ്പെടുന്ന കൃത്രിമ മാർഗങ്ങളൊന്നും മനുഷ്യവർഗത്തിന്റെ നിലനിൽപ്പെന്ന വമ്പിച്ച ആവശ്യത്തെ പരിഹരിക്കാൻ പര്യാപ്തമല്ലതാനും.
രണ്ട്: ലൈംഗികതയുടെ സങ്കീർണതകൾ.
തികച്ചും വ്യത്യസ്ത രീതിയിലാണ് സ്ത്രീ-പുരുഷ ശരീരഘടന. മനസ്സും ശരീരവും പുരുഷന്റേത് ദൃഢമാണെങ്കിൽ, സ്ത്രീകളുടേത് ശരിക്കും ആർദ്രമാണ്. എത്ര പൊലിപ്പിച്ചെടുത്താലും രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള കായിക ക്ഷമതയിൽ ഏറെ വ്യത്യാസങ്ങളുണ്ട്. ധൈര്യം, തന്റേടം, ഏറ്റുമുട്ടൽ പോലുള്ളവയിൽ പുരുഷൻ മുന്നിലാണ്. സ്ത്രീകൾ പൊതുവെ സ്‌നേഹം, അനുകമ്പ, കാരുണ്യം തുടങ്ങിയ ഹൃദയ വികാരങ്ങളിലാണ് ശ്രദ്ധേയരാവുന്നത്. ലൈംഗികതയിൽ നൽകുന്ന മനോഭാവം പുരുഷനും സ്വീകരിക്കുന്ന രീതി സ്ത്രീയും വെച്ചുപുലർത്തുന്നു. അതുകൊണ്ടുതന്നെ, ആസ്വാദനത്തിനായാലും പ്രജനനത്തിനായാലും ലൈംഗിക ബന്ധങ്ങളിൽ സൗമ്യസാന്നിധ്യമാണ് പെണ്ണുങ്ങളുടേത്. പങ്കാളിയെ ഉൾക്കൊള്ളാനും അവനു മുമ്പിൽ സുഗമമായ ആസ്വാദനത്തിനായി കീഴൊതുങ്ങാനും പറ്റുംവിധമാണ് സ്ത്രീ മനസ്സും ശരീരവും. ഇതിനെല്ലാം വിരുദ്ധമാണ് ലെസ്ബിയൻ, ഗേ ബന്ധങ്ങൾ.
വൈകാരികമായി ഉത്തേജിതരാവുമ്പോൾ, ലിംഗ പ്രവേശനത്തിനു സൗകര്യപ്പെടുംവിധം ഭിന്നവർഗങ്ങളിൽ ചില ശാരീരിക വ്യതിയാനങ്ങളുണ്ടാകും. ലിംഗം ഉദ്ധരിച്ച് ദൃഢമാവുകയും പ്രത്യേക ദ്രാവകം ഉത്സർജിക്കുകയും ചെയ്യുന്നത് പുരുഷ പ്രകൃതി. സ്ത്രീകളിൽ യോനീ മുഖത്ത് സ്ഥിതിചെയ്യുന്ന പയറുമണിയുടെ ആകൃതിയുള്ള ബർത്തോലിൻ ഗ്രന്ഥികൾ വഴുവഴുപ്പുള്ള ദ്രാവകം (Bartholin fluid/ Vaginal lubrication) ധാരാളമായി ഉൽപാദിപ്പിക്കുന്നു. അതോടെയാണ് ഭഗശിശ്‌നിക ഉദ്ധരിക്കുന്നതും ആ ഭാഗത്തെ പേശികളുടെ ഇറുക്കം കുറയുന്നതും യോനീനാളം വികസിക്കുന്നതും. ഈ സ്വച്ഛന്ദതയിലാണ് സെക്‌സ് ആസ്വാദ്യകരമാകുന്നത്! ഇത്തരം സംവിധാനങ്ങൾ വേണ്ടവിധം രൂപപ്പെടുന്നില്ലെങ്കിൽ ലൈംഗിക ബന്ധം ദുസ്സഹമാവുന്നു. ‘രതിപൂർവ ലാളനകളുടെ അഭാവത്തിൽ പലപ്പോഴും ശരീരം ലൈംഗിക ബന്ധത്തിന് തയ്യാറായിട്ടുണ്ടാവില്ല. ലൂബ്രിക്കേഷന്റെ അഭാവത്തിൽ ലൈംഗികബന്ധം പങ്കാളിക്ക് വിരസമോ വേദനാജനകമോ ആകുകയും പുരുഷന് ആയാസം സൃഷ്ടിക്കുകയും ചെയ്‌തേക്കാം. ഇത് ലൈംഗിക ബന്ധത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമായേക്കാം’ (Painful sex in women- Dyspareunia). ഇതാണ് ശരിയായ ലൈംഗികതയുടെ രീതിയും ശരീരത്തിന്റെ പ്രകൃതിപരമായ സംവിധാനവും. എന്നാൽ, ഇതൊന്നും തന്നെ Queer sexuality പ്രോത്സാഹിപ്പിക്കുന്ന ഗുദഭോഗത്തിനും (Anal sex) കാലുകൾക്കിടയിലെ രതിരീതിക്കും (Intercrural sex) പരസ്പരമുള്ള ഹസ്തമൈഥുനത്തിലും സംഭവ്യമേ അല്ല. കൃത്രിമമായ ലൂബ്രിക്കൻസുകൾ ഉപയോഗിക്കുകയാണ്(Artificial Lubricants ) ഇതിനവർ കാണുന്ന പരിഹാരം. അതുകൊണ്ടു കൂടിയാണ് ഈ ഏർപ്പാട് പ്രകൃതിവിരുദ്ധമാണെന്ന് പറയുന്നതും. നൈസർഗികവും സ്വാഭാവികവുമാണെങ്കിൽ ഇങ്ങനെയൊരു അന്യവസ്തുവിന്റെ സഹായം വേണ്ടിവരില്ലല്ലോ.
മൂന്ന്: രോഗങ്ങൾ തെളിയിക്കുന്നതെന്ത്?
ഭിന്നലിംഗ ലൈംഗികതക്കു വിരുദ്ധമായി നിരവധി രോഗങ്ങൾ സ്വവർഗരതിക്കാരിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. ചിലത് സൂചിപ്പിക്കാം.
ഇവരിൽ കൂടുതലായി കണ്ടുവരുന്ന മഹാമാരിയാണ് AIDS (Acquired immuno deficiency syndrome). ശരീരത്തിന്റെ പ്രതിരോധശേഷി സമ്പൂർണമായി നശിപ്പിച്ച് ഇഞ്ചിഞ്ചായി മരണപ്പെടുന്ന രോഗമാണിത്. 1981 ജൂൺ അഞ്ചിന് അമേരിക്കയിലെ ലോസ്ആഞ്ചൽസിലെ അഞ്ച് സ്വവർഗ ഭോഗികൾക്കിടയിലാണ് എയ്ഡ്‌സ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2020ലെ കണക്കനുസരിച്ച് ലോകത്ത് 3.77 കോടി പേർ ഈ രോഗത്തിന്റെ ദുരിതത്തിലാണ്.
അമേരിക്കയിലുള്ള പന്ത്രണ്ട് ലക്ഷം എയ്ഡ്‌സ് രോഗികളിൽ 55% സ്വവർഗ രതിക്കാരാണെന്ന് Centers for Disease control and prevention(CDC) ന്റെ 2015ലെ റിപ്പോർട്ട് പറയുന്നു. യുഎസിൽ വെറും രണ്ടു ശതമാനം ജനങ്ങളേ തങ്ങൾ സ്വവർഗരതിക്കാരാണെന്നു വെളിപ്പെടുത്തിയിട്ടുള്ളൂവെന്ന വസ്തുത കൂടി നോക്കുമ്പോൾ ശേഷിക്കുന്നവരിൽ നല്ലൊരു ശതമാനം കൂടി സ്വവർഗ ലൈംഗികതക്കാരാണെന്ന് ബോധ്യപ്പെടും.
മാരകമായ മറ്റൊരു ലൈംഗിക രോഗമാണ് പറങ്കിപ്പുണ്ണ് (Syphilis). ട്രിപ്പോനിമ പാലിഡം(Treponema pallidum ) എന്ന ബാക്ടീരിയയാണ് കാരണം. ലൈംഗിക ബന്ധത്തിലൂടെയാണിത് പകരുക. ലൈംഗികാവയവങ്ങൾ, കൈപ്പത്തി, വായ, കാൽപാദം എന്നിവയിൽ വൃണമായും മുഴകളായും പ്രത്യക്ഷപ്പെടുന്നു. 2015ലെ കണക്കു പ്രകാരം ലോകത്ത് 45.5 മില്യൺ സിഫിലിസ് രോഗികളുണ്ട്. 2014ലെ കണക്കനുസരിച്ച് ഈ രോഗാവസ്ഥയുള്ളവരിൽ 83%വും സ്വവർഗഭോഗികളാണ്. ഗൊണോറിയയാണ് (Gonorrhea ) സ്വവർഗരതിക്കാരുടെ മറ്റൊരു രോഗം. മൂത്രനാളി, കണ്ണുകൾ, തൊണ്ട, യോനി, മലദ്വാരം, സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങൾ എന്നിവയെ ബാധിക്കുന്നു.
സ്വവർഗാനുരാഗികൾക്കുണ്ടാകുന്ന ഏറെ മാരകമായ മറ്റു രോഗങ്ങളാണ് ഗുദാർബുദം, ഓറൽ കാൻസർ എന്നിവ. ഗുരുതരവും മരണകാരണവുമായ ഇത്തരം രോഗങ്ങൾക്കു പുറമെ ഗുദഭോഗംകൊണ്ട് വിസർജ്യം നിയന്ത്രിക്കാനാവാത്ത അവസ്ഥയും സംഭവിക്കാറുണ്ടത്രെ. യോനി ലൈംഗികാവയവമായി സൃഷ്ടിച്ചതുകൊണ്ട് എത്ര കാലവും ഇലാസ്തികത നിലനിൽക്കുന്നു. എന്നാൽ, ബലപ്രയോഗം വഴി ശരീരത്തിന്റെ നൈസർഗിക പ്രതിരോധത്തെ കൃത്രിമ കൊഴുപ്പുകളും മറ്റും ഉപയോഗപ്പെടുത്തി തോൽപിച്ചുകൊണ്ടാണ് പിൻഭാഗരതി നടക്കുന്നത്. ഇത് സ്വാഭാവികമായ മാലിന്യ നിയന്ത്രണശേഷിയെയും ഭദ്രതയെയും തകർക്കുന്നു. അങ്ങനെയാണ് വിസർജ്യം അറിയാതെ പുറത്തുവരുന്ന ദുരന്തത്തിലേക്ക് ഗുദഭോഗ വിധേയൻ എത്തിച്ചേരുന്നത്. ഇനി ചോദിക്കട്ടെ, Homo sexual രീതി പ്രകൃതിപരമാണെങ്കിൽ, അതാണ് ശരീരത്തിന്റെ സ്വാഭാവിക ലൈംഗിക സംവിധാനമെങ്കിൽ ഇത്രമേൽ മാരക പ്രശ്‌നങ്ങൾ ഇതുവഴി ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
ഏറ്റവുമൊടുവിൽ ലോകത്തെ വിറപ്പിച്ചു കടന്നുവരികയും വ്യാപനശേഷി കുറവായതുകൊണ്ട് വലിയ നാശം വിതയ്ക്കാതെ പിൻവാങ്ങുകയും ചെയ്ത കുരങ്ങുവസൂരി(Monkey pox ) രോഗികളുടെ പതിനാറ് രാജ്യങ്ങളിലെ കണക്ക് 2022 ജൂലൈ 21നു പുറത്തുവന്നപ്പോഴും സ്വവർഗ ലൈംഗികർക്കിടയിൽ തന്നെയാണ് ഇത് കൂടുതൽ വ്യാപിച്ചതെന്ന് ലോകം മനസ്സിലാക്കുകയുണ്ടായി. New England journal of medicine ന്റെ ആധികാരിക പഠനം പറയുന്നത് 98% കുരങ്ങുവസൂരി രോഗികളും Gay യോ Bisexual വ്യക്തികളോ ആയിരുന്നുവെന്നാണ്. ഇനി പറയൂ, ഈ വൃത്തികേട് പ്രകൃതിപരമാകുന്നതെങ്ങനെയാണ്?

മൃഗങ്ങളിലും സ്വവർഗരതി!

സ്വവർഗാനുരാഗത്തെ പ്രകൃതിപരമാക്കാൻ ഊർജം ചെലവിടുന്നവരുടെ മറ്റൊരു ന്യായീകരണമാണ് മൃഗങ്ങളിലും പക്ഷികളിലും കണ്ടുവരുന്നതിനാൽ ഈ സമ്പ്രദായം പ്രകൃതിവിരുദ്ധമല്ലെന്നത്. ആയിരത്തി അഞ്ഞൂറോളം ജീവികളിൽ സ്വവർഗ ലൈംഗികത കണ്ടെത്തിയിട്ടുണ്ടത്രെ! ജിറാഫിനെ പോലുള്ള ചില മൃഗങ്ങൾ മുഖം പരസ്പരം ഉരസുന്നതും ചില പശുക്കൾ മറ്റു പശുക്കളുടെ മുകളിൽ കയറുന്നതുമൊക്കെ സെക്‌സുമായി ബന്ധപ്പെടുത്തിയാണ് സ്വവർഗ ലൈംഗികതക്കാർ ഇത്തരം തെളിവുകളുണ്ടാക്കുന്നത്. സത്യത്തിൽ, ആധിപത്യം പ്രകടിപ്പിക്കാനോ ഇണയാണെന്ന് തെറ്റിദ്ധരിച്ചോ വെറും സൗഹൃദത്തിനോ ഒക്കെയാണ് മൃഗങ്ങളുടെ ഇത്തരം ചേഷ്ടകൾ. അല്ലാതെ ഒരു മൃഗവും സ്വവർഗത്തിൽപെട്ട മറ്റൊന്നിനെ ഇണയായി കൊണ്ടുനടക്കുകയോ സ്ഥിരമായി അവയുമായി സെക്‌സ് നടത്തുകയോ ചെയ്യുന്നില്ല. സ്വവർഗ ലൈംഗികതക്കു വേണ്ടി സംസാരിക്കുന്ന സിമോൺ ലി വായ്‌നെ പോലുള്ളവർ തന്നെയും തുറന്നു സമ്മതിച്ചതാണിത്. ഇതിനെല്ലാം വിരുദ്ധമായി മൃഗങ്ങൾക്കിടയിൽ സ്വവർഗാഭിമുഖ്യമുണ്ടെന്നു സമ്മതിച്ചാലും മൃഗപ്രകൃതിയും മനുഷ്യപ്രകൃതിയും ഒന്നാണെന്നതിന് അത് തെളിവെടുക്കാൻ പറ്റുമോ? മൃഗത്തെക്കാൾ എത്രയോ പുരോഗമിച്ച, ശ്രേഷ്ഠതയുള്ള മാനവർ, അധമ ജീവികളുടെ സ്വഭാവം സ്വീകരിക്കുന്നതെങ്ങനെയാണ്?
ഒരു മൃഗവും വസ്ത്രം ധരിക്കാറില്ല. ഭക്ഷണം പാചകം ചെയ്ത് കഴിക്കാറില്ല. വെള്ളം ചൂടാക്കി കുടിക്കുകയോ പ്രത്യേക ഔഷധങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. എന്നുവെച്ച് ഇതൊക്കെയാണ് മനുഷ്യരടക്കം എല്ലാവരും സ്വീകരിക്കേണ്ട പ്രകൃതിരീതിയെന്ന് ആരെങ്കിലും വാദിക്കുമോ? പ്രസവിച്ച സന്ദർഭത്തിലുള്ള കഠിന വിശപ്പ് കൊണ്ടും ഭക്ഷണമാണെന്ന്(ഇര) തെറ്റിദ്ധരിച്ചുകൊണ്ടും പൂച്ചയടക്കം നൂറ്റി അമ്പതോളം ജന്തുവർഗങ്ങൾ സ്വന്തം കുഞ്ഞുങ്ങളെ കൊന്നുതിന്നാറുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതാണ് പ്രകൃതിപരമെന്നു തീരുമാനിച്ചു മനുഷ്യനും സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നത് എത്രമേൽ ബുദ്ധിശൂന്യമല്ല!? ഇപ്രകാരം തന്നെയാണ് അഗമ്യഗമനത്തിന്റെ (incest ) കാര്യവും. ഒട്ടുമിക്ക ജീവിവർഗങ്ങളും സ്വന്തം മാതാവ്, മകൾ, സഹോദരി പോലുള്ളവരെയെല്ലാം ലൈംഗിക ബന്ധത്തിന് വ്യാപകമായി ഉപയോഗിക്കാറുണ്ട്. അവയുടെ പ്രകൃതം അതാണെന്നുവെച്ച് മനുഷ്യനും ഇതൊക്കെയാവാമോ? പന്നിയെ പോലെ മനുഷ്യർക്ക് വിസർജ്യഭോജനമാകാമോ? ചെന്നായകളെ പോലെ ചീഞ്ഞളിഞ്ഞ മാംസം കഴിക്കാമോ? ഇതൊന്നും പാടില്ലെങ്കിൽ, മൃഗങ്ങളിലുണ്ടെന്ന് പറയുന്ന ഹോമോ സെക്‌സ് പ്രവൃത്തികൾ മനുഷ്യർക്കും ബാധകമല്ല; അവന്റെ പ്രകൃതിയോടത് അനുയോജ്യവുമല്ല. ലൈംഗികാസ്വാദനത്തിന്റെ ഭാഗമായിതന്നെ ആടുകളെ പോലുള്ള ചില മൃഗങ്ങൾ ഇണയുടെ മൂത്രം വാസനിക്കുകയും കുടിക്കുകയുമൊക്കെ ചെയ്യാറുണ്ട്. മനുഷ്യരിലെ സ്വവർഗഭോഗികൾ ഇതൊക്കെയും പ്രകൃതിപരമെന്ന് ന്യായീകരിച്ച് ചെയ്തുതുടങ്ങുമോ എന്നത് കാത്തിരുന്നു കാണാം.
പരിശുദ്ധ ഇസ്‌ലാമിന്റെ നിയമങ്ങൾ സമ്പൂർണവും പ്രകൃതിപരവുമാണെന്ന് ലിംഗത്വ രാഷ്ട്രീയക്കാരുടെ ലൈംഗികവാദങ്ങൾ പരിശോധിക്കുമ്പോഴും വ്യക്തമാകുന്നുവെന്ന് സാരം. അല്ലാഹു പറയുന്നു: നിങ്ങൾ (വികാരശമനാർത്ഥം) ലോകരിൽ ആണുങ്ങളെ സമീപിക്കുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് നൽകിയ ഇണകളെ ഉപേക്ഷിക്കുകയുമാണോ? ശരിക്കും അതിക്രമകാരികളായ ഒരു ജനതയത്രെ നിങ്ങൾ (26: 165-166). സ്ത്രീകളെ ഉപേക്ഷിച്ച് കാമപൂരണാർത്ഥം പുരുഷരുടെ അടുത്ത് നിങ്ങൾ ചെല്ലുന്നു. നിങ്ങൾ അതിരുവിട്ട് പ്രവർത്തിക്കുന്ന സമൂഹമാകുന്നു (7: 81). സ്വവർഗ ലൈംഗികതയെക്കുറിച്ച് സത്യവേദത്തിൽ ‘അതിർലംഘനം’ എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ, ഭിന്നവർഗലൈംഗികതയാണ്; അതു മാത്രമാണ് ശരിയെന്ന് ഏതുവിധ പഠനവും തെളിയിക്കുക തന്നെ ചെയ്യും-ലിംഗത്വ രാഷ്ട്രീയത്തിന്റെ വർണരാശികൾക്ക് തലച്ചോറ് പണയം വെക്കാതെ സത്യസന്ധതയും നിഷ്പക്ഷതയും പുലർത്തുമെങ്കിൽ.

 

ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ